ദീപാവലി ദിനത്തിൽ വൻ വാഗ്ദാനവുമായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസ് വീണ്ടും അധികാര ത്തിൽ വന്നാൽ സ്ത്രീകൾക്ക് പ്രതിവർഷം 15,000 രൂപ നൽകുമെന്ന് ബാഗേൽ പറഞ്ഞു. ഛത്തീസ്ഗഡിൽ വീണ്ടും കോൺഗ്രസ് സർക്കാർ അധികാരത്തിൽ വന്നാൽ ‘ഛത്തീസ്ഗഡ് ഗൃഹ ലക്ഷ്മി യോജന’ ആരംഭിക്കും, ഈ പദ്ധതി പ്രകാരം പ്രതിവർഷം 15,000 രൂപ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് നൽകും. ഇതിനുമുമ്പ്, ബിജെപി സ്ത്രീകൾക്ക് 12,000 രൂപ അവരുടെ പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പോസ്റ്റിൽ പറഞ്ഞു. “എന്റെ അമ്മമാരെ സഹോദരിമാരെ! ഇന്ന്, ദീപാവലിയുടെ ശുഭ മുഹൂർത്തത്തിൽ, ലക്ഷ്മി ദേവിയുടെ അനുഗ്രഹം ഛത്തീസ്ഗഢിൽ ഉണ്ടാകട്ടെ. എന്റെ ഛത്തീസ്ഗഡ് സമ്പന്നമാകട്ടെ, ദാരിദ്ര്യത്തിന്റെ ശാപം നമുക്ക് തുടച്ചുനീക്കണം. ഈ ദൃഢനിശ്ചയ ത്തിലാണ് ഞങ്ങളുടെ സർക്കാർ അഞ്ച് വർഷമായി പ്രവർത്തിക്കുന്നുത്.”- ബാഗേൽ വ്യക്തമാക്കി.

“ഇന്ന് ദീപാവലിയുടെ ഈ ശുഭദിനത്തിൽ, നമ്മുടെ അമ്മമാരെയും സഹോദരിമാരെയും കൂടുതൽ അഭിവൃദ്ധിയുള്ളവരും കഴിവുള്ളവരുമായി കാണാൻ ആഗ്രഹിക്കുന്നു. നിങ്ങൾ കോൺഗ്രസിന് വോട്ട് ചെയ്ത് ഛത്തീസ്ഗഡിൽ വീണ്ടും കോൺഗ്രസ് സർക്കാരി നെ അധികാരത്തിലേറ്റണമെന്നും ഈ സുപ്രധാന അവസരത്തിൽ അഭ്യർഥിക്കുന്നു. ഞങ്ങൾ ‘ഛത്തീസ്ഗഡ് ഗൃഹ ലക്ഷ്മി യോജന’ ആരംഭിക്കും, അതിലൂടെ ഓരോ സ്ത്രീക്കും ഞങ്ങൾ പ്രതിവർഷം 15,000 രൂപ നൽകും.” നിങ്ങൾ എവിടെയും വരിയിൽ നിൽക്കേ ണ്ടതില്ല, ഒരു ഫോമും പൂരിപ്പിക്കേണ്ട ആവശ്യമില്ല. സർക്കാർ തന്നെ നിങ്ങളുടെ സർവേ നടത്തും. എല്ലാം ഓൺലൈൻ ആകും, പണം നേരിട്ട് അക്കൗണ്ടിൽ വരും.”- ബാഗേൽ എക്സിൽ കുറിച്ചു.
ബാഗേലിന്റെ ഈ പ്രഖ്യാപനം ബിജെപിയുടെ ‘മഹതരി വന്ദൻ യോജന’ പ്രഖ്യാപ നത്തിനുള്ള മറുപടിയായാണ് പരിഗണിക്കുന്നത്. മഹതരി വന്ദൻ യോജന പദ്ധതി പ്രകാരം സംസ്ഥാനത്ത് ബിജെപി അധികാരത്തിൽ വന്നാൽ വിവാഹിതരായ ഓരോ സ്ത്രീയുടെയും അക്കൗണ്ടിൽ പ്രതിവർഷം 12,000 രൂപ വീതം നിക്ഷേപിക്കുമെന്ന് ബിജെപി വാഗ്ദാനം ചെയ്തിരുന്നു.
സംസ്ഥാനത്തെ 90 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നവംബർ ഏഴിനും 17 നും രണ്ടുഘട്ടങ്ങളിലായി നടക്കും. ആദ്യഘട്ടത്തിൽ 20 സീറ്റുകളിലേക്കുള്ള വോട്ടെ ടുപ്പും രണ്ടാം ഘട്ടത്തിൽ ബാക്കിയുള്ള 70 സീറ്റുകളിലേക്കുള്ള വോട്ടെടുപ്പുമാണ് യഥാക്രമം നടക്കുക.