Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കേരള ഹാജിമാരുടെ മടക്കയാത്ര ഉടന്‍; മൂന്ന് ലക്ഷം ഹാജിമാര്‍ മദീനയില്‍; 3,400 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 1.5 ലക്ഷം പേര്‍ സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങി.


മദീന: ഈ വര്‍ഷത്തെ പരിശുദ്ധ ഹജ്ജ് കര്‍മം പൂര്‍ത്തിയാക്കിയ ശേഷം വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 2,97,487 തീര്‍ഥാടകര്‍ മദീനയിലെത്തി. ഇന്നലെ തിങ്കളാഴ്ച വരെ വിമാനമാര്‍ഗവും ഹറമൈന്‍ ഹൈസ്പീഡ് റെയില്‍വേ വഴിയും റോഡ്മാര്‍ഗവുമാണ് ഇത്രയും പേര്‍ പ്രവാചകനഗരിയിലെത്തിയത്.

ഇന്നലെ 27,195 ഹാജിമാര്‍ മദീനയിലെത്തിയതായി ഹജ്ജ് ആന്‍ഡ് വിസിറ്റ് കമ്മിറ്റി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 143,281 ഹജ്ജ് തീര്‍ഥാടകര്‍ ഇപ്പോള്‍ മദീനയിലുണ്ട്.

ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയവരുടെ മടക്കയാത്ര പുരോഗമിക്കുകയാണ്. 154,185 പേരാണ് തിങ്കളാഴ്ച വരെ സ്വന്തം രാജ്യങ്ങളിലേക്ക് തിരിച്ചത്. ഇവരില്‍ 3400 പേര്‍ ഇന്ത്യക്കാരാണെന്ന് ജിദ്ദയിലെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ അറിയിച്ചു. പത്തോളം വിമാന ങ്ങളാണ് ഇതുവരെ ഇന്ത്യന്‍ ഹാജിമാരെയും കൊണ്ട് മടങ്ങിയത്. കേരളത്തില്‍ നിന്ന് ഹജ്ജ് കമ്മിറ്റിക്ക് കീഴിലെത്തിയവരുടെ മടക്കയാത്ര അടുത്ത ദിവസങ്ങളില്‍ ആരംഭിക്കും. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളില്‍ എത്തിയ മലയാളി ഹാജിമാരില്‍ പലരും നാട്ടിലേക്ക് മടങ്ങി.

മദീനയിലെത്തിയ ഹജ്ജ് തീര്‍ഥാടകരില്‍ 2,767 പേര്‍ക്ക് വൈദ്യസഹായം നല്‍കിയ തായി ഹറം കാര്യാലയ വിഭാഗം അറിയിച്ചു. ഹാജിമാര്‍ക്ക് മികച്ച സേവനങ്ങള്‍ നല്‍കുന്നതിനുള്ള ശ്രമങ്ങള്‍ മസ്ജിദുന്നബവിയില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. തീര്‍ത്ഥാ ടകരുടെ സുരക്ഷ, ആരോഗ്യം, മറ്റു സേവനങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിന് സന്നദ്ധ ഏജന്‍സികളുമായി സഹകരിച്ച് മികച്ച ക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

ഹറം കാര്യാലയ വിഭാഗത്തിന്റെ പ്രതിവാര റിപ്പോര്‍ട്ട് അനുസരിച്ച്, കഴിഞ്ഞയാഴ്ച 5.5 ദശലക്ഷത്തിലധികം സന്ദര്‍ശകര്‍ക്ക് സേവനങ്ങള്‍ നല്‍കി. റൗദ ശരീഫയിലേക്ക് 126,973 പുരുഷന്മാര്‍ക്കും 110,731 സ്ത്രീകള്‍ക്കും പ്രവേശനം സുഗമമായി സംഘടിപ്പിച്ചു. 215,752 കുപ്പി സംസം വെള്ളവും 83,8600 പായക്കറ്റ് ഭക്ഷണവും വിതരണം ചെയ്തു.


Read Previous

ആദ്യ ഒമാനി വാക്സിൻ നിർമാണ പ്ലാന്റിന് തറക്കല്ലിട്ടു

Read Next

ഭീകരാക്രമണത്തിന് സഹായം നല്‍കിയ സൗദി പൗരനെ മക്കയില്‍ വധശിക്ഷയ്ക്ക് വിധേയമാക്കി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »