തെരുവിലേക്ക് വലിച്ചെറിയപ്പെട്ട ആറായിരം പേരുടെ ‘അച്ഛന്‍’, ലോകത്തിലെ ഏറ്റവും വലിയ കുടുംബം കെട്ടിപ്പടുത്ത മനുഷ്യ സ്‌നേഹി; അറിയാം ഡോ. ബിഎം ഭരദ്വാജിനെക്കുറിച്ച്


ഡോ.ബി.എം.ഭരദ്വാജും ഭാര്യ ഡോ.മാധുരി ഭരദ്വാജും

തെരുവിലേക്ക് വലിച്ചെറിയപ്പെട്ട ആനേകം പേരുണ്ട്. അത്തരക്കാരുടെ അത്താണിയാണ് ഡോ. ബിഎം ഭരദ്വാജ്. തൊഴിൽപരമായി ഒരു ഡോക്‌ടറായ ഇദ്ദേഹം തികഞ്ഞൊരു മനുഷ്യ സ്‌നേഹിയാണ്. നിരവധി കണക്കിന് കുഞ്ഞുങ്ങളെ ഏറ്റെടുത്ത ഇദ്ദേഹം അവരെ സ്വന്തം മക്കളായി വളർത്തുകയാണ്.

തെരുവുകളിൽ ഉപേക്ഷിക്കപ്പെട്ട നിരവധി കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട പപ്പയാണ് ഡോ. ബിഎം ഭരദ്വാജ്. 1500-ന് അടുത്ത് കുഞ്ഞുങ്ങളുടെ ആധാർ കാർഡുകളില്‍ അച്ഛൻ്റെ പേരിന്‍റെ സ്ഥാനത്ത് ഡോ. ബിഎം ഭരദ്വാജ് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വീടില്ലാത്ത ഏകദേശം 226 കുട്ടികളുടെ ജനന സർട്ടിഫി ക്കറ്റുകളിലും സ്‌കൂൾ രേഖകളിലും ഡോ. ഭരദ്വാജിനെ ‘അച്ഛൻ’ എന്ന് രേഖപ്പെടുത്തിയിരിക്കു ന്നതു കാണാം. ​​രക്തം കൊണ്ടല്ല, മറിച്ച് കാരുണ്യം, സേവനം, ദൃഢനിശ്ചയം എന്നിവ കൊണ്ടാണ് ബിഎം ഭരദ്വാജ് ഈ ബന്ധം വിളക്കിയെടുത്തത്.

ഇദ്ദേഹം സ്ഥാപിച്ച ‘അപ്‌ന ഘർ ആശ്രമം’ എന്ന മേൽക്കൂരയ്ക്ക് കീഴിൽ വ്യത്യസ്‌ത മതങ്ങളിലും ജാതികളിലും ഭാഷകളിലുമുൾപ്പെടുന്ന 6,000-ത്തിലധികം ആളുകളാണ് ഒരുമിച്ച് താമസിക്കുന്നുത്. ലോകത്തിലെ ഏറ്റവും വലിയ കുടുംബങ്ങളിലൊന്ന്!. അവിടെയുള്ളവരെല്ലാം ഡോ. ​​ഭരദ്വാജിനെ ‘പപ്പാ’ എന്നും ഭാര്യ ഡോ. മാധുരി ഭരദ്വാജിനെ ‘മമ്മി’ എന്നുമാണ് വിളിക്കുന്നത്. രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലാണ് ‘അപ്‌ന ഘർ ആശ്രമം’ സ്ഥിതി ചെയ്യുന്നത്.

ഇവരുടെ അച്ഛനാവുകയെന്നത് തന്നെ സംബന്ധിച്ച് വെറുമൊരു സ്ഥാനമല്ലെന്നാണ് ഭരദ്വാജ് പറയുന്നത്. ഇതൊരു ഉത്തരവാദിത്തമാണ്. അത് പൂർണ സമർപ്പണത്തോടെ നിറവേറ്റുകയാണ് താന്‍. അനാഥരായ കുട്ടികൾ ഇവിടേക്ക് വരുമ്പോള്‍ അവര്‍ക്ക് അഭയം മാത്രമല്ല, വലിയൊരു കുടുംബത്തെക്കൂടിയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മാനസികരോഗികളായോ മറ്റ് കാരണങ്ങളാലോ വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ 1500 ഓളം പേരെയാണ് ഇദ്ദേഹം ദത്തെടുത്തിട്ടുള്ളത്. ഈ ആളുകള്‍ക്ക് അധാര്‍ കാര്‍ഡ് തയ്യാറാക്കുമ്പോളും അച്ഛന്‍റെ സ്ഥാനത്ത് ഡോ. ​​ഭരദ്വാജ് എന്നാവും രേഖപ്പെടുത്തിയിട്ടുണ്ടാവുക.ഒരു അച്ഛനാവുക എന്നത് രക്തബന്ധത്തിലൂടെ മാത്രമല്ല ഒരാളെ പരിപാലിക്കുന്നതിലുടെയും സംരക്ഷിക്കുന്നതിലൂടെയുമാണെന്ന് ഡോ. ​​ഭരദ്വാജ് പറഞ്ഞു. ഈ ചിന്തയാണ് ഇദ്ദേഹത്തെ ഒരു സാധാരണ ഡോക്‌ടറിൽ നിന്ന് അസാധാരണ മനുഷ്യനാക്കിമാറ്റിയത്.

അനാഥരെ പരിചരിക്കാനുള്ള ഉത്തരവാദിത്തം തങ്ങള്‍ ഒരുമിച്ച് ഏറ്റെടുത്തിട്ടുണ്ടെന്ന് ഡോ. മാധുരി ഭരദ്വാജ് പറഞ്ഞു. “ഞങ്ങൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം, ഈ കുടുംബത്തെ പരിപാലിക്കുന്നത് തുടരും. ഞങ്ങളുടെ ശേഷവും ഈ ആശ്രമം ഇതുപോലെ പ്രവർത്തിക്കും. 6,000-ത്തിലധികം ആളുകളാണ് ‘അപ്‌ന ഘർ ആശ്രമ’ത്തിൽ താമസിക്കുന്നത്”- ഡോ. മാധുരി വ്യക്തമാക്കി.

ഭരത്പൂരിലെ അപ്‌ന ഘർ ആശ്രമം ഒരു കോൺക്രീറ്റ് കെട്ടിടമല്ല, മറിച്ച് ലോകത്തിലെ വിവിധ ഭാഗങ്ങ ളിൽ നിന്ന് ഉപേക്ഷിക്കപ്പെട്ടവരോടുള്ള സ്നേഹവും കാരുണ്യവും കൊണ്ട് നിറഞ്ഞ ഒരു ജീവിത സ്ഥല മാണ്. ഇവിടെ എല്ലാവർക്കും ഭക്ഷണവും താമസവും മാത്രമല്ല, വൈദ്യചികിത്സ, വിദ്യാഭ്യാസം, വിനോദം, പുനരധിവാസം എന്നിവയ്ക്കുള്ള സൗകര്യവുമുണ്ട്. ഡോക്‌ടർ ഭരദ്വാജും ഭാര്യയും എല്ലാ ദിവസവും രാവിലെ ഈ കുടുംബത്തിലെ ഓരോ അംഗവുമായും വ്യക്തിപരമായി സംസാരിക്കുകയും അവരുടെ കാര്യങ്ങള്‍ ഇടപെടുകയും ചെയ്യാറുണ്ട്.


Read Previous

പശ്ചിമേഷ്യൻ സംഘർഷം; ഇറാനിലെ ഇന്ത്യൻ പൗരന്മാർ ജാഗ്രത പാലിക്കണമെന്ന് എംബസി, ഈ നമ്പറുകളിൽ ബന്ധപ്പെടാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »