ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
ചണ്ഡീഗഡ് : ഓപ്പറേഷൻ സിന്ദൂറിനെ ബിജെപി വോട്ട് ബാങ്ക് ആക്കുന്നു എന്ന രൂക്ഷ വിമര്‍ശനവുമായി പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ. ലുധിയാനിലെ ഉപതെരഞ്ഞെടുപ്പുമായി മാധ്യമങ്ങളോട് പ്രതികരിക്ക വെയാണ് അദ്ദേഹത്തിന്‍റെ വിമര്‍ശനം. എല്ലാ വീട്ടിലും കയറി ഇറങ്ങി ഓപ്പറേഷൻ സിന്ദൂറിന്‍റെ പേരില്‍ ബിജെപി പ്രവര്‍ത്തകര്‍ വോട്ട് ചോദിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

“ഓപ്പറേഷൻ സിന്ദൂറിനെ തമാശരൂപേണയാണ് ബിജെപി കാണുന്നത്, മാധ്യമങ്ങളെ ഇക്കാര്യം നിങ്ങള്‍ കാണുന്നില്ലേ .’ഒരു രാജ്യം, ഒരു ഭര്‍ത്താവ്’ എന്ന രീതിയിലാണ് ബിജെപി പ്രവര്‍ത്തകര്‍ ഓപ്പറേഷൻ സിന്ദൂറിനെ മാറ്റിയത്” പഞ്ചാബ് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, ഭഗവത് മാന്നെതിരെ ബിജെപി രംഗത്തെത്തി. പഞ്ചാബ് മുഖ്യമന്ത്രി എല്ലാ അതിരുകളും കടന്നുവെന്നും ഇന്ത്യൻ സൈന്യത്തെ അപമാനിച്ചെന്നും ബിജെപി നേതാവ് ഫത്തേജങ് സിങ് ബജ്‌വ പറഞ്ഞു. ഓപ്പറേഷൻ സിന്ദൂര്‍ പറയാൻ കാരണം തീവ്രവാദികള്‍ മതം നോക്കി ഹിന്ദുക്കളെ കൊലപ്പെടു ത്തിയത് കൊണ്ടാണെന്നും ബിജെപി നേതാവ് പറഞ്ഞു.
ഇന്ന് പ്രധാനമന്ത്രി മോദിക്കെതിരെ നിങ്ങൾ ഉപയോഗിച്ച വാക്കുകൾക്ക് രാജ്യം നിങ്ങളോട് ക്ഷമിക്കില്ല എന്നും ബിജെപി നേതാവ് പറഞ്ഞു. ഹരിയാന മന്ത്രി അനിൽ വിജും മുഖ്യമന്ത്രി ഭഗവന്ത് മാനെ വിമർ ശിച്ചു. ഇത്തരം വിഷയങ്ങൾ ഗൗരവമായി എടുക്കണമെന്ന് അനില്‍ വിജു പറഞ്ഞു. ജൂണ്‍ 19 നാണ് ലുധി യാനിലെ വോട്ടെടുപ്പ്. 23 നാണ് തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക.
