
റിയാദ്:/ ബിഷ: റിയാദില്‍ നിന്ന് 700 അകലെ ബിഷ നഖിയയിൽ മലയാളി ടാക്സി ഡ്രൈവർ വെടിയേറ്റ് മരിച്ചു. ആരാണ് വെടിയുതിർത്തതെന്ന് വ്യക്തമല്ല. ഇന്നലെ രാത്രി വാഹനം കഴുകുന്നതിനിടെ മറ്റൊരു വാഹനത്തിലെത്തിയ ആക്രമി സംഘം വെടിവെച്ചു കൊല്ലുകയായിരുന്നു എന്നാണ് വിവരം സമീപ ത്തുണ്ടായിരുന്ന ഈജിപ്ഷ്യൻ പൗരന്‍ ബഷീറിനെ . ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. ഐസിഎഫിന്റെ പ്രവർത്തകനാണ്. വാഹനത്തിൽ വെച്ചാണ് വെടിയേറ്റത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കാസർഗോഡ് ഏണിയാടി സ്വദേശി കുമ്പക്കോട് മൻസിലിൽ മുഹമ്മദ് ബഷീർ ആണ് കൊല്ലപ്പെട്ടത്. പതിമൂന്നു വർഷമായി സൗദിയിൽ ജോലി ചെയ്യുന്ന ബഷീർ ഹൗസ് ഡ്രൈവർ വിസയിലാണ്. ഇന്നലെ രാത്രി സൂഖിൽനിന്ന് ഭക്ഷണം വാങ്ങി താമസസ്ഥലത്തേക്ക് പോകുന്നത് കണ്ടവരുണ്ട്. രാത്രി തന്റെ വാഹനം കഴുകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. മൃതദേഹം ബിഷയിലെ മലിക് അബ്ദുല്ല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
ഭാര്യ: നസ്റീൻ ബീഗം മക്കൾ: മറിയം ഫിദ (9), മുഹമ്മദ് ബിലാൽ (7), അബ്ദുള്ള ആദിൽ (2), സാമൂഹ്യ പ്രവർത്തകരായ അബ്ദുൽ അസീസ് പതിപറമ്പനും മുജീബ് സഖാഫിയും ചേർന്നാണ് നിയമ നടപടികൾ പൂർത്തിയാക്കുന്നത്.