
ന്യൂഡല്‍ഹി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ സംഭവങ്ങളി ലൊന്ന്… ബ്രിട്ടീഷ് ഭരണകാലഘട്ടത്തിലെ ഏറ്റവും ഇരുണ്ട അധ്യായം… ജാലിയൻവാലാ ബാഗ് കൂട്ടക്കൊ ലയുടെ വാർഷികമാണ് ഇന്ന് (ഏപ്രിൽ 13). ബ്രിട്ടീഷ് ആധിപത്യം ഇല്ലാതാക്കാനുള്ള ഇന്ത്യന്‍ പോരാട്ടത്തി ന്‍റെ ഗതിവിഗതികളെ മാറ്റിമറിച്ച സംഭവമായാണ് ചരിത്രം ജാലിയൻ വാലാബാഗിനെ അടയാളപ്പെടു ത്തിയത്.
വിദേശ ആധിപത്യത്തിൽ നിന്ന് ഇന്ത്യ മോചനം നേടുന്നത് വരെ, തുടർന്നുള്ള 28 വർഷക്കാലം, ഇന്ത്യൻ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് വേണ്ടി നിലകൊണ്ട സമര സേനാനികൾക്ക് പ്രചോദനത്തിന്‍റെ കരുത്തേകാന്‍ ഈ വിപ്ലവത്തിനായി.
കൊളോണിയൽ ക്രൂരതയെയും ഇന്ത്യയ്ക്ക് മേല്‍ അടിച്ചേല്‍പ്പിച്ച കരിനിയമങ്ങളെയും സൂര്യനസ്‌തമിക്കാത്ത സാമ്രാജ്യത്തിന്‍റെ വിവേകശൂന്യമായ നടപടികളെയും 1919 ലെ ആ ബൈശാഖി ദിനത്തിൽ ഒത്തുകൂടിയ നിരപരാധികളെയും ഓര്‍ക്കാന്‍, ഏപ്രിൽ 13 ഓരോ ഇന്ത്യക്കാരനും അവസരം നൽകുന്നു.
റൗലറ്റ് ആക്‌ട് 1919:
1919-ൽ ആണ് ബ്രിട്ടീഷ് കൊളോണിയൽ ഭരണകൂടം റൗലറ്റ് ആക്‌ട് നടപ്പിലാക്കുന്നത്. ഇന്ത്യൻ പൗരന്മാ രെ വിചാരണ കൂടാതെ അറസ്റ്റ് ചെയ്‌ത് ജയിലിലടയ്ക്കാൻ ബ്രിട്ടീഷ് ഭരണകൂടത്തിന് സര്‍വ്വാധികാരവും നല്‍കുന്ന നിയമമായിരുന്നു അത്. നിയമം രാജ്യത്തുടനീളം പ്രതിഷേധങ്ങള്‍ക്കും പ്രക്ഷുബ്‌ധതകൾക്കും കാരണമായി.
നിയമത്തെ എതിർക്കാനും അതിന്‍റെ ചട്ടങ്ങൾ പ്രകാരം തടങ്കലിൽ വച്ചിരിക്കുന്ന നേതാക്കളോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനും പഞ്ചാബ് അമൃത്സറിലെ പാർക്കായ ജാലിയൻ വാലാബാഗിൽ ഒരു പൊതുസമ്മേളനം നടന്നു. ശാന്തമായി നടന്ന ഈ പ്രതിഷേധത്തിലേക്കാണ് ബ്രിട്ടീഷ് പട്ടാളത്തിന്‍റെ തോക്കുകള്‍ തീ തുപ്പിയത്.
ജാലിയൻവാലാബാഗിൽ രക്തക്കളം:
സത്യപാൽ, ഡോ. സൈഫുദ്ദീൻ കിച്ച്‌ല്യൂ എന്നീ രണ്ട് ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്‌തതില്‍ പ്രതിഷേ ധിച്ചാണ് 1919 ഏപ്രിൽ 13-ന് ജാലിയൻവാലാബാഗിൽ ആളുകള്‍ ഒത്തുകൂടിയത്. മൂന്ന് വശങ്ങളിലും മതി ലുകളും കെട്ടിടങ്ങളും മറ്റ് ഘടനകളും കൊണ്ട് ചുറ്റപ്പെട്ട ഒരു സ്ഥലമാണ് ജാലിയൻവാലാബാഗ്. ഇവി ടേക്ക് പ്രവേശിക്കാന്‍ ഒരു ചെറിയ കവാടം മാത്രമാണുള്ളത്. ആളുകൾ ഇവിടെ കുടുങ്ങിപ്പോകാന്‍ ഇതും ഒരു കാരണമായി എന്ന വിലയിരുത്തലുണ്ട്.
സമ്മേളനത്തിനിടെ ബ്രിട്ടീഷ് ആർമി ഓഫിസർ ജനറൽ ഡയർ തന്‍റെ സൈനികരോടൊപ്പം പാർക്കിലെ ത്തി. ഒത്തുകൂടിയവര്‍ക്ക് യാതൊരു മുന്നറിയിപ്പും നൽകാതെ നിരായുധരായ ജനക്കൂട്ടത്തിന് നേരെ പത്ത് മിനിറ്റ് വെടിവയ്ക്കാൻ ഡയര്‍ സൈനികരോട് ഉത്തരവിട്ടു. കയ്യിലുണ്ടായിരുന്ന തോക്കിന്‍റെ ഉണ്ടകള്‍ തീരുംവരെ പട്ടാളം അവര്‍ക്ക് നേരെ വെടിയുതിര്‍ത്തു. വെടിയുണ്ടകൾ പൂര്‍ണമായും തീർന്ന ശേഷമാണ് സൈന്യം മടങ്ങിയത്.
ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ 379 പേര്‍ കൊല്ലപ്പെട്ടു എന്നാണ് സംഭവം അന്വേഷിക്കാന്‍ നിയ മിച്ച ഹണ്ടർ കമ്മിഷൻ റിപ്പോര്‍ട്ട് നല്‍കിയത്. 6,000 മുതല്‍ 20,000 പേരോളം ജാലിയന്‍വാലാബാഗില്‍ പങ്കെടുത്തു എന്നാണ് കണക്ക്. വെടിവയ്പ്പിന്‍റെ എണ്ണം, വെടിവയ്പ്പ് നടന്ന ദൈർഘ്യം എന്നിവയെക്കു റിച്ച് കമ്മിഷന്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായ സ്ഥിതിവിവരക്കണക്ക് ഇല്ലാത്തതിനാല്‍ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്വതന്ത്ര അന്വേഷണം ആരംഭിച്ചു. തീര്‍ത്തും വ്യത്യസ്‌തമായ കണ്ടെത്തലുകളാണ് റിപ്പോര്‍ട്ടിലുണ്ടായത്.
ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടതായി കോൺഗ്രസ് കണ്ടെത്തി. ആയിരത്തിയഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റു. കൂട്ടക്കൊലയുടെ ഏക സാക്ഷിയായ ഷിംഗാര സിങ് 2009 ജൂൺ 29 ന്, 113-ാം വയസിലാണ് മരിക്കുന്നത്.
ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്‌ക്കെതിരായ ശ്രദ്ധേയമായ പ്രതിഷേധങ്ങള്‍:
ജാലിയൻവാലാബാഗ് കൂട്ടക്കൊലയ്ക്ക് രണ്ട് ദിവസത്തിന് ശേഷം 1919 ഏപ്രിൽ 15 ന്, ഗുജ്‌റൻവാലയിൽ ശക്തമായ പ്രതിഷേധം നടന്നു.
നിസഹകരണ പ്രസ്ഥാനം:
ജാലിയൻവാലാബാഗ് കൂട്ടക്കൊലയും റൗലറ്റ് നിയമം ഉൾപ്പെടെയുള്ള ബ്രിട്ടീഷ് ഭരണകൂടത്തിന്‍റെ അടിച്ച മർത്തൽ നടപടികളും മഹാത്മാഗാന്ധി നയിച്ച നിസഹകരണ പ്രസ്ഥാനത്തിന് തിരികൊളുത്തി. ‘ഇന്ത്യ യിലെ അസാധ്യ മനുഷ്യർ എഴുന്നേറ്റ് അവരുടെ മാതൃരാജ്യത്തെ മോചിപ്പിക്കും’ എന്ന് ജാലിയൻ വാല കൂട്ടക്കൊലയ്ക്ക് ശേഷം മഹാത്മാഗാന്ധി പ്രഖ്യാപിച്ചു.
സര്‍ പദവി തിരിച്ചുനൽകി രബീന്ദ്രനാഥ ടാഗോർ:
ജാലിയൻവാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് നോബൽ സമ്മാന ജേതാവായ രബീന്ദ്രനാഥ ടാഗോ ർ ബ്രിട്ടീഷുകാര്‍ നൽകിയ നൈറ്റ്ഹുഡ് തിരിച്ചുനല്‍കി. ഇന്ത്യയുടെ വൈസ്രോയി ലോർഡ് ചെംസ്ഫോ ർഡിന് ടാഗോര്‍ അന്ന് ഒരു കത്തെഴുതി. ‘നിർഭാഗ്യവാനായ ആളുകൾക്ക് നൽകിയ ശിക്ഷയുടെയും അത് നടപ്പിലാക്കുന്ന രീതിയുടെയും ഈ അനുപാതമില്ലാത്ത കാഠിന്യം പരിഷ്‌കൃത സർക്കാരിന്‍റെ ചരിത്രത്തി ൽ സമാനതകളില്ലാത്തതാണ്.’- ടാഗോർ കത്തില്‍ പറയുന്നു.
21 വര്‍ഷം കാത്തിരുന്ന് പ്രതികാരം; സര്‍ദാര്‍ ഉദ്ധം സിങ്
ജാലിയൻവാലാബാഗ് രാജ്യമെമ്പാടും ബ്രിട്ടീഷുകാർക്കെതിരായ രോഷം അതിന്‍റെ ഉച്ചസ്ഥായിയിലെ ത്തിച്ചിരുന്നു. ഈ ക്രൂരമായ കൂട്ടക്കൊലയ്ക്ക് പ്രതികാരം ചെയ്യുമെന്ന് പഞ്ചാബിലെ യുവാക്കൾ പ്രതിജ്ഞ യെടുത്തു. അവരിൽ ഒരാളായിരുന്നു യുവാവയായ സർദാർ ഉദ്ധം സിങ്. ജാലിയന്‍വാലാബാഗ് കൂട്ടക്കൊ ലയ്ക്ക് കാരണക്കാരായ കേണൽ റെജിനാൾഡ് ഡയറെയും അന്നത്തെ പഞ്ചാബ് ഗവർണറായിരുന്ന മൈക്കൽ ഫ്രാൻസിസ് ഒ’ഡ്വയറെയും കൊല്ലുമെന്ന് പ്രതിജ്ഞയെടുത്തു.
ജാലിയൻ വാലാബാഗിലെ വെടിവയ്പ്പിന് ഉത്തരവിട്ടത് മൈക്കൽ ഫ്രാൻസിസ് ഒ’ഡ്വയറായിരുന്നു. പരി ക്കേറ്റവര്‍ക്ക് വൈദ്യസഹായം ലഭിക്കാതിരിക്കാന്‍ ഡയർ പ്രദേശത്ത് കർശനമായ കർഫ്യൂ ഏർപ്പെടുത്തി യിരുന്നു. 21 വർഷത്തെ കാത്തിരിപ്പിന് ശേഷം, 1940 ൽ മൈക്കൽ ഒ’ഡ്വയറിനെ സര്‍ദാര്‍ ഉദ്ധം ലണ്ടനില്‍ പോയി കൊലപ്പെടുത്തി.
കേണൽ റെജിനാൾഡ് ഡയർ അപ്പോഴേക്കും മരിച്ചിരുന്നു. സംഭവം നടത്തിയ ശേഷം സര്‍ദാര്‍ ഉദ്ധം സ്വയം കീഴടങ്ങി. പിന്നീട് അദ്ദേഹത്തെ തൂക്കിക്കൊല്ലുകയായിരുന്നു. ജാലിയൻവാലാബാഗ് കൂട്ടക്കൊല യ്ക്ക് തൊട്ടുപിന്നാലെ ഭഗത് സിങ് സ്ഥലം സന്ദർശിക്കുകയും രക്തത്തിൽ കുതിർന്ന മണ്ണ് ശേഖരിക്കുക യും ചെയ്‌തതായി റിപ്പോർട്ടുണ്ട്.