Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

സ്ത്രീ പീഡന പരാതിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് വിഷയം ഒതുക്കി തീര്‍ക്കാന്‍ മന്ത്രി ഇടപെട്ടത് കൂടുതല്‍ തെളിവുമായി പരാതിക്കാരി, മന്ത്രിയെ പിന്തുണച്ച്‌ പി.സി ചാക്കോ.


തിരുവനന്തപുരം: സ്ത്രീ പീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ഇടപെട്ടെന്ന ആരോപണത്തില്‍ മന്ത്രിക്കെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി പരാതിക്കാരിയായ യുവതി. മന്ത്രി വിഷയത്തില്‍ പല തവണ ഇടപെട്ടു. സ്ത്രീ പീഡന പരാതിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് വിഷയം ഒതുക്കി തീര്‍ക്കാന്‍ മന്ത്രി ഇടപെട്ടത്. മന്ത്രിയുടെ ഭാഗത്ത് നിന്നും അനീതിയുണ്ടായി. ഉന്നത ഇടപെടലുകളെ തുടര്‍ന്ന് പൊലീസിന്‍റെ ഭാഗത്ത് നിന്നും കളിയാക്കുന്ന രീതിയിലുള്ള സമീപനമാണ് ഉണ്ടായതെന്നും പരാതിക്കാരി ആരോപിക്കുന്നു.

കേസില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായെന്നാണ് എന്‍സിപി പ്രാദേശിക നേതാവയ കുട്ടിയുടെ പിതാവും വ്യക്തമാക്കുന്നത്. പാര്‍ട്ടിയില്‍ ആദ്യം പരാതിപ്പെട്ടെങ്കിലും, നടപടിയൊന്നും ഇല്ലാത്തതിനാലാണ് പൊലീസില്‍ പരാതിയുമായി ചെന്നത്. അവിടുന്നും നീതി ലഭിച്ചില്ല. ഇതിന് പിന്നാലെയാണ് പരാതി പിന്‍വലിക്കാന്‍ മന്ത്രി എകെ ശശീന്ദ്രന്‍റെ ഇടപെടലും ഉണ്ടാവുന്നത്.

കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു പരാതിക്കാരി. ഈ സമയ ത്താണ് മകളെ പത്മാകരന്‍ ഹോട്ടലിലേക്ക് വിളിക്കുന്നത്. തന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന ആളെന്ന നിലയിലാണ് പത്മാകരന്‍ വിളിച്ചപ്പോള്‍ മകള്‍ അങ്ങോട്ട് ചെന്നത്. എന്നാല്‍ അദ്ദേഹം മകളുടെ കൈക്ക് കയറി പിടിക്കുകയും മോശമായി പെരുമാറുകയും ചെയ്തു. ബിജെപിയുടെ സ്ഥാനാര്‍ത്ഥി യാവാന്‍ എത്ര പൈസ കിട്ടിയെന്നും അദ്ദേഹം ചോദിച്ചെന്നും പരാതിക്കാരിയുടെ അച്ഛന്‍ പറയുന്നു. എന്‍സിപി മണ്ഡലം പ്രസിഡന്‍റ് കൂടിയായിരുന്നു ഇദ്ദേഹം.

അതേസമയം വിഷയത്തില്‍ ഇടപെട്ടെന്ന് സമ്മതിച്ച് മന്ത്രിയും രംഗത്ത് എത്തിയിട്ടുണ്ട്. എന്നാല്‍ സ്ത്രീ പീഡന പരാതിയാണെന്ന് അറിഞ്ഞായിരുന്നില്ല ഇടപെടല്‍. പാര്‍ട്ടി വിഷയം എന്ന രീതിയിലാണ് ഇടപെട്ടത്. പ്രശ്‌നം ഏതുതരത്തില്‍ പരിഹരിക്കണമെന്ന് പറഞ്ഞിട്ടില്ല. വിഷയം സ്ത്രീപീഡനം ആണെന്ന് അറിഞ്ഞപ്പോള്‍ സംഭാഷണം അപ്പോള്‍ തന്നെ അവിടെ അവസാനിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, മന്ത്രിയുടെ ഇടപെടല്‍ സംബന്ധിച്ച തെളിവുകള്‍ പുറത്ത് വന്നതിന് പിന്നാലെ എകെ ശശീന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം , യു ഡി എഫ് കണ്‍വീനര്‍ എം എം ഹസ്സന്‍ എന്നിവര്‍ രംഗത്തെത്തി.

പീഡന പരാതി ഒതുക്കാന്‍ ശശീന്ദ്രന്‍ ശ്രമിച്ചിട്ടില്ല, മന്ത്രിയെ പിന്തുണച്ച്‌ പി.സി ചാക്കോ.

എന്‍.സി.പി നേതാവ് പത്മാകരനെതിരായ പീഡന പരാതി ഒത്തുതീര്‍ക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഇടപെട്ടുവെന്ന ആക്ഷേപത്തില്‍ മന്ത്രിക്ക് പിന്തുണ പ്രഖ്യാപിച്ച് പാര്‍ട്ടി. പീഡനക്കേസില്‍ മന്ത്രി ഇടപെട്ടിട്ടില്ലെന്നും കുണ്ടറയിലെ രണ്ട് നേതാക്കള്‍ തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പാക്കാനുമാണ് ശശീന്ദ്രന്‍ ശ്രമിച്ചതെന്നും പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.സി. ചാക്കോ പറഞ്ഞു. യുക്തമായ തീരുമാനമെടുക്കാനാണ് മന്ത്രി ഫോണില്‍ നിര്‍ദ്ദേശിച്ചതെന്നും ആക്ഷേപങ്ങള്‍ കഴമ്പുള്ളതല്ലെന്നും പി.സി. ചാക്കോ പ്രതികരിച്ചു.

യുവതിയെ കടന്നുപിടിച്ച എന്‍സിപി നേതാവിനെതിരായ കേസ് ഒത്തുതീര്‍പ്പാക്കാന്‍ മന്ത്രി എ.കെ ശശീന്ദ്രന്‍ ഇടപെട്ടുവെന്നാണ് ആരോപണം. മന്ത്രി പെണ്‍കുട്ടിയുടെ അച്ഛനുമായി ഫോണില്‍ സംസാ രിക്കുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു. പരാതിക്കാരിയുടെ പിതാവിനെയാണ് പരാതിക്കാര്യം പറഞ്ഞ് എ.കെ ശശീന്ദ്രന്‍ ബന്ധപ്പെട്ടത്.

എന്‍സിപി സംസ്ഥാന ഭാരവാഹിയാണ് പെണ്‍കുട്ടിയെ കടന്നുപിടിച്ച പത്മാകരന്‍. പ്രശ്നം അടിയന്തര മായി നല്ല നിലയില്‍ തീര്‍ക്കണമെന്നാണ് മന്ത്രി ആവശ്യപ്പെടുന്നത്. താന്‍ ഇടപെട്ടുവെന്ന് സമ്മതിച്ച ശശീന്ദ്രന്‍ പക്ഷേ സംഭവം പീഡന പരാതിയാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നാണ് വിശദീ കരിക്കുന്നത്.


Read Previous

എ. കെ .ശശീന്ദ്രന് കുരുക്കായി ഫോണ്‍ വിളി വിവാദം, സ്ത്രീപീഡന പരാതി ഒതുക്കി തീര്‍ക്കാന്‍ ശ്രമം, പരാതിയുമായി യുവതി.

Read Next

“നല്ല നിലയിൽ തീർക്കണം” സ്ത്രീ പീഡകരുടെ ദല്ലാൾ വേഷം സ്വയം അണിയുന്ന എ കെ  ശശീന്ദ്രൻ്റെ ഈ ചെയ്തിയെ പറ്റി അതേ പാർട്ടിയിലെ വനിതാ നേതാവ് ശ്രീമതി ലതികാ സുഭാഷിന് എന്താണ് പറയാനുള്ളത്: രാഹുല്‍ മാങ്കൂട്ടത്തില്‍.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »