ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

നിയമസഭാ തെരഞ്ഞെടുപ്പിൽ മഹായുതി സഖ്യത്തിന് ഉജ്വലവിജയത്തിൽ നേടുമെന്ന് ഫലസൂചനകൾ പുറത്തുവരുന്നതിനിടെ സംസ്ഥാനത്തെ സ്ത്രീകൾക്കും കർഷക ർക്കും നന്ദി അറിയിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. ‘ലാഡ്‌ലി ബഹിൻ യോജന’ ഉൾപ്പെടെയുള്ള തൻ്റെ ഗവൺമെൻ്റിൻ്റെ ക്ഷേമ സംരംഭങ്ങളുടെ സ്വാധീനം എടുത്തുകാണിച്ച ഏകനാഥ് ഷിൻഡെ, തങ്ങളുടെ ഭരണത്തിലുള്ള ജനങ്ങളുടെ വിശ്വാസമാണ് സഖ്യത്തിൻ്റെ വിജയത്തിന് കാരണമെന്ന് പറഞ്ഞു.
“ഇതൊരു തകർപ്പൻ വിജയമാണ്. മഹായുതിക്ക് തകർപ്പൻ വിജയം ലഭിക്കുമെന്ന് ഞാൻ മുമ്പ് പറഞ്ഞിരുന്നു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും ഞാൻ നന്ദി പറയുന്നു. മഹായുതി പാർട്ടികളുടെ എല്ലാ പ്രവർത്തകർക്കും നന്ദി,” അദ്ദേഹം പറഞ്ഞു.288 അംഗ അസംബ്ലിയിൽ മഹായുതി 218 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. പ്രതിപക്ഷമായ മഹാ വികാസ് അഘാഡി (എംവിഎ) 56 സീറ്റുകളിൽ ലീഡ് നേടി ബഹുദൂരം പിന്നിലാണ്.
മഹാരാഷ്ട്രയിൽ 124 സീറ്റുകളിൽ ലീഡ് ചെയ്യുന്ന ബിജെപി മഹായുതി സഖ്യത്തിലെ പ്രബല ശക്തിയായി ഉയർന്നു. ഈ ശക്തമായ പ്രകടനം സംസ്ഥാന നേതൃത്വത്തെ ക്കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് കാരണമായിട്ടുണ്ട്. മുൻ മുഖ്യമന്ത്രിയും നിലവിലെ ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസ് കസേര തിരിച്ചുപിടിക്കുമോ എന്നാണ് എല്ലാവരും നോക്കുന്നത്.
സംസ്ഥാനത്തിൻ്റെ അടുത്ത മുഖ്യമന്ത്രി ആരായിരിക്കുമെന്ന് ചോദിച്ചപ്പോൾ, ഏകനാഥ് ഷിൻഡെ പറഞ്ഞു, “അന്തിമ ഫലം വരട്ടെ… പിന്നെ, നമ്മൾ ഒരുമിച്ച് തെരഞ്ഞെടുപ്പിൽ മത്സരിച്ചതുപോലെ, മൂന്ന് പാർട്ടികളും ഒരുമിച്ച് ഇരുന്നു തീരുമാനമെടുക്കും ( ആരായിരിക്കും മുഖ്യമന്ത്രി).
മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ 2009 മുതൽ കോപ്രി-പച്ച്പഖാഡി അസംബ്ലി മണ്ഡലത്തിൽ നിന്ന് മത്സരിച്ചു. 45,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ലീഡ് ചെയ്യുന്നതെന്നാണ് ട്രെൻഡുകൾ കാണിക്കുന്നത്. അദ്ദേഹത്തിൻ്റെ ഡെപ്യൂട്ടി മാരായ ദേവേന്ദ്ര ഫഡ്‌നാവിസും അജിത് പവാറും അവരവരുടെ മണ്ഡലങ്ങളിലും ലീഡ് ചെയ്യുന്നു. നാഗ്പൂർ സൗത്ത് വെസ്റ്റിൽ ദേവേന്ദ്ര ഫഡ്‌നാവിസ് മുന്നിട്ടുനിൽക്കുമ്പോൾ ബാരാമതിയിൽ അജിത് പവാർ ലീഡ് ചെയ്യുന്നു.
മഹാരാഷ്ട്ര ബിജെപി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ കാംതിയിൽ പിന്നിലാണ്. ട്രെൻഡുകൾ അനുസരിച്ച് കോൺഗ്രസ് സ്ഥാനാർത്ഥി സുരേഷ് ഭോയാർ 8,000 വോട്ടു കളുടെ ഭൂരിപക്ഷത്തിൽ ലീഡ് ചെയ്യുന്നു.
