ജനസംഖ്യാ കണക്കെടുപ്പ് 2027: ജനസംഖ്യാ-ജാതി കണക്കെടുപ്പുകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം, 2027 മാര്‍ച്ചില്‍ തുടങ്ങും


ന്യൂഡല്‍ഹി: രാജ്യത്തെ പതിനാറാമത് ജനസംഖ്യാ കണക്കെടുപ്പിന് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു. പതിനാറ് കൊല്ലത്തിന് ശേഷമാണ് രാജ്യം ജനസംഖ്യാ കണക്കെടുപ്പിന് തയാറാകുന്നത്. 2011ലാണ് ഏറ്റവും ഒടുവില്‍ ജനസംഖ്യാ കണക്കെടുപ്പ് നടന്നത്. 2026 ഒക്‌ടോബര്‍ മുതലാകും രാജ്യത്ത് ഔദ്യോഗികമായി ജനസംഖ്യ കണക്കെടുപ്പ് ആരംഭിക്കുന്നത്. ലഡാക്ക് പോലെ മഞ്ഞു മൂടുന്ന സ്ഥലങ്ങ ളില്‍ ഈസമയത്ത് കണക്കെടുപ്പ് നടത്തും. രാജ്യത്തെ മറ്റിടങ്ങ ളില്‍ 2027 മാര്‍ച്ച് ഒന്നുമുതലാകും ജനസംഖ്യാ കണക്കെടുപ്പെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കി യിട്ടുണ്ട്.

ലഡാക്കിലും ജമ്മുകശ്‌മീരിലും ഹിമാചല്‍ പ്രദേശിലും ഉത്തരാഖണ്ഡിലും 2026 ഒക്‌ടോബര്‍ ഒന്ന് മുതല്‍ കണക്കെടുപ്പ് തുടങ്ങും.34 ലക്ഷം കണക്കെടുപ്പുകാരാകും കാനേഷുമാരിയുടെ ഭാഗമാകുക. 1.3 ലക്ഷം ഡിജിറ്റല്‍ പ്രവര്‍ത്തകരും ഇതിന്‍റെ ഭാഗമാകും. ജനസംഖ്യാ കണക്കെടുപ്പിന്‍റെ ഭാഗമായി ജാതി തിരിച്ചുള്ള വിവരങ്ങളും ശേഖരിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

ജനങ്ങള്‍ക്ക് നേരിട്ട് തന്നെ വിവരങ്ങള്‍ നല്‍കാനുള്ള സംവിധാനവുമുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ജനസംഖ്യാ കണക്കെടുപ്പിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്തി. ആഭ്യന്തര സെക്രട്ടറി, രജിസ്‌ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ, സെന്‍സസ് കമ്മീഷണര്‍ മൃത്യുജ്ജയ നാരായണ്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവരു മായാണ് അദ്ദേഹം ഇതേക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയത്.

രണ്ട് ഘട്ടങ്ങളിലായാണ് വിവരങ്ങള്‍ ശേഖരിക്കുക. ആദ്യഘട്ടത്തില്‍ വീടുകളുടെ സ്ഥിതി, സ്വത്ത് മറ്റ് ഗാര്‍ഹിക സംബന്ധിയായ വിഷയങ്ങള്‍ തുടങ്ങിയവയുടെ കണക്കുകള്‍ ശേഖരിക്കും. തുടര്‍ന്ന് രണ്ടാം ഘട്ടത്തില്‍ ജനസംഖ്യാ കണക്കുകള്‍ രേഖപ്പെടുത്തും. ഇതില്‍ ജനസംഖ്യ, ഓരോ വീട്ടിലെയും സാമൂഹ്യ സാമ്പത്തിക സാംസ്‌കാരിക വിവരങ്ങള്‍ ഉള്‍പ്പെടുത്തും. രാജ്യത്തെ പതിനാറാമത്തെ ജനസംഖ്യാ കണക്കെടുപ്പാണത്. സ്വാതന്ത്ര്യം നേടിയ ശേഷമുള്ള എട്ടാമത്തേതും എന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. വിവര ശേഖരണ സമയത്ത് അവയുടെ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികളും അധികൃതര്‍ സ്വീകരിക്കു മെന്നും സര്‍ക്കാര്‍ വിജ്ഞാപനത്തില്‍ പറയുന്നു.

ജാതി സെന്‍സസ് സംബന്ധിച്ച് രാജ്യത്ത് വലിയ രാഷ്‌ട്രീയ വിവാദങ്ങള്‍ അരങ്ങേറുകയാണ്. ആദ്യഘട്ട ത്തില്‍ ജാതി സെന്‍സസിനോട് വിമുഖത കാട്ടിയ ബിജെപി പിന്നീട് പ്രതിപക്ഷത്തിന്‍റെ ആവശ്യത്തിന് മുന്നില്‍ മുട്ടുമടക്കുകയായിരുന്നു. രാജ്യത്തെ ജനങ്ങളുടെ പിന്നാക്കാവസ്ഥ അറിയാന്‍ ജാതി സെന്‍സസ് ആവശ്യമാണെന്നാണ് പ്രതിപക്ഷ കക്ഷികളുടെ നിലപാട്. എന്നാല്‍ ഇത് സമൂഹത്തില്‍ വിഭാഗീതയത സൃഷ്‌ടിക്കുമെന്നായിരുന്നു ആദ്യഘട്ടത്തില്‍ ബിജെപിയുടെ വാദം. ഇപ്പോഴും ഇതേ ചൊല്ലി വിവാദങ്ങള്‍ പൊടിപൊടിക്കുകയാണ്. ഇതിനിടെ തെലങ്കാന പോലുള്ള സംസ്ഥാനങ്ങള്‍ ജാതി സെന്‍സസ് സ്വന്തം നിലയില്‍ നടപ്പാക്കുകയും ചെയ്‌തു.


Read Previous

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിന് സാങ്കേതിക തകരാര്‍; സുരക്ഷിതമായി ഹോങ്കോങില്‍ തിരിച്ചിറക്കി

Read Next

പുരുഷാധിപത്യ മേഖലയായിരുന്ന തെലങ്കാന ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍റെ ബസുകളിലെ ഡ്രൈവര്‍ സീറ്റിലേക്ക് പെണ്ണൊരുത്തി; അരുതുകള്‍ തകര്‍ത്തെറിഞ്ഞ് സരിത, ആദ്യ വനിതാ ഡ്രൈവര്‍, അഭിനന്ദനങ്ങളുമായി മുഖ്യമന്ത്രിയടക്കം രംഗത്ത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »