Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹജ്ജ് തീർത്ഥാടകർക്കുള്ള നിബന്ധനകൾ പ്രഖ്യാപിച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഭർത്താവിനെ തേടി സൗദിയിലെത്തിയ സീമ നൗസിന് നിരാശയോടെ മടക്കം


ദമ്മാം: രണ്ടു കൊല്ലമായി തന്‍റെയും മക്കളുടെയും കാര്യം അന്വേഷിക്കാത്ത ഭർത്താവിനെ തേടി സൗദി അറേബ്യയിലെത്തിയ ഹൈദരാബാദ് സ്വദേശിനി സീമ നൗസിന് നിരാശയോടെ മടക്കം. ആഴ്ചകൾ നീണ്ട പരിശ്രമങ്ങൾക്കുശേഷവും ഭർത്താവിനെ നേരിൽ കാണാനോ സംസാരിക്കാനോ കഴിയാതെയാണ് ഈ നിസ്സഹായ സ്ത്രീക്ക് നാട്ടിലേക്കു വിമാനം കയറേണ്ടിവന്നത്. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് പർവേസും സീമ നൗസിനും പഠനകാലത്ത് പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. 15 വർഷം മുമ്പായിരുന്നു ഇത്.

തന്റെ ഭാര്യയെക്കുറിച്ച് ശരിയല്ലാത്ത വാർത്തകൾ കേൾക്കുന്നു എന്നായിരുന്നത്രേ ഇയാളുടെ പരാതി. മാത്രമല്ല, രണ്ടു മാസം മുമ്പ് വിവാഹമോചനം ആവശ്യപ്പെട്ട് ഇയാൾ നോട്ടീസയക്കുകയും ചെയ്തിരുന്നു. എത്രയേറെ ശ്രമിച്ചിട്ടും തെറ്റിദ്ധാരണകൾ തിരുത്താനോ ഫോണിൽ സംസാരിക്കാനോ ഭർത്താവ് തയാറാകാതെ വന്നതോടെ സീമ നൗസീൻ ഉംറ വിസയിൽ ഉപ്പയെയും കൂട്ടി മക്കൾക്കൊപ്പം സൗദിയിലേക്ക് വിമാനം കയറുകയായിരുന്നു. ജിദ്ദയിൽനിന്ന് റിയാദിലെ ഇന്ത്യൻ എംബസിയിലെത്തി കാര്യങ്ങൾ ബോധിപ്പിച്ചപ്പോൾ പർവേസ് ജോലിചെയ്യുന്ന കമ്പനി ദമ്മാമിലാണെന്ന് കണ്ടതിനെത്തുടർന്ന് സാമൂഹിക പ്രവർത്തക മഞ്ജു മണിക്കുട്ടന്റെ ഫോൺ നമ്പറും നൽകി അവരെ ദമ്മാമിലേക്ക് അയക്കുകയായിരുന്നു.

മഞ്ജുവും ഭർത്താവ് മണിക്കുട്ടനും സാമൂഹിക പ്രവർത്തകൻ സക്കീറുംകൂടി പൊലീസ് സ്റ്റേഷനിൽ എത്തുകയും ഇഖാമ നമ്പർ ഉപയോഗിച്ച് ഇദ്ദേഹത്തിന്റെ സഫ്വയിലുള്ള കമ്പനി കണ്ടെത്തുകയും ചെയ്തു. സീമ നൗസിനേയും കൂട്ടി കമ്പനിയിൽ എത്തിയെങ്കിലും ഇദ്ദേഹം പുറത്ത് ജോലിക്കു പോയതിനാൽ നേരിൽ കാണാൻ സാധിച്ചില്ല. ഫോണിൽ സംസാരിക്കാനും ഇയാൾ തയാറായില്ല. ജോലിസംബന്ധമായോ പെരുമാറ്റ രീതിയിലോ ഇയാളെക്കുറിച്ച് ഒരുവിധ പരാതിയും കമ്പനിക്കില്ല.


Read Previous

തലശ്ശേരി സ്വദേശി ദമ്മാമിൽ നിര്യാതനായി

Read Next

പ്രവാസി ഭാരതീയ ഭീമാ യോജന; രണ്ടുവർഷത്തേക്ക് പ്രീമിയം 275 രൂപ10 ലക്ഷം രൂപ കവറേജ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »