ഹജ്ജ് യാത്രക്കാരുമായി വന്ന സൗദിയ വിമാനം ലഖ്‌നൗവില്‍ ഇറങ്ങുമ്പോള്‍ ചക്രത്തില്‍ നിന്നും തീയും പുകയും; ഒഴിവായത് വൻ അപകടം

ലഖ്‌നൗ: ഹജ്ജ് യാത്രക്കാരുമായി വന്ന വിമാനത്തില്‍ നിന്ന് തീയും പുകയും ഉയര്‍ന്നത് പരിഭ്രാന്തി പരത്തി. സൗദി എയര്‍ലൈന്‍സ് വിമാനം ലഖ്‌നൗവില്‍ ഇറങ്ങുമ്പോഴാണ് ചക്രത്തില്‍ നിന്നും തീയും പുകയും ഉയര്‍ന്നത്. ഉടന്‍ തന്നെ യാത്രക്കാരെ വിമാനത്തില്‍ നിന്ന് പുറത്തിറക്കി സുരക്ഷിത രാക്കിയ ശേഷം തീ കെടുത്തി. വിമാനത്തിന്റെ ചക്രത്തില്‍ നിന്ന് തീയും പുകയും ഉയരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. ലഖ്നൗവിലെ ചൗധരി ചരണ്‍ സിങ് അന്താരാഷ്ട്ര വിമാനത്താവള ത്തില്‍ 250 ഹജ്ജ് തീര്‍ത്ഥാടകരുമായി സൗദി എയര്‍ലൈന്‍സ് വിമാനം ലാന്‍ഡ് ചെയ്ത ശേഷമാണ് തീയും പുകയും കണ്ടത്. ലാന്‍ഡിങ് ഗിയറില്‍ സാങ്കേതിക തകരാറുണ്ടായതാണ് തീ ഉയരാന്‍ കാരണമെന്ന് അധികൃതര്‍ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

ശനിയാഴ്ച രാത്രി 10.45 ന് ജിദ്ദയില്‍ നിന്ന് പുറപ്പെട്ട SV 3112 എന്ന വിമാനം ഞായറാഴ്ച രാവിലെ 6.30 ഓടേയാണ് ലഖ്നൗവില്‍ എത്തിയത്. ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ വിമാനത്തിന്റെ ഇടതു ചക്രത്തില്‍ നിന്ന് പുകയും തീപ്പൊരിയും വരുന്നതായി കണ്ടതായി വിമാനത്താവള അധികൃതര്‍ പറഞ്ഞു.

പൈലറ്റ് ഉടന്‍ തന്നെ വിമാനം നിര്‍ത്തി എയര്‍ ട്രാഫിക് കണ്‍ട്രോളിനെ അറിയിച്ചു. തുടര്‍ന്ന് വിമാനം ടാക്്സിവേയിലേക്ക് മാറ്റി. അവിടെ എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി ഇറക്കി. വിമാനത്താവളത്തിലെ അടിയന്തര പ്രതികരണ സംഘം ഉടന്‍ സ്ഥലത്തെത്തി 20 മിനിറ്റിനുള്ളില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കി. ഹൈഡ്രോളിങ് ചോര്‍ച്ച മൂലം വീല്‍ അസംബ്ലി അമിതമായി ചൂടായതാണ് തകരാറിന് കാരണമെന്നാണ് വിലയിരുത്തല്‍.

Read Previous

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം, എണ്ണ വില 75 ഡോളര്‍ കടന്ന് കുതിക്കുന്നു; രാജ്യത്ത് ഇന്ധനവില വര്‍ധിക്കുമോ?, ആശങ്ക

Read Next

യാത്രാമധ്യേ ബോംബ് ഭീഷണി; ഫ്രാങ്ക്ഫര്‍ട്ട് – ഹൈദരാബാദ് ലുഫ്താന്‍സ വിമാനം തിരിച്ചു പറന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »