
ഇന്ത്യയുമായി വെടിനിർത്തൽ കരാറിലെത്തിയതിന് പിന്നാലെ പാകിസ്ഥാൻ സൈന്യത്തെ പ്രശംസിച്ച് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. പാകിസ്ഥാൻ സൈന്യം ഉത്തരവാദിത്തത്തോടെയും സംയമനത്തോ ടെയുമാണ് സാഹചര്യം കൈകാര്യം ചെയ്യുന്നതെന്ന് ഷഹബാസ് ഷെരീഫ് അവകാശപ്പെട്ടു. ഇന്ത്യയു മായി ഉണ്ടാക്കിയ വെടിനിർത്തൽ കരാർ വിശ്വസ്തതയോടെ നടപ്പിലാക്കാൻ പാകിസ്ഥാൻ പ്രതിജ്ഞാ ബദ്ധമാണെന്നും പാകിസ്ഥാൻ പറഞ്ഞു.
രാജസ്ഥാനിലെ ബാര്‍മര്‍, ജമ്മു കശ്മീപിലെ ബാരാമുള്ള എന്നിവയുള്‍പ്പെടെയുള്ള മേഖലകളില്‍ പാകി സ്ഥാന്‍ സൈന്യം ഷെല്ലാക്രമണവും ഡ്രോണ്‍ ആക്രമണവും നടത്തിയതിന് പിന്നാലെയാണ് പുതിയ പ്രസ്താവന. ഇന്ത്യ-പാക് വെടിനിർത്തലിന് പിന്നാലെ വീണ്ടും പാകിസ്ഥാൻ കരാർ ലംഘിച്ചെന്ന് ഇന്ത്യ സ്ഥിരീകരിച്ചിരുന്നു. വിദേശകാര്യ സെക്രട്ടറി രാത്രി വൈകി വിളിച്ച വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം പ്രസ്താവിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെ നിലവിൽ വന്ന വെടിനിർത്തൽ ധാരണ, പാകിസ്ഥാൻ തുടർച്ച യായി ലംഘിച്ചു. പാക് നടപടിയെ അപലപിച്ച ഇന്ത്യ, ആവശ്യമെങ്കിൽ തിരിച്ചടിക്കാൻ സേനകൾക്ക് നിർദ്ദേശം നൽകി. ഇക്കാര്യം വിക്രം മിസ്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.