ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ജയ്പൂര്‍: രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖർ. ഇന്ത്യൻ ജനാധിപത്യത്തിനും സാമൂഹിക ആരോഗ്യത്തിനും ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷം അനുകൂലമല്ലെന്ന് അദ്ദേഹം പറഞ്ഞു. ജയ്പൂരില്‍ ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഉപരാഷ്ട്രപതി.
ഇന്നത്തെ രാഷ്ട്രീയ കൈമാറ്റങ്ങളുടെ തീവ്രതയും സ്വരവും രാജ്യത്തിന്റെ ജനാധിപത്യപരവും സാമൂഹി കവുമായ ഘടനയ്ക്ക് ഹാനികരമാണ്. ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷം പുരാതന നാഗരിക മൂല്യങ്ങളു മായി പൊരുത്തപ്പെടുന്നില്ല. രാഷ്ട്രീയ എതിരാളികൾ ശത്രുക്കളല്ല. അതിർത്തികൾക്കപ്പുറത്ത് ശത്രുക്കൾ ഉണ്ടാകാം, പക്ഷേ രാജ്യത്തിനുള്ളിൽ ശത്രുക്കൾ ഉണ്ടാകരുതെന്നും ഉപരാഷ്ട്രപതി വ്യക്തമാക്കി.
നിയമനിർമ്മാണ സഭകൾക്കുള്ളിലെ നിയമനിർമ്മാതാക്കളുടെ പെരുമാറ്റത്തിൽ പൊതുജനങ്ങൾക്കുള്ള നിരാശ ജനാധിപത്യ സ്ഥാപനങ്ങളിലുള്ള വിശ്വാസം ഇല്ലാതാക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നിയമനിർമ്മാണ സഭകളിൽ കൂടുതൽ മാന്യത പുലർത്തണമെന്ന് ഉപരാഷ്ട്രപതി ആവശ്യപ്പെടുകയും ചെയ്തു.
“ജനാധിപത്യത്തിന്റെ ക്ഷേത്രങ്ങളിൽ എന്താണ് സംഭവിക്കുന്നതെന്ന് കാണുന്നത് ആശങ്കാജനകമാണ്. ഈ സ്ഥാപനങ്ങളുടെ പവിത്രതയിൽ വിട്ടുവീഴ്ച ചെയ്താൽ ആളുകൾ ബദലുകൾ തേടും” അദ്ദേഹം പറഞ്ഞു. പൊതു സംവാദത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിൽ മുൻ നിയമസഭാംഗങ്ങൾക്ക് പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിമയനിര്മ്മാണ സഭകളില്‍ മികച്ച പ്രതിപക്ഷത്തിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തുകാണിച്ചു. പ്രതിപക്ഷം ജനാധിപത്യത്തിന്റെ ഒരു സുപ്രധാന ഭാഗമാണെന്നും എതിരാളിയല്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു. തുറന്ന അഭിപ്രായ പ്രകടനങ്ങളും സംവാദങ്ങളുമാണ് വേണ്ടതെന്നും അദ്ദേഹം വാദിച്ചു.
“ജനാധിപത്യത്തിന്റെ ആത്മാവ് ആവിഷ്കാരമാണ്. എന്നാൽ ആവിഷ്കാരം അടിച്ചമർത്തൽ, അസഹി ഷ്ണുത അല്ലെങ്കിൽ എതിർ കാഴ്ചപ്പാടുകളെ തള്ളിക്കളയൽ എന്നിവയായി മാറുമ്പോൾ അതിന്റെ അർഥം തന്നെ നഷ്ടപ്പെടും. ഏതൊരു വിഷയത്തിലും സൃഷ്ടി പരമായ സംവാദം അത്യാവശ്യമാണ്. മറ്റുള്ളവരെ ശ്രദ്ധിക്കുന്നത് സ്വന്തം കാഴ്ചപ്പാടുകൾക്ക് കൂടി ശക്തി നൽകും” അദ്ദേഹം പറഞ്ഞു.
താൻ സമ്മർദത്തിലാണെന്ന രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ടിന്റെ വാദവും അദ്ദേഹം തള്ളിക്കളഞ്ഞു. താൻ ആരുടെയും സമ്മർദത്തിന് വഴങ്ങി പ്രവർത്തി ക്കുകയോ അല്ലെങ്കില്‍ ആരുടെയും മേൽ സമ്മർദം ചെലുത്തുകയോ ചെയ്യുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതാക്കളെ രാജ്യസഭയിലും ലോക്സഭയിലും സംസാരിക്കാൻ അനുവദിക്കുന്നില്ലെന്ന് ഗെഹ്ലോട്ട് അടുത്തിടെ ജോധ്പൂരിൽ ആരോപിച്ചിരുന്നു. ഇതെല്ലാം ഉപരാഷ്ട്രപതിയുടെയും ലോക്സഭാ സ്പീക്കർ ഓം ബിർളയുടെയും സമ്മർദം മൂലമാണെന്നുമായിരുന്നു ആരോപണം. ഉപരാഷ്ട്രപതിയും സ്പീക്കറും സമ്മർദത്തിലാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
