Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

എംപോക്സ് വ്യാപന ഭീഷണി; നേരിടാനൊരുങ്ങി ഇന്ത്യ; ആശുപത്രികൾക്കും വിമാനത്താവളങ്ങളിലും മുന്നറിയിപ്പ്


എംപോക്സ് വ്യാപനത്തെ തുടർന്ന് ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സാഹചര്യത്തിൽ മുൻ കരുതൽ നടപടികളുമായി ഇന്ത്യ. എമർജൻസി വാർഡുകൾ തയ്യാറാക്കൽ, വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ് നൽകൽ എന്നിവ ഉൾപ്പെടെയുള്ള മുൻകരുതൽ നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു.

ലക്ഷണങ്ങൾ ഉള്ള രോഗികളെ തിരിച്ചറിയാനും ഐസൊലേഷൻ വാർഡുകൾ ഒരുക്കാനും സർക്കാർ ആശുപത്രികൾക്ക് നിർദ്ദേശം നൽകിയതായി വൃത്തങ്ങൾ അറിയിച്ചു. ഡൽഹിയിലെ സഫ്ദർജംഗ്, ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജ്, റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ തുടങ്ങി മൂന്ന് നോഡൽ ആശുപത്രികൾ ഇതിനായി പ്രത്യാകമായി തയ്യാറാക്കിയിട്ടുണ്ട്. സംശയമുള്ള രോഗികളിൽ ആർടി-പിസിആർ, നാസൽ സ്വാബ് ടെസ്റ്റുകൾ എന്നിവ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ വിമാനത്താവളങ്ങൾക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് വൃത്തങ്ങൾ അറിയിച്ചു. ലോകാരോഗ്യ സംഘടന കഴിഞ്ഞ രണ്ട് വർഷത്തിനിടെ രണ്ടാം തവണയാണ് ആഗോള പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നത്. വൈറസിൻ്റെ ഒരു പുതിയ വകഭേദം കൂടുതൽ ശക്തി വർദ്ധിപ്പിച്ചി രിക്കുകയാണ്. ലൈംഗിക സമ്പർക്കം ഉൾപ്പെടെയുള്ള പതിവ് അടുത്ത സമ്പർക്കത്തി ലൂടെ ഇത് കൂടുതൽ എളുപ്പത്തിൽ വ്യാപിക്കുമെന്നാണ് വിലയിരുത്തൽ.

ഇന്ത്യയിൽ ഇതുവരെ പുതിയ വകഭേദ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.. ഓഗസ്റ്റ് 16 ന് യുഎഇയിൽ നിന്ന് രാജ്യത്തേക്ക് വന്ന മൂന്ന് എംപോക്സ് രോഗികളെ പാകിസ്ഥാൻ കണ്ടെത്തിയിരുന്നു .നേരത്തെ, ആഫ്രിക്കയ്‌ക്ക് പുറത്ത് സ്വീഡനിലാണ് ആദ്യത്തെ എംപോക്‌സ് കേസ് സ്ഥിരീകരിച്ചിരുന്നത്.

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ ആരംഭിച്ച വ്യാപനം മറ്റ് രാജ്യങ്ങളി ലേക്ക് വ്യാപിച്ചു. 2023 ജനുവരിയിൽ ആരംഭിച്ചതിനുശേഷം കോംഗോയിൽ 27,000 കേസുകളും 1,100-ലധികം മരണങ്ങളും ഉണ്ടായിട്ടുണ്ട്, പ്രധാനമായും കുട്ടികൾക്കി ടയിൽ ആണ് കൂടുതല്‍ കേസും റിപ്പോര്‍ട്ട്‌ ചെയ്യുന്നതെന്ന്, റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.


Read Previous

റിപ്പോർട്ട് ഞെട്ടിക്കുന്നത്, ഇത്ര കാലം പുറത്തു വിടാതെ സർക്കാർ അടയിരുന്നത് ആരെ രക്ഷിക്കാൻ?’

Read Next

ഞങ്ങളാരും വായിച്ചില്ല, പുറത്തു വിടരുതെന്ന് ആദ്യം പറഞ്ഞത് ജസ്റ്റിസ് ഹേമ; റിപ്പോര്‍ട്ടില്‍ തുടര്‍നടപടി ആലോചിക്കുമെന്ന് സജി ചെറിയാന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »