ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: സൗദി തലസ്ഥാനമായ റിയാദിലും കിഴക്കൻ പ്രവിശ്യയിലും ഇറാൻ നടത്തിയ “ഭീരുത്വപരമായ” ആക്രമണങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി സൗദി അറേബ്യ. രാജ്യത്തിന് നേരെയുണ്ടാകുന്ന ഇത്തരം ശത്രുതാപരമായ നീക്കങ്ങൾക്ക് അനുയോജ്യമായ രീതിയിൽ തിരിച്ചടി നൽകാൻ തങ്ങൾക്ക് പൂർണ്ണ അവകാശമുണ്ടെന്ന് സൗദി മന്ത്രിസഭാ യോഗം പ്രഖ്യാപിച്ചു.

മുഹമ്മദ് ബിൻ സൽമാന്റെ അധ്യക്ഷതയിൽ മന്ത്രിസഭാ യോഗം ബുധനാഴ്ച രാത്രി വൈകി നടന്ന അടിയന്തര മന്ത്രിസഭാ യോഗത്തിൽ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ വീഡിയോ കോൺഫറൻസ് വഴി അധ്യക്ഷത വഹിച്ചു. ഇറാനിയൻ ആക്രമണങ്ങൾക്ക് ഇരയായ മറ്റ് സഹോദര രാജ്യങ്ങളോട് സൗദി അറേബ്യ പൂർണ്ണ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. പ്രാദേശിക ഭീഷണികൾ ക്കെതിരെ ഒരു ‘ഐക്യമുന്നണി’ രൂപീകരിക്കേണ്ടതിന്റെ ആവശ്യകത യോഗം ഊന്നിപ്പറഞ്ഞു.
റിയാദിലെ നയതന്ത്ര മേഖലയിലുള്ള യുഎസ് എംബസിക്ക് നേരെ നടന്ന നേരിട്ടുള്ള ഡ്രോൺ ആക്രമണ ത്തിൽ എംബസി പരിസരത്ത് പരിമിതമായ തീപിടുത്തവും നാശനഷ്ടങ്ങളും സംഭവിച്ചു. സൗദി വ്യോമ സേന ഭീഷണികൾ തടഞ്ഞുവെങ്കിലും അവശിഷ്ടങ്ങൾ വീണാണ് നാശനഷ്ടമുണ്ടായതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ തുർക്കി അൽ-മൽക്കി സ്ഥിരീകരിച്ചു. കൂടാതെ, ചൊവ്വാഴ്ച പുലർച്ചെ റിയാദ്, അൽ-ഖർജ് നഗരങ്ങളെ ലക്ഷ്യമിട്ടെത്തിയ എട്ട് ഡ്രോണുകൾ സൗദി സേന തകർത്തു.
എംബസിക്ക് നേരെയുള്ള ആക്രമണം 1961-ലെ വിയന്ന ഉടമ്പടിയുടെയും അന്താരാഷ്ട്ര നിയമങ്ങ ളുടെയും നഗ്നമായ ലംഘനമാണെന്ന് സൗദി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇറാനെതിരായ ആക്രമണങ്ങൾക്ക് തങ്ങളുടെ വ്യോമാതിർത്തിയോ ഭൂപ്രദേശമോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന വ്യക്തമായ നിലപാട് സൗദി സ്വീകരിച്ചിരിക്കെയാണ് ഇറാന്റെ ഭാഗത്തുനിന്ന് ഇത്തരം പ്രകോപനങ്ങൾ ഉണ്ടാകുന്നത്. ഇത് മേഖലയെ കൂടുതൽ സംഘർഷങ്ങളിലേക്ക് നയിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി.
ഇറാന്റെ വിവേചനരഹിതമായ പെരുമാറ്റത്തെ ലോകനേതാക്കൾ ഒന്നടങ്കം അപലപിച്ചു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുകെ, ഫ്രാൻസ് എന്നിവിടങ്ങളിലെ നേതാക്കൾ സൗദിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. അമേരിക്ക, ജിസിസി രാജ്യങ്ങൾ, ജോർദാൻ എന്നിവർ ചേർന്ന് സ്വയം പ്രതിരോധത്തിനുള്ള കൂട്ടായ അവകാശം വിനിയോഗിക്കുമെന്ന് വ്യക്തമാക്കി. പ്രാദേശിക സ്ഥിരതയ്ക്കായി ബ്രിട്ടീഷ് സേന പ്രതിരോധ നടപടികൾ ആരംഭിച്ചതായും റിപ്പോർട്ടുകളുണ്ട്.
വ്യോമാതിർത്തി അടച്ചതിനെത്തുടർന്ന് സൗദി വിമാനത്താവളങ്ങളിൽ കുടുങ്ങിയ ജിസിസി പൗരന്മാ ർക്ക് ആവശ്യമായ എല്ലാ ആതിഥ്യ സൗകര്യങ്ങളും നൽകാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്മാന് നിർദ്ദേശം നൽകി. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ സഹോദര രാജ്യങ്ങളെ സഹായിക്കാൻ സൗദി അതിന്റെ എല്ലാ കഴിവുകളും സമാഹരിക്കുമെന്നും കിരീടാവകാശി ഉറപ്പുനൽകി.
