സൗദിയിൽ സുരക്ഷാ പരിശോധന വ്യാപകം; ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 19,000ത്തിലേറെ പ്രവാസികൾ


റിയാദ്: സൗദിയുടെ വിവിധ ഭാഗങ്ങളില്‍ അധികൃതര്‍ നടത്തിയ സുരക്ഷാ പരിശോധന കളില്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ 19,024 പ്രവാസികള്‍ അറസ്റ്റിലായതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിസ, തൊഴില്‍, അതിര്‍ത്തി രക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനാണ് ഇത്രയേറെ പേര്‍ സുരക്ഷാ ഏജന്‍സികളുടെ നേതൃത്വത്തില്‍ നടത്തി യ റെയിഡില്‍ പിടിയിലായത്. നേരത്തേ അറസ്റ്റിലായി കരുതല്‍ തടങ്കലില്‍ കഴിയുന്ന 10,537 പ്രവാസികളെ കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ സൗദിയില്‍ നിന്ന് നാടുകടത്തിയ തായും അധികൃതര്‍ അറിയിച്ചു. പിടിയിലായവരിലും നാടുകടത്തപ്പെട്ടവരിലും ഇന്ത്യക്കാരായ പ്രവാസികളും ഉള്‍പ്പെടും. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വ ത്തില്‍ വിവിധ സുരക്ഷാ ഏജന്‍സികളുടെ സഹകരണത്തോടെ നവംബര്‍ 21നും 27നും ഇടയിലുള്ള ദിവസങ്ങളില്‍ വ്യാപാര സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും വാഹന ങ്ങളിലും പ്രവാസികളുടെ താമസ കേന്ദ്രങ്ങളിലും മറ്റും നടത്തിയ പരിശോനകളിലാണ് ഇത്രയേറെ പേര്‍ പിടിയിലായത്.

കഴിഞ്ഞ ആഴ്ച അറസ്റ്റിലായവരില്‍ 11,268 പേര്‍ രാജ്യത്തെ താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിയുന്നവരാണെന്ന് അധികൃതര്‍ അറിയിച്ചു. 4,773 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനും 2,983 പേര്‍ തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിനും പിടിക്കപ്പെട്ടു. അതിര്‍ത്തി നിയമങ്ങള്‍ ലംഘിച്ച് രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കാന്‍ ശ്രമിച്ചതിന് 1,212 പേരെയാണ് സുരക്ഷാ അധികൃതര്‍ പിടികൂടിയത്.

ഇവരില്‍ 73 ശതമാനം എത്യോപ്യക്കാരും 25 ശതമാനം യെമനികളും ബാക്കി രണ്ടു ശതമാനം മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. ആവശ്യമായ രേഖകളില്ലാതെ അനധി കൃതമായി രാജ്യത്തിന് പുറത്തേക്ക് അതിര്‍ത്തികള്‍ വഴി കടക്കാന്‍ ശ്രമിച്ച 122 പേരെയും അധികൃതര്‍ പിടികൂടി. നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്ന പ്രവാസി കള്‍ക്ക് താമസ സൗകര്യം ഒരുക്കുകയും വാഹനങ്ങള്‍ നല്‍കുകയും ജോലി നല്‍കുക യും ചെയ്തതിന് 22 പേരെയും സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു.

പുതുതായി അറസ്റ്റിലായവരെ കൂടാതെ 24,107 പ്രവാസികള്‍ വിവിധ നിയമലംഘന ങ്ങളുടെ പേരില്‍ നിയമനടപടികള്‍ നേരിടുന്നതായും അധികൃതര്‍ അറിയിച്ചു. ഇവരില്‍ 21,176 പേര്‍ പുരുഷന്‍മാര്‍ 2,931 പേര്‍ സ്ത്രീകളുമാണ്. ഇവരില്‍ 15,970 പേരെ നാട്ടിലേ ക്കുള്ള യാത്രാരേഖകള്‍ ശരിയാക്കുന്നതിനായി ബന്ധപ്പെട്ട നയതന്ത്ര കാര്യാലയ ങ്ങളിലേക്ക് റഫര്‍ ചെയ്തിട്ടുണ്ട്. 2633 പേര്‍ക്ക് അവരുടെ യാത്രാ ബുക്കിങ് അന്തിമ മാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിയമലംഘകരെ സഹായിക്കുകയോ രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യം നല്‍കുക യോ യാത്ര ചെയ്യാന്‍ വാഹനം നല്‍കുകയോ താമസത്തിന് സൗകര്യം ഒരുക്കി നല്‍കുക യോ ജോലി നല്‍കുകയോ ചെയ്യുന്ന വ്യക്തികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. ഇത്തരം കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും ഒരു ദശലക്ഷം റിയാല്‍ വരെ പിഴയുമാണ് ശിക്ഷ. അതിനു പുറമെ ഈ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ച വാഹനങ്ങളും കെട്ടിടങ്ങളും നിയമനടപടിക്ക് വിധേയമാവുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.


Read Previous

വൈദ്യുതി നിരക്ക് വർധന ഈ ആഴ്ച; സമ്മർ താരിഫ് നിർദേശവുമായി റെഗുലേറ്ററി കമ്മീഷൻ

Read Next

മാസങ്ങളോളം ജോലി നഷ്ടപ്പെട്ട് ദുരിതത്തിലായ വനിതാതൊഴിലാളികളെ നാട്ടിലെത്തിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »