Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുമ്പോഴും അദാനിക്കായി സംസ്ഥാന സര്‍ക്കാര്‍ 1850 കോടി കടമെടുക്കുന്നു


തിരുവനന്തപുരം: സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുമ്പോൾ വിഴിഞ്ഞം തുറമുഖത്തിനായി അദാനി ഗ്രൂപ്പിന് നൽകാൻ 1850 കോടി രൂപ കടമെടുക്കുന്നു. സർക്കാർ കമ്പനിയായ വിസിൽ (വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ്) കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹഡ്‌കോയിൽ നിന്നാണ് വായ്‌പയെടുക്കുന്നത്. ഇതിന് ധന വകുപ്പിന്റെ അനുമതി കിട്ടിയിട്ടുണ്ട്. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർ ഹഡ്കോ അധികൃതരുമായി ചർച്ച നടത്തി. സർക്കാർ ഗാരന്റിയോടെ വായ്‌പ അനുവദിക്കാൻ തത്വത്തിൽ ധാരണയായിട്ടുണ്ട്.

2024-25 ൽ വിഴിഞ്ഞം പദ്ധതി കമ്മിഷൻ ചെയ്യുമെങ്കിലും 15 വർഷത്തിന് ശേഷമേ സർക്കാരിന് ലാഭവിഹിതം ലഭിക്കൂ. ആകെ വരുമാനത്തിന്റെ ഒരു ശതമാനമാണ് ലാഭവിഹിതം. അപ്പോൾ മാത്രം തിരിച്ചടവ് ആരംഭിച്ചാൽ മതിയെന്നതാണ് ഹഡ്കോ വായ്‌പയുടെ ആകർഷണം. ധാരണാപത്രം ഒപ്പിടും മുമ്പ് മറ്റ് വായ്‌പാസാദ്ധ്യതകളും പരിശോധിക്കും.

പുലിമുട്ടിന്റെ ആകെ നീളമായ 3100 മീറ്റർ പൂർത്തിയാകുമ്പോൾ 1450 കോടി രൂപ അദാനി ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡിന് നൽകണമെന്നാണ് കരാറിലെ ധാരണ. ഘട്ടംഘട്ടമായി നൽകിയാൽ മതിയെങ്കിലും പുലിമുട്ട് 2000 മീറ്റർ പിന്നിട്ടിട്ടും കേന്ദ്രവും സംസ്ഥാനവും ഒരു രൂപയും നൽകിയിട്ടില്ല. ഇതിൽ 300 കോടിയും വയബിലിറ്റി ഗ്യാപ് ഫണ്ടായ 816 കോടിയിൽ 400 കോടിയും ഉടൻ വേണമെന്നാണ് അദാനിയുടെ ആവശ്യം. 2900 കോടി രൂപ നിക്ഷേപിക്കേണ്ടിടത്ത് 3600 കോടി രൂപ അദാനി നിക്ഷേപിച്ചു കഴിഞ്ഞു.

തുറമുഖത്തിന്റെ അനുബന്ധ വികസനത്തിന് സ്വകാര്യ സംരംഭകരെ കൂട്ടി 60,000 കോടിയുടെ പദ്ധതികൾ നടപ്പാക്കുമെന്നും 5000 കോടി ചിലവുള്ള വ്യവസായ ഇടനാഴിക്ക് ഭൂമി ഏറ്റെടുക്കാൻ 1000 കോടി അനുവദിക്കുമെന്നും മന്ത്രി കെ.എൻ. ബാലഗോപാലിന്റെ ബഡ്‌ജറ്റിൽ വാഗ്ദാനം ചെയ്തിരുന്നു. തൊട്ടു പിന്നാലെയാണ് വായ്‌പയെടുക്കുന്നത്.


Read Previous

തുർക്കിയിൽ നിന്ന് വീണ്ടുമൊരു കുഞ്ഞു പുഞ്ചിരി; വെറും 10 ദിവസം പ്രായമുള്ള കുഞ്ഞിനെയും അമ്മയെയും 90 മണിക്കൂറുകള്‍ക്ക് ശേഷം കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്ന് രക്ഷപ്പെടുത്തി.

Read Next

പൂച്ചയ്ക്കെന്തു കാര്യം..കാര്‍ട്ടൂണ്‍ പംക്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »