Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹോട്ടൽ മുറികൾ, വില്ലകൾ, റെസ്റ്റ് റൂമുകൾ, റെസ്‌റ്റൊറന്റുകൾ തുടങ്ങിയ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പുമായി സൗദി


റിയാദ്: ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന ടൂറിസം, ഹോസ്പിറ്റാലിറ്റി സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പുമായി സൗദി ഭരണകൂടം. അത്തരം സ്ഥാപനങ്ങള്‍ക്കെതിരേ 10 ലക്ഷം റിയാല്‍ വരെ പിഴ ചുമത്തുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നടപടികള്‍ ഒഴിവാക്കാന്‍ അത്തരം സ്ഥാപനങ്ങള്‍ ബിസിനസ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് മുമ്പ് ലൈസന്‍സ് നേടുകോ നേരത്തേ ഉള്ളവര്‍ അത് പുതുക്കുകയോ ചെയ്യണമെന്ന് ടൂറിസം മന്ത്രാലയം നിര്‍ദ്ദേശിച്ചു. തെറ്റ് ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ 10 ലക്ഷം റിയാല്‍ വരെ പിഴയ്ക്കു പുറമെ, സ്ഥപനങ്ങള്‍ അടച്ചുപൂട്ടല്‍ ഉള്‍പ്പെടെയുള്ള നടപടികളും സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നിയമലംഘകരുടെ പേരുകള്‍ പ്രാദേശിക മാധ്യമങ്ങളില്‍ അവരുടെ ചെലവില്‍ പരസ്യപ്പെടുത്തുകയും ചെയ്യും.

സ്വകാര്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഹോസ്പിറ്റാലിറ്റി സൗകര്യങ്ങള്‍ക്കും അവയുടെ പ്രവര്‍ത്തനത്തിന് സാധുതയുള്ള ലൈസന്‍സ് ഉണ്ടായിരിക്കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. ടൂറിസം മേഖലയ്ക്കുള്ള വ്യവസ്ഥകള്‍ അനുസരിച്ച്, രാജ്യത്തിലെ വിനോദസഞ്ചാരികള്‍ക്കും സന്ദര്‍ശകര്‍ക്കും നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണിതെന്നും അധികൃതര്‍ അറിയിച്ചു. ലൈസന്‍സുകളോ പ്രവര്‍ത്തനാനുമതികളോ ഇല്ലാതെ പ്രാദേശിക, അന്തര്‍ദേശീയ ബുക്കിംഗ് പ്ലാറ്റ്ഫോമുകളിലും സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലും ഹോട്ടല്‍ മുറികള്‍, വില്ലകള്‍, റെസ്റ്റ് റൂമുകള്‍, റെസ്‌റ്റൊറന്റുകള്‍ തുടങ്ങിയ തങ്ങളുടെ സേവനങ്ങള്‍ വിപണനം ചെയ്യുന്ന ചില ഹോസ്പിറ്റാലിറ്റി സൗകര്യങ്ങളുടെ നിയ ലംഘനങ്ങള്‍ മന്ത്രാലയം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശക്തമായ നടപടികളെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഇതേത്തുടര്‍ന്ന്, എല്ലാ ട്രാവല്‍, ടൂറിസം സേവന ദാതാക്കളോടും പ്രാദേശിക, അന്തര്‍ദേശീയ ബുക്കിംഗ് പ്ലാറ്റ്ഫോമുകളോടും അവരുടെ ഹോസ്പിറ്റാലിറ്റി സേവനങ്ങളുടെ പട്ടികയില്‍ നിന്ന് ലൈസന്‍സില്ലാ ത്തതോ അനധികൃതമോ ആയ സൗകര്യങ്ങള്‍ ഉടനടി നീക്കം ചെയ്യാന്‍ മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഹോസ്പിറ്റാലിറ്റി നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ലൈസന്‍സിംഗ്, ക്ലാസിഫിക്കേഷന്‍ ആവശ്യകതകള്‍ പാലിക്കേണ്ടതിന്റെ പ്രാധാന്യം അടിവരയിടുന്ന ‘ഞങ്ങളുടെ അതിഥികള്‍ക്ക് മുന്‍ഗണന’ എന്ന കാമ്പയിന്‍ മന്ത്രാലയം ആരംഭിച്ചിട്ടുണ്ട്.

യൂണിഫൈഡ് ടൂറിസം സെന്റര്‍ നമ്പര്‍ 930 വഴി ഹോസ്പിറ്റാലിറ്റി സേവനങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ അറിയിക്കാനും ഇത് ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു. എല്ലാ സന്ദര്‍ശകര്‍ക്കും സുരക്ഷിതവും ആസ്വാദ്യകരവുമായ അനുഭവം ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി രാജ്യത്തെ ടൂറിസം സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ഈ നടപടികള്‍ ലക്ഷ്യമിടുന്നു. പരിശോധന ശക്തമാക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. നിയമലംഘകർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും.


Read Previous

പൊതുമുതൽ സംരക്ഷണ നിയമവുമായി സൗദി, റോഡുകളോ ഓവുചാലുകളോ കേടുവരുത്തിയാൽ ഒരു ലക്ഷം റിയാൽ വരെ പിഴ

Read Next

മുച്ചൂടും മുടിഞ്ഞ അനിൽ അംബാനിയുടെ കമ്പനിയിൽ 60 കോടി നിക്ഷേപിച്ചു; നഷ്ടമായത് 101 കോടി; കെഎഫ്‌സിക്കെതിരെ അഴിമതി ആരോപണവുമായി വിഡി സതീശൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »