Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹജ്ജ് തീർത്ഥാടകർക്കുള്ള നിബന്ധനകൾ പ്രഖ്യാപിച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കവിത “ഏച്ചുകൂട്ടിത്തഴയ്ക്കുന്ന കൗശലം” മഞ്ജുള ശിവദാസ്


മണ്ണപ്പം ചുട്ടുവിളമ്പിയ-
തുണ്ണണമെന്നു ശഠിയ്ക്കുമ്പോൾ,
മരമണ്ടനെ മണ്ടയ്ക്കിട്ടു-
കിഴുക്കാനൊന്നു മടിച്ചെന്നാൽ,

മതമിങ്ങനെ മതിയിലെ-
യർബുദമായി പടർന്നതുപോൽ,
മണ്ണുണ്ടും മണ്ണിലുരുണ്ടും-
മണ്ണുണ്ണികളാവാം..

കണ്ടില്ലേ, കഥകളിൽനിന്നും-
കനലു പിറക്കണു, കലകളൊടുങ്ങണു-
കാർന്നോന്മാർ നട്ടതിലൊക്കെ-
പേട് ഫലങ്ങൾ കായ്ച്ചുതുടങ്ങി.

ആരാണ്ടേതാണ്ടൊരു കാല-
ത്തെങ്ങാണ്ടെഴുതിയ ഭാവനകൾ,
നിനവുകടഞ്ഞുരുട്ടി, നഞ്ചും-
കലർത്തിയിന്നു വിളമ്പുന്നു.

വിഷമയമായോരോ, മനുജ-
വിചാരവുമരുതാത്തതിരുകളായ്,
പകനിറയണ മനസ്സുകൾ പുകയണു-
തമ്മിലുടക്കും ബന്ധങ്ങൾ..

അതിരുകളുടെ ചിന്തകളില്ലാ-
ത്തനുഭവമല്ലേ സൗഹാർദം,
അരുതായ്മകൾ കൂട്ടിക്കെട്ടിയ-
കാട്ടിക്കൂട്ടലിനെന്തർത്ഥം.

ഒന്നായതറുത്തു മുറിച്ചതിലെരിവും-
ചേർത്തിട്ടേച്ചു കൊരുത്തവർ,
ഒരിയ്ക്കലും കൂടാ മുറിവുക-
ളഴുകിയതൂറ്റിത്തഴച്ചിടുന്നു.

സൗഹാർദം, മതസൗഹാർദം-
ഏച്ചുമുറുക്കിയ പാശം പോൽ,
ചിന്തകളെയുടക്കിയിടാനായ്-
ആരുപടച്ച കുതന്ത്രങ്ങൾ?

മതമെന്നൊരു മറയില്ലാതെ,
വിദ്വേഷക്കറ പുരളാതെ,
ഉറ്റവരൊറ്റുയിരായ്ക്കാണണ-
കനവിനുമെന്തഴകാണെന്നോ!


Read Previous

എൻ എസ് കെ “സ്പന്ദനം 2023” മെയ് 26ന് ഗോപിനാഥ് മുതുകാട്, മെന്റിലിസ്റ്റ് ഫാസിൽ ബഷീർ എന്നിവർ മുഖ്യ അതിഥികൾ.

Read Next

സൗദിയിലേയ്ക്കുള്ള തൊഴില്‍ വിസ പതിച്ച് നല്‍കാനും വിരലടയാളം വേണം; പുതിയ നിയമം തിങ്കളാഴ്ച മുതല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »