
റിയാദ്: പി വി അന്‍വര്‍ വിഷയത്തിലും, എ ഡി ജി പി വിഷയത്തില്‍ ഉയര്‍ന്നു വന്ന ആരോപണങ്ങളുടെ പേരിലും സര്‍ക്കാരില്‍ ഭിന്നതയില്ലന്നും സി പി ഐ അടക്കമുള്ള പാര്‍ട്ടികള്‍ മുന്നണിയിലും മന്ത്രിസഭയിലും ഐക്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നത് എ ഡി ജി പി വിഷയത്തില്‍ അന്വേഷണം പൂര്‍ത്തിയായാല്‍ പഠിച്ചു വേണ്ട നടപടി എടുക്കുമെന്നും സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

കണ്ണൂരിലുള്ള ഒരു ഉന്നത നേതാവ് തനിക്കൊപ്പം ഉണ്ടെന്നുള്ള പി വി അന്‍വര്‍ പറഞ്ഞ തിനെകുറിച്ച് തനിക്കതിനെ കുറിച്ച് അറിയില്ലന്നും അദ്ദേഹത്തിന്റെ മനസ്സില്‍ എന്തെന്ന് അദേഹത്തിന് മാത്രമേ അറിയൂ, ഊഹിച്ചു പറയാന്‍ സാധിക്കില്ല, അന്‍വര്‍ പറയുന്നതില്‍ യാതൊരു അടിസ്ഥാനവും ഇല്ലന്നും. ഇടുതുമുന്നണിയെയും സര്‍ക്കാരി നെയും ദുര്‍ബലപെടുത്തുന്നവരെ യാതൊരു വിധത്തില്‍ പിന്തുണക്കാന്‍ കഴിയില്ലാ യെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വെക്തമാക്കി.

കെ എസ് എഫ് ഇ ചിട്ടിയെ കുറിച്ച് ചില ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ നെഗറ്റിവ് കമന്റ് ഇടുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്, ചിട്ടിപിടിച്ചാല്‍ പണം കിട്ടാന്‍ കാലതാമസം എടുക്കുന്നുവെന്നുമുള്ള ആരോപണങ്ങള്‍ അദ്ദേഹം നിഷേധിച്ചു, ചിട്ടി പിടിച്ചാല്‍ പണം ലഭിക്കുന്നതിനു സെക്യൂരിറ്റി നല്‍കണം അതൊരു സാധാരണ നടപടി ക്രമമാണ് പതിനായിരങ്ങള്‍ മുതല്‍ കോടികള്‍ വരെയുള്ള ചിട്ടികള്‍ നടന്നുവരുന്നു സ്വര്‍ണ്ണം, വസ്തുവിന്‍റെ ഈട്, സര്‍ക്കാര്‍ ഉധ്യോഗസ്തര്‍ എന്നിവരുടെ ജ്യാമത്തില്‍ പണം ലഭിക്കും, ചിട്ടി കിട്ടിയാല്‍ അവിടെ തന്നെ നിക്ഷേപിച്ചാല്‍ ചിട്ടി അടക്കാനുള്ള പ്രീമിയത്തിന്‍റെ പകുതി മാത്രമേ അടക്കെണ്ടി വരുകയുള്ളൂവെന്നും കാലാവധി തീരുമ്പോള്‍ പണം മുഴുവനുമായി ലഭിക്കുമെന്നും മന്ത്രി പറഞ്ഞു

കെ.എസ്.എഫ്.ഇ പ്രവാസിച്ചിട്ടിയെ കൂടുതൽ പ്രവാസി മലയാളികൾക്ക് പരിചയ പെടുത്തുന്നതിനായി ജി സി സി രാജ്യങ്ങളില്‍ സംഘടിപ്പിക്കുന്ന പ്രവാസി മീറ്റില്‍ പങ്കെടുക്കുന്നതിനയിട്ടാണ് ധനമന്ത്രിയും കെ എസ് ഇ ചെയര്‍മാനും ഉദ്യോഗസ്ഥ സംഘവും സൗദിയില്‍ എത്തിയത് റിയാദ് ദമാം ജിദ്ദ തുടങ്ങിയ മൂന്ന് നഗരങ്ങളില്‍ പ്രവാസി മീറ്റ് സംഘടിപ്പിച്ചു. റിയാദില്‍ ഹോളിഡേ ഇന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ റിയാദിലെ വിവിധ മലയാളികളായ പൗര പ്രമുഖര്‍ വിവിധ കൂട്ടായ്മ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു
പ്രവാസി മലയാളികൾക്ക് ഇരട്ട നേട്ടം ലഭ്യമാക്കുന്ന കെ.എസ്.എഫ്.ഇ. ഡ്യുവോ എന്ന പേരിൽ ആരംഭിക്കുന്ന പുതിയ പദ്ധതിയുടെ ഗ്ലോബൽ ലോഞ്ചിംഗ് റിയാദില്‍ ധനമന്ത്രി നിർവ്വഹിച്ചു. പദ്ധതിയിൽ അംഗമാകുന്നവർക്ക് ഒരേ സമയം ചിട്ടിയുടേയും നിക്ഷേപ ത്തിന്റേയും ആനുകൂല്യങ്ങൾ ലഭിക്കുമെന്നും ഉദ്ഘാടനം നിര്‍വഹിച്ചു കൊണ്ട് ധനമന്ത്രി പറഞ്ഞു.
പ്രവാസികൾക്ക് ഓൺലൈനായി തന്നെ ചിട്ടിയിൽ നേരിട്ട് ചേരാവുന്നതും അടയ്ക്കാവുന്നതും ചിട്ടി വിളിക്കാവുന്നതുമടക്കമുളള നിക്ഷേപ സൗകര്യങ്ങളാണ് പ്രത്യേക വിഭാഗമായി ഒരുക്കിയിരിക്കുന്നത്. 121 രാജ്യങ്ങളിൽ നിന്നും ഓൺലൈ നായിട്ട് പ്രവാസിചിട്ടി പദ്ധതിയിൽ നിക്ഷേപം നടത്തുന്നുണ്ട്. സൗദിയിൽ നിന്നുള്ള പ്രവാസി നിക്ഷേപകരുടെ എണ്ണം വർദ്ധിപ്പിക്കേണ്ടതായുണ്ട്. ചിട്ടി ലഭിച്ചാല്‍ പണകൈമാറ്റം എന്‍ ആര്‍ ഒ അക്കൗണ്ട് വഴി മാത്രമേ സാധ്യമാകൂവെന്നും എന്‍ ആര്‍ ഇ അക്കൗണ്ട് വഴി സാധ്യമാകില്ലന്നും പ്രവാസി ചിട്ടി കൈകാര്യം ചെയ്യാന്‍ പ്രത്യേക വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നുവെന്നും പരാതികളും ഉദ്യോഗസ്ഥരുടെ ജനങ്ങളുമായുള്ള ബന്ധം ഊഷ്മളമാക്കുമെന്നും കെ എസ് എഫ് ഇ ചെയര്‍മാനും കെ എസ് എഫ് ഇ ഉധ്യോഗസ്തരും വെക്തമാക്കി. മീറ്റില്‍ പങ്കെടുത്തവരുടെ ചോദ്യങ്ങള്‍ക്ക് ജെ എസ എഫ് ഇ എം ഡി മറുപടി നല്‍കി. പ്രവാസി ചിട്ടിയുടെ പ്രചരണാര്‍ത്ഥം മന്ത്രിയും സംഘവും ഒക്ടോബർ 3 മുതൽ 12 വരെയാണ് ജി സി സി രാജ്യങ്ങളില്‍ പര്യടനം നടത്തുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, കെ എസ്എഫ്ഇ ചെയർമാൻ കെ വരദരാജൻ, മാനേജിംഗ് ഡയറക്ടർ ഡോ. സനിൽ എസ്.കെ, കെഎസ്എഫ്ഇ ഡയറക്ടർ ബോർഡ് മെംബർ അഡ്വക്കേറ്റ് എം.സി രാഘവൻ എന്നിവര്‍ പങ്കെടുത്തു. കൂടാതെ ഡിജിഎം എം.ടി. സുജാത എജിഎം ഷാജു ഫ്രാൻസീസ്, ചീഫ് മാനേജർ പി.കെ രേവതി എന്നിവരും മന്ത്രിക്കൊപ്പം സൌദി പര്യടന സംഘത്തിലു ണ്ടായിരുന്നു.