Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജി സുധാകരന്‍ നിയമസഭയില്‍ വേണമെന്ന് രമേശ് ചെന്നിത്തല; നീക്കങ്ങള്‍ ഗൗരവത്തോടെ വീക്ഷിക്കുന്നുവെന്ന് കോണ്‍ഗ്രസ്


തിരുവനന്തപുരം: സ്വതന്ത്രനായി മത്സരിക്കാനുള്ള ജി സുധാകരന്റെ നീക്കങ്ങളെ കോണ്‍ഗ്രസ് ഗൗരവ ത്തോടെയാണ് വീക്ഷിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. വളരെ തന്ത്രപരമായ നീക്കമാണ് സുധാകരന്റെ ഭാഗത്തു നിന്നും ഉണ്ടായത്. അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് നാട്ടില്‍ സ്വീകാര്യത ഉണ്ടാകുമെന്നതില്‍ സംശയമില്ല. ഈ നീക്കങ്ങളുടെ പുരോഗതി കോണ്‍ഗ്രസ് നേതൃത്വം നിരീക്ഷിക്കുന്നുണ്ട്. തുടര്‍നടപടിയുടെ കാര്യത്തില്‍ യുഡിഎഫ് ഉചിതമായ തീരുമാനം ആലോചിച്ച് എടുക്കുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

ജി സുധാകരന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് സിപിഎമ്മിന് മറുപടി ഉണ്ടാകുമെന്ന് കരുതുന്നില്ല. അദ്ദേഹവു മായി താന്‍ ബന്ധപ്പെട്ടിട്ടില്ല. പാര്‍ട്ടിയിലെ ആരെങ്കിലും ബന്ധപ്പെട്ടതായി അറിയില്ല. മത്സരിക്കുന്ന സുധാകരനെ പിന്തുണയ്ക്കണോ എന്നതില്‍ ആലോചിച്ച് തീരുമാനമെടുക്കും. തിരക്കു പിടിച്ച് അഭിപ്രായം പറയാവുന്ന സാഹചര്യമല്ല ഇപ്പോഴെന്നും സണ്ണി ജോസഫ് പറഞ്ഞു.

സിപിഎമ്മിന്റേത് വലിയ വഞ്ചന : രമേശ് ചെന്നിത്തല

ജി സുധാകരനെപ്പോലൊരു പൊതുപ്രവര്‍ത്തകന്‍ നിയമസഭയില്‍ വരേണ്ടത് അത്യാവശ്യമാണെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. പാര്‍ലമെന്ററി ജനാധിപത്യത്തിനും, ഉന്നതമായ ജനാധിപത്യ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും സുധാകരന്റെ സാന്നി ധ്യം നിയമസഭയില്‍ വളരെ നല്ലതാണ്. എന്നാല്‍ സുധാകരനെ പിന്തുണയ്ക്കണോ എന്നതടക്ക മുള്ള കാര്യങ്ങളില്‍ പാര്‍ട്ടിയും മുന്നണിയും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയില്‍ ചര്‍ച്ച നടക്കുകയാണ്. ഒന്നും അന്തിമമായിട്ടില്ല. മത്സരിക്കുമെന്ന് ജി സുധാകരന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അതില്‍ എന്തു നിലപാട് സ്വീകരിക്കണം എന്നതില്‍ ആലപ്പുഴയിലെ പാര്‍ട്ടി നേതാക്കള്‍ അടക്കമുള്ളവരുമായി ആലോചിക്കേണ്ടതുണ്ട്. യുഡി എഫിനകത്ത് ചര്‍ച്ച നടത്തണം. എന്നിട്ടു മാത്രമേ തീരുമാനമെടുക്കാന്‍ സാധിക്കുകയുള്ളൂവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ജി സുധാകരന്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചത് സിപിഎമ്മിനേറ്റ കനത്ത തിരിച്ചടിയാണ്. സുധാകരനെപ്പോലൊരു കമ്യൂണിസ്റ്റ് നേതാവിനെ അപമാനിച്ച് പുകച്ച് പുറത്തുചാടിച്ചിരിക്കുകയാണ്. സുധാകരന്‍ അനുഭവിക്കുന്ന വേദന അദ്ദേഹത്തിന്റെ വാക്കുകളില്‍ വ്യക്തമാണ്. സിപിഎമ്മിന്റെ രക്തസാക്ഷി കുടുംബമാണ് സുധാകരന്റേത്. ഇത്തരത്തില്‍ പുകച്ച് പുറത്തുചാടിക്കേണ്ട നേതാവല്ല സുധാകരനെന്നും, സിപിഎമ്മിന്റേത് ഏറ്റവും വലിയ വഞ്ചനയാണെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു


Read Previous

സൗദി അരാംകോയുടെ പ്രധാന എണ്ണ നിക്ഷേപ കേന്ദ്രങ്ങളിലൊന്നായ ഷൈബ ഫീൽഡിന് നേരെ ആക്രമണം: രണ്ട് ഡ്രോണുകള്‍ സുരക്ഷാ സേന തകർത്തതായി പ്രതിരോധ മന്ത്രാലയ വക്താവ്

Read Next

സൗദിയില്‍നിന്ന് ക്രൂഡ് ഓയില്‍; ഹോര്‍മൂസ് കടലിടുക്ക് കടന്ന് ആദ്യ കപ്പല്‍ ഇന്ത്യയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »