Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പൊതുമുതൽ സംരക്ഷണ നിയമവുമായി സൗദി, റോഡുകളോ ഓവുചാലുകളോ കേടുവരുത്തിയാൽ ഒരു ലക്ഷം റിയാൽ വരെ പിഴ


റിയാദ്: രാജ്യത്തെ പൊതു സൗകര്യങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള പുതിയ നിയമവുമായി സൗദി ഭരണകൂടം. ഇതുപ്രകാരം സൗദിയിലെ പൊതു റോഡുകളോ വെള്ളപ്പൊക്കം തടയുന്നതിനുള്ള ഡ്രെയിനേജ് സംവിധാനങ്ങളോ മനഃപൂര്‍വം നശിപ്പിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്ന വ്യക്തികള്‍ക്ക് പരമാവധി ഒരു ലക്ഷം റിയാല്‍ വരെ പിഴ ചുമത്തും. പൊതു അടിസ്ഥാന സൗകര്യങ്ങള്‍ സംരക്ഷിക്കുന്നതിനും തടസ്സമില്ലാത്ത സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ട് സൗദി അറേബ്യ നടപ്പിലാക്കുന്ന പുതിയ നിയന്ത്രണങ്ങള്‍, നിമയം ലംഘിക്കുന്നവര്‍ക്ക് കര്‍ശനമായ പിഴകളും ശിക്ഷാ വിധികളുമാണ് മുന്നോട്ടുവയ്ക്കുന്നത്.

വ്യക്തിയുടെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പൊതു സംവിധാനങ്ങള്‍ക്കുണ്ടായ നാശനഷ്ടങ്ങള്‍ തീര്‍ക്കുന്നതിന് നടത്തുന്ന അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവിൻ്റെ 75 ശതമാനം വരെ അടയ്ക്കുന്ന തരത്തിലാണ് പിഴകള്‍ ക്രമീകരിച്ചിരിക്കുന്നത്. അതേസമയം പരമാവധി പിഴ ഒരു ലക്ഷം റിയാലായി നിജപ്പെടുത്തിയിരിക്കുന്നു. അഥവാ ചെലവാവുന്ന തുകയുടെ 75 ശതമാനം ഒരു ലക്ഷം രൂപയ്ക്കു മുകളില്‍ വരുമെങ്കിലും പരമാവധി ഒരു ലക്ഷം രൂപ പിഴയായി നല്‍കിയാല്‍ മതിയാവും.

നിയമ ലംഘനത്തിന് ഒന്നില്‍ കൂടുതല്‍ വ്യക്തികള്‍ ഉത്തരവാദികളാണെങ്കില്‍, അവരില്‍ നിന്ന് കൂട്ടമായി പിഴ ചുമത്തും. കേടുപാടുകള്‍ തീര്‍ക്കുന്നതിന് ചെലവ് വരുന്ന തുകയുടെ 75 ശതമാനം നിയമ ലംഘനത്തില്‍ ഉള്‍പ്പെട്ട വ്യക്തികള്‍ക്ക് വീതിച്ച് നല്‍കും. കൂടാതെ, നിയമലംഘകര്‍ റിപ്പയര്‍ ചെലവുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ നാശനഷ്ടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണം. പിഴ നല്‍കാന്‍ വിസമ്മതിക്കുന്ന പക്ഷം രാജ്യത്തെ റവന്യൂ നിയമത്തിന് കീഴിലുള്ള നിയമപരമായ മാര്‍ഗങ്ങളിലൂടെ അഥവാ റവന്യൂ റിക്കവറി നടപടികളിലൂടെ ചെലവുകള്‍ വീണ്ടെടുക്കുന്നതിന് നടപടി സ്വീകരിക്കണമെന്നും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.

അതേസമയം, ബന്ധപ്പെട്ട അധികൃതരില്‍ നിന്നുള്ള അനുമതിയില്ലാതെ നടത്തിയ നിര്‍മാണ പ്രവര്‍ത്തന ങ്ങളിലൂടെ റോഡുകള്‍ക്കോ ഡ്രെയിനേജ് സംവിധാനങ്ങള്‍ക്കോ കേടുപാടുകള്‍ സംഭവിക്കുന്ന കേസുക ളില്‍ അറ്റകുറ്റപ്പണികള്‍ക്കുള്ള ചെലവിൻ്റെ 10 ശതമാനം വരെ പിഴയായി ഈടാക്കും. ഇവിടെയും പരമാവധി ഈടാക്കാവുന്ന പിഴയ്ക്ക് ഒരു ലക്ഷം റിയാല്‍ എന്ന പരിധി നിശ്ചയിച്ചിട്ടുണ്ട്.

വ്യക്തിഗത ആവശ്യങ്ങള്‍ക്കായി പൊതു റോഡുകളോ ഡ്രെയിനേജ് ചാനലുകളോ അനധികൃതമായി കയ്യേറി അവയില്‍ കുഴികളോ പൊട്ടലുകളോ ഉണ്ടാക്കിയാല്‍ അവരില്‍ നിന്ന്, പ്രദേശം പൂര്‍വ സ്ഥിതിയിലാക്കുന്നതിനുള്ള ചെലവ് അടിസ്ഥാനമാക്കി 50,000 റിയാല്‍ വരെ പിഴ ഈടാക്കും. പെട്രോളിയം ഉല്‍പന്നങ്ങള്‍, അഴുക്ക് പോലെയുള്ള അപകടകരമായതോ മോശമായതോ ആയ വസ്തുക്കള്‍ ഉപയോഗിച്ച് പൊതു റോഡുകള്‍ മോശമാക്കുന്ന വ്യക്തികള്‍ക്ക് 3,000 റിയാല്‍ വരെ പിഴ ചുമത്തും.

വെള്ളം, വൈദ്യുതി മീറ്ററുകള്‍, പൊതു ടെലിഫോണ്‍ ഉപകരണങ്ങള്‍, റെയില്‍വേ എന്നിവയില്‍ കൃത്രിമം കാണിക്കുന്നതും ഈ സേവനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്നതുമായ കുറ്റത്തിന് 3,000 റിയാല്‍ വരെ പിഴയും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. പൊതു സൗകര്യങ്ങളിലേക്ക് അനധികൃത പ്രവേശനം നേടുന്ന വ്യക്തികളില്‍ നിന്ന് 2,000 റിയാല്‍ പിഴ ഈടാക്കും. ആവര്‍ത്തിച്ചുള്ള കുറ്റങ്ങള്‍ക്ക് ഇരട്ടി പിഴ ചുമത്തും.


Read Previous

മലപ്പുറം സ്വദേശിയെ കുത്തിക്കൊന്ന കേസ്; ഈജിപ്ഷ്യൻ പൗരൻ്റെ വധശിക്ഷ നടപ്പിലാക്കി സൗദി

Read Next

ഹോട്ടൽ മുറികൾ, വില്ലകൾ, റെസ്റ്റ് റൂമുകൾ, റെസ്‌റ്റൊറന്റുകൾ തുടങ്ങിയ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി സൗദി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »