ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
അദാനി- ഹിൻഡൻബർഗ് കേസിൽ, സെബിയുടെ അന്വേഷണത്തിൽ ഇടപെടാൻ വിസമ്മതിച്ച് സുപ്രീം കോടതി. അന്വേഷണം സെബിയിൽ നിന്ന് മാറ്റി എസ്‌ഐടിക്ക് (പ്രത്യേക അന്വേഷണ സംഘം) കൈമാറണമെന്ന ആവശ്യം ഹർജി സുപ്രീം കോടതി തള്ളി. ഇന്ത്യൻ കോർപ്പറേറ്റ് ഭീമനായ അദാനി ഓഹരി വിലയിൽ കൃത്രിമം നടത്തി യെന്ന ഹിൻഡൻബർഗിന്റെ ആരോപണത്തെ തുടർന്നുള്ള ഒരു കൂട്ടം ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് നാല് ഹർജികളിൽ വിധി പ്രസ്താവിച്ചത്.

“സെബിയുടെ റെഗുലേറ്ററി ചട്ടക്കൂടിലേക്ക് പ്രവേശിക്കാനുള്ള കോടതിയുടെ അധികാരം പരിമിതമാണ്. വിദേശ പോർട്ട്ഫോളിയോ നിക്ഷേപകർ (എഫ്പിഐ), ലിസ്റ്റിംഗ് ബാധ്യതകൾ, വെളിപ്പെടുത്തൽ, എൽഒഡിആർ നിയന്ത്രണങ്ങൾ എന്നിവയിൽ വരുത്തിയ ഭേദഗതികൾ അസാധുവാക്കാൻ സെബിയെ നിർദ്ദേശിക്കുന്നതിന് സാധുവായ കാരണങ്ങളൊന്നും ഹർജിയിൽ ഉന്നയിച്ചിട്ടില്ല.” – ബെഞ്ച് നിരീക്ഷിച്ചു.
“22 വിഷയങ്ങളിൽ 20 എണ്ണത്തിലും സെബി അന്വേഷണം പൂർത്തിയാക്കി. സോളിസിറ്റർ ജനറലിന്റെ ഉറപ്പ് കണക്കിലെടുത്ത്, മറ്റ് രണ്ട് കേസുകളിലും മൂന്ന് മാസത്തിനുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ ഞങ്ങൾ സെബിയോട് നിർദ്ദേശിച്ചിട്ടുണ്ട്.” – വിധിയിൽ പറയുന്നു.
