സുഡാനിയെ വെട്ടിക്കൊന്നു; നാല് എത്യോപ്യക്കാരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ


റിയാദ്: സുഡാന്‍ സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ നാല് എത്യോപ്യന്‍ പൗരന്മാരുടെ വധശിക്ഷ സൗദി അറേബ്യ നടപ്പിലാക്കി. നാല് എത്യോപ്യക്കാര്‍ ചേര്‍ന്ന് സുഡാന്‍ സ്വദേശിയുടെ കയ്യും കാലും കെട്ടി മാരകമായി വെട്ടിപ്പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. എന്നാല്‍ കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.

വധ ശിക്ഷയ്ക്ക് വിധിച്ച ഉത്തരവ് സുപ്രീം കോടതി അപ്പീലുകള്‍ക്ക് ശേഷം രാജകീയ ഉത്തരവിലൂടെ അംഗീകരിക്കുകയും അത് അന്തിമമാക്കുകയും ചെയ്തു. റിയാദില്‍ ബുധനാഴ്ചയാണ് ഇവരുടെ വധശിക്ഷ നടപ്പാക്കിയത്. കൊലപാതകം, മയക്കുമരുന്ന് കടത്ത്, ഭീകരാക്രമണം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങള്‍ക്ക് വധശിക്ഷ നടപ്പാക്കുന്ന രാജ്യമാണ് സൗദി അറേബ്യ.

ഡിസംബറില്‍ കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട രണ്ട് പ്രവാസികളുടെ വധശിക്ഷ സൗദി അറേബ്യ നടപ്പിലാക്കിയിരുന്നു. സാമ്പത്തികപരമായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിന്റെ വായില്‍ കീടനാശിനി ഒഴിച്ച് കൊലപ്പെടുത്തിയ കേസിലായിരുന്നു ശിക്ഷ.

ഇന്ത്യക്കാരനായ യുവാവിനെയാണ് ബംഗ്ലാദേശികളായ രണ്ട് പേര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം പ്രതികള്‍ മൃതദേഹം കത്തിക്കുകയായിരുന്നു. സൗദി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ ബംഗ്ലാദേശികളാണെന്ന് കണ്ടെത്തിയത്.


Read Previous

മൂന്നാം സീറ്റിനായി കടുപ്പിച്ച് മുസ്ലീം ലീഗ്; കോട്ടയത്ത് അച്ചു ഉമ്മനെ നിര്‍ത്തണമെന്ന് കോണ്‍ഗ്രസില്‍ ആവശ്യം

Read Next

കര്‍ഷക സ്‌നേഹം വാക്കില്‍ മാത്രം: ഏറ്റവും കുറവ് തുക കാര്‍ഷിക മന്ത്രാലയത്തിന്; കൂടുതല്‍ പ്രതിരോധത്തിന്; കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭത്തിന്; ഫെബ്രുവരി 13 ന് ദില്ലി ചലോ റാലിയുമായി സംയുക്ത കിസാന്‍ മോര്‍ച്ച

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »