ഇന്ത്യയില് വിവാഹേതര ബന്ധങ്ങള് ഏറ്റവും കൂടുതലുള്ള ഇന്ത്യന് സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ദോഹ: ഖത്തറിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഒരു സുരക്ഷ ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. ആഭ്യന്തര സുരക്ഷാ സേനയായ ലഖ്വിയയിലെ ഉദ്യോഗസ്ഥനായ കോർ പറൽ ബദർ സാദ് മുഹമ്മദ് അൽ-ഹുമാദി അൽ-ദോസരിയാണ് കൊല്ലപ്പെട്ടത്. സുരക്ഷ ഉദ്യോഗസ്ഥൻ ഉൾപ്പടെ ആറു പേർ കൊല്ലപ്പെട്ടുവെന്നാണ് അനൗദ്യോഗിക വിവരം.
ആക്രമണത്തിൽ മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്കേറ്റതായി ഖത്തർ ആഭ്യന്തര മന്ത്രാലയം സ്ഥിരീ കരിച്ചു. ദോഹയിൽ മുതിർന്ന ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണ ത്തിലാണ് സംഭവം. ദോഹയിൽ നടന്ന കൂടിക്കാഴ്ചയിൽ ഹമാസ് നേതാക്കളെ വധിക്കാനുള്ള ശ്രമം പരാജ യപ്പെട്ടുവെന്ന് ടെഹ്റാനിലെ ഹമാസ് പ്രതിനിധി ഖാലിദ് അൽ-ഖദ്ദുമി വാർത്താകുറിപ്പിൽ അറിയിച്ചു. ഇസ്രയേൽ ഈ ആക്രമണം നടത്തിയത് യുഎസിൻ്റെ നേരിട്ടുള്ള പിന്തുണയോടെയാണെന്നും വെടി നിർത്തൽ ചർച്ചകളുടെ മറവിൽ ആക്രമണത്തിന് വാഷിങ്ടൺ വഴിയൊരുക്കിയെന്നും അദ്ദേഹം ആരോപിച്ചു.
പരമാധികാരത്തിൻ്റെ ലംഘനമെന്ന് യുഎൻ
ആക്രമണത്തെ ലോക രാജ്യങ്ങളിൽ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ഇസ്രയേൽ ആക്രമണത്തെ യുഎൻ ഉൾപ്പെടെ വിവിധ രാജ്യങ്ങൾ അപലപിച്ചു. യുഎൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് ഇതിനെ ഖത്തറിൻ്റെ പരമാധികാരത്തിൻ്റെയും പ്രാദേശിക അഖണ്ഡതയുടെയും നഗ്നമായ ലംഘനമെന്നാണ് വിശേഷിപ്പിച്ചത്.
ആശങ്ക രേഖപ്പെടുത്തി ഇന്ത്യ
ആക്രമണത്തെ സംബന്ധിച്ച റിപ്പോർട്ടുകളിൽ ആശങ്കയുണ്ടെന്ന് അറിയിച്ച ഇന്ത്യ, മേഖലയിലെ സുരക്ഷയെ ഇത് സാരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ് നൽകി. സമാധാനവും സുരക്ഷയും നിലനിർത്താൻ എല്ലാവരും സംയമനം പാലിക്കണമെന്നും നയതന്ത്ര മാർഗങ്ങൾ ഉപയോഗിക്കണമെന്നും ഇന്ത്യ ശക്തമായി അഭ്യർഥിച്ചു.
സൗദി അറേബ്യ, തുർക്കി, യുഎഇ, കുവൈറ്റ്, ജോർദാൻ
സഹോദര രാജ്യമായ ഖത്തറിൻ്റെ പരമാധികാരത്തിൻ്റെ നഗ്നമായ ലംഘനവും ക്രൂരമായ ആക്രമണവു മാണ് നടന്നതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. അന്താരാഷ്ട്ര നിയമങ്ങളെ ഇസ്രയേൽ ധിക്കരിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് മുന്നറിയിപ്പ് നൽകിയ സൗദി ഖത്തറിന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഇസ്രയേലിന് സമാധാനത്തിന് താത്പര്യമില്ലെന്നും പകരം യുദ്ധം തുടരാനാണ് ശ്രമിക്കുന്നതെന്നും തുർക്കിയുടെ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. മേഖലയിൽ ഇസ്രയേൽ വിപുലീകരണ നയവും ഭീകരവാദവും ഒരു ഭരണകൂട നയമായി സ്വീകരിച്ചിരിക്കുക യാണെന്ന് തുർക്കി കുറ്റപ്പെടുത്തി.
ഖത്തറിനെ ലക്ഷ്യമിട്ടുള്ള ഇസ്രയേൽ ആക്രമണത്തെ അപലപിക്കുന്നതായും ഒറ്റപ്പെട്ട അറബ് ഗൾഫ് രാജ്യങ്ങളുടെ സുരക്ഷ സാധ്യമല്ലെന്നും യുഎഇ അറിയിച്ചു. ഈ ആക്രമണത്തെ നേരിടുന്നതിൽ ഖത്തറിന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി യുഎഇ പ്രസിഡൻ്റിൻ്റെ നയതന്ത്ര ഉപദേഷ്ടാവ് അൻവർ ഗാർഗഷ് പറഞ്ഞു. ഖത്തറിന് നേരെ നടന്ന ക്രൂരമായ ആക്രമണത്തെ ശക്തമായി അപലപി ക്കുന്നതായി കുവൈറ്റ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഈ ആക്രമണം അന്താ രാഷ്ട്ര നിയമത്തിൻ്റെയും യുഎൻ ചാർട്ടറിൻ്റെയും നഗ്നമായ ലംഘനമാണെന്ന് ജോർദാൻ്റെ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
ഇറാൻ, ഇറാഖ്, പലസ്തീൻ
അങ്ങേയറ്റം അപകടകരവും ക്രിമിനലുമായ ഈ നടപടി ഖത്തറിൻ്റെ ദേശീയ പരമാധികാരത്തിൻ്റെയും പ്രാദേശിക അഖണ്ഡതയുടെയും നഗ്നമായ ലംഘനമാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായി പറഞ്ഞു. ഈ ആക്രമണത്തെ ഗുരുതരമായ ലംഘനമെന്നും ഇറാൻ വിശേഷിപ്പിച്ചു. ഇറാഖിൻ്റെ വിദേശകാര്യ മന്ത്രാലയം ഈ ആക്രമണത്തെ ഒരു ഭീരുത്വം നിറഞ്ഞ പ്രവൃത്തി എന്ന് വിശേഷിപ്പിച്ചു. ഏത് ആക്രമണത്തെയും നേരിടാൻ ഖത്തറിന് പൂർണ പിന്തുണ നൽകുന്നതായും ഇറാഖ് പ്രഖ്യാപിച്ചു.
ഖത്തറിന് നേരെയുണ്ടായ ഹീനമായ ഇസ്രയേൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി പലസ്തീൻ ഭരണകൂടത്തിൻ്റെയും പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ്റെയും വൈസ് ചെയർമാൻ ഹുസൈൻ അൽ-ഷെയ്ഖ് പറഞ്ഞു. പലസ്തീൻ പ്രതിരോധ സേനയും ഇസ്രയേലും തമ്മിലുള്ള ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്ന രാജ്യമായ ഖത്തറിൻ്റെ തലസ്ഥാനത്ത് വെച്ചാണ് ഇസ്രയേൽ ഈ കൊലപാതകം നടത്തിയതെന്ന് ഗാസയിലെ സർക്കാർ മീഡിയ ഓഫിസ് ഡയറക്ടർ ജനറൽ ഇസ്മായിൽ അൽ-തവാബ്ത പറഞ്ഞു. ഈ ആക്രമണം ഒരു നിസ്സാരമായ ക്രിമിനൽ നടപടി ആണെന്ന് പലസ്തീൻ ഇസ്ലാമിക് ജിഹാദ് സായുധ ഗ്രൂപ്പ് വിശേഷിപ്പിച്ചു.
യെമൻ, മാലിദ്വീപ്, യുണൈറ്റഡ് കിങ്ഡം
ഖത്തറിൽ നടന്നത് പിന്നീട് മറ്റ് രാജ്യങ്ങളിലും സംഭവിക്കുമെന്നും അതിനാൽ സയണിസ്റ്റ് ഭീഷണിയെ ചെറുക്കാൻ എല്ലാവരും ഒന്നിക്കണമെന്നും ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ തലവൻ മഹ്ദി അൽ-മഷാത് പറഞ്ഞു. ഖത്തറിന് നേരെ നടന്ന ആക്രമണത്തെ ഭീരുത്വം നിറഞ്ഞതും അന്താരാഷ്ട്ര നിയമത്തിൻ്റെ ഗുരുതരമായ ലംഘനവുമാണെന്ന് മാലിദ്വീപ് വിശേഷിപ്പിച്ചു. ഖത്തറിന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഇസ്രയേലിൻ്റെ തുടർച്ചയായ ലംഘനങ്ങൾക്ക് ഉത്തരവാദിത്തം ഏറ്റെടുക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരം ഇടപെടണമെന്ന് മാലിദ്വീപ് പ്രസിഡൻ്റ് മുഹമ്മദ് മുയിസു എക്സിൽ ആവശ്യപ്പെട്ടു.
ആക്രമണത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ നിരീക്ഷിച്ചുവരികയാണെന്നും പശ്ചിമേഷ്യയിൽ കൂടുതൽ അക്രമം വർധിക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകുന്നതായും ബ്രിട്ടൻ അറിയിച്ചു. ഈ ആക്രമണ ത്തെക്കുറിച്ച് മുൻകൂട്ടി വിവരം ലഭിച്ചിരുന്നില്ലെന്നും ഇത് ഇസ്രയേലിൻ്റെ നേതൃത്വത്തിലുള്ളതും പൂർണമായും സ്വതന്ത്രമായതുമായ ഒരു ഓപറേഷനാണെന്നും പ്രധാനമന്ത്രി കെയർ സ്റ്റാർമറുടെ വക്താവ് പറഞ്ഞു.
ഫ്രാൻസ്, ലെബനൻ
കാരണം എന്തായാലും ഖത്തറിന് നേരെയുള്ള ആക്രമണം അംഗീകരിക്കാനാകില്ലെന്ന് ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോൺ എക്സിൽ കുറിച്ചു. ഖത്തറിനോടും അമീർ ശൈഖ് തമീം അൽ-താനിയോടും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും മേഖലയിൽ യുദ്ധം ഒരു കാരണവശാലും വ്യാപിക്കാൻ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്തറിൻ്റെ പരമാധികാരത്തിൻ്റെ നഗ്നമായ ലംഘനമാണിതെന്ന് ലെബനൻ സർക്കാർ ശക്തമായി അപലപിച്ചു. മേഖലയുടെ മുഴുവൻ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാകുന്ന ഇസ്രയേലിൻ്റെ തുടർച്ചയായ ആക്രമണങ്ങൾക്കെതിരെ നടപടിയെടുക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ലെബനൻ ആവശ്യപ്പെട്ടു.
മൊറോക്കോ, സിറിയ
ഇസ്രയേൽ ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായും ഖത്തറിൻ്റെ പരമാധികാരത്തെ ലംഘിച്ചതിനെ അപലപിക്കുന്നതായും മൊറോക്കോ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അപക ടകരമായ ഈ ആക്രമണത്തെ നേരിടുന്നതിൽ ദോഹയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും മൊറോക്കോ പറഞ്ഞു.
ദോഹയിലെ ആക്രമണം അന്താരാഷ്ട്ര നിയമത്തിൻ്റെയും ഖത്തർ ഭരണകൂടത്തിൻ്റെ പരമാധികാരത്തി ൻ്റെയും നഗ്നമായ ലംഘനമാണെന്ന് സിറിയ കുറ്റപ്പെടുത്തി. ഈ ആക്രമണം മേഖലയിലെ സുരക്ഷ യെയും സ്ഥിരതയെയും തുരങ്കംവയ്ക്കുന്ന അപകടകരമായ നീക്കമാണെന്നും സിറിയ പറഞ്ഞു.
സുഡാൻ, ഈജിപ്ത്, ജിസിസി, അൾജീരിയ, ഒമാൻ
ആക്രമണം അന്താരാഷ്ട്ര നിയമങ്ങളുടെയും മാനദണ്ഡങ്ങളുടെയും വ്യക്തമായ ലംഘനമാണെന്ന് സുഡാൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഖത്തറിന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിച്ച സുഡാൻ ഇത്തരം ക്രൂരമായ ആക്രമണങ്ങൾ തടയാൻ നടപടികൾ സ്വീകരിക്കാൻ അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമത്തിൻ്റെ നഗ്നമായ ലംഘനമാണിതെന്ന് ഈജിപ്ത് കുറ്റപ്പെടുത്തി. ഗാസയിൽ വെടിനിർത്തൽ ഉറപ്പാക്കാനുള്ള മധ്യസ്ഥ ശ്രമങ്ങളെ ഇത് ദുർബലപ്പെടുത്തുമെന്നും ഈജിപ്ത് ചൂണ്ടിക്കാട്ടി.
ജിസിസി സെക്രട്ടറി ജനറൽ ജാസിം അൽ-ബുദൈവി ഈ ആക്രമണത്തെ നികൃഷ്ടവും ഭീരുത്വം നിറഞ്ഞതുമായ ഓപറേഷൻ എന്ന് വിശേഷിപ്പിച്ച് ഖത്തറിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ഈ ആക്രമണം എല്ലാ അന്താരാഷ്ട്ര നിയമങ്ങളെയും ഉടമ്പടികളെയും ലംഘിക്കുന്നതാണെന്നും ഇസ്രയേലിനെ ഉത്തരവാദിത്തം പഠിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദോഹയിലെ ക്രൂരമായ ഇസ്രയേൽ ആക്രമണത്തെ അൾജീരിയ അപലപിച്ചു. ഹമാസ് ചർച്ചാ സംഘത്തിന് നേരെയുണ്ടായ ആക്രമണം ഇസ്രയേലിന് സമാധാനത്തിന് താത്പര്യമില്ലെന്ന് തെളിയിക്കുന്നതായും ഈ നീക്കം മേഖലയെ സുരക്ഷിതമല്ലാത്ത ഒരു ചക്രത്തിലേക്കാണ് നയിക്കുന്നതെന്നും അൾജീരിയ മുന്നറിയിപ്പ് നൽകി. ഒമാൻ വിദേശകാര്യ മന്ത്രാലയവും ഇസ്രയേൽ ആക്രമണത്തെ അപലപിച്ചു. ഖത്തറിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച ഒമാൻ ഈ ആക്രമണം അന്താരാഷ്ട്ര നിയമത്തിൻ്റെ ലംഘനമാണെന്നും വ്യക്തമാക്കി. യുഎസിൻ്റെ ഭാഗത്തുനിന്ന് ഇതുവരെ പ്രതികരണമൊന്നും വന്നിട്ടില്ല.
