Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

പള്ളിക്കാട്ടിലെ ആ കുഞ്ഞു കബറുകളിൽ പൊന്നോമനകളുണ്ട്, സ്വർഗത്തിൽ ഒന്നിക്കാനായി പ്രാർഥിക്കണം… കശ്മീരിൽ നിന്ന് കരളുടഞ്ഞൊരച്ഛൻ, സെയ്നിന്‍റെയും സോയയുടെയും പ്രിയപ്പെട്ട അബ്ബൂ


ജമ്മു : ഇന്ത്യ-പാക് സംഘർഷം കൊടുമ്പിരികെണ്ട സമയത്ത്, പാകിസ്ഥാൻ തൊടുത്ത ഷെല്ലുകൾ പതിച്ച്, വിടരും മുൻപേ കൊഴിഞ്ഞ ആ രണ്ട് കുഞ്ഞുപൂക്കളെ ഓർമയില്ലേ? രാജ്യത്തിന്‍റെയാകെ നോവായി മാറി യ സോയയേയും സെയ്നിനേയും… ശരീരത്തിലെ മുറിവുകൾ കരിഞ്ഞ് തുടങ്ങിയെങ്കിലും ഹൃദയത്തി നേറ്റ മുറിവിൽ നിന്ന് ഇപ്പോഴും ചോര പൊടിയുന്നുണ്ട് റമീസ് ഖാന്. തന്‍റെ പൊന്നോമനകളെ അവസാന മായെരു നോക്ക് കാണാൻ പോലും സാധിക്കാതെ പോയ ഹതഭാഗ്യനായൊരു പിതാവ്, കാലം അയാളെ അങ്ങനെ അടയാളപ്പെടുത്തുന്നില്ലെങ്കിലും റമീസ് ഖാൻ സ്വയം അങ്ങനെയാണ് തന്നെത്തന്നെ നിർവചി ക്കുന്നത്. 12 വയസുകാരായ സോയയുടെയും സെയ്നിന്‍റെയും കുഞ്ഞുശീരങ്ങൾ കബറിലേക്ക് എടുത്ത പ്പോൾ റമീസ് മരണത്തോട് മല്ലിട്ട് ആശുപത്രി കിടക്കയിൽ ആയിരുന്നു. തന്‍റെ കുരുന്നുകൾ ഇനിയില്ല എന്ന് ആ പിതാവ് അറിഞ്ഞത് ദിവസങ്ങൾക്ക് ശേഷം.

മെയ് 7 ന് പാകിസ്ഥാൻ അയച്ച ഷെല്ലുകൾ പൂഞ്ച് പട്ടണത്തെ ഇരുട്ടിലാക്കി, ഒപ്പം റമീസിന്‍റെ ജീവിതവും. അദ്ദേഹത്തിന്‍റെയും ഭാര്യ അരൂസയുടെയും ഇരട്ട കുട്ടികളുടെ ജീവൻ അപഹരിക്കപ്പെട്ടു. റമീസും ഭാര്യയും പരിക്കുകളോടെ രക്ഷപ്പട്ടു. അരൂസയെക്കാൾ പരിക്ക് സാരമായിരുന്നു റമീസിന്. അതുകൊണ്ട് തന്നെ കുട്ടകൾ കൊല്ലപ്പെട്ട വിവരം അരൂസ ഭർത്താവിനെ അറിയിച്ചതുമില്ല. പരിക്കെല്ലാം ഭേദപ്പെട്ട് തുടങ്ങിയപ്പോഴാണ് സംഭവിച്ച അത്യാഹിതം റമീസിനെ അറിയിക്കാൻ അരൂസക്ക് അൽപം ധൈര്യം വന്നത്.

അരൂസ ആശുപത്രി കിടക്കടയിലുള്ള ഭർത്താവിനോട് മനസുതുറന്ന നിമിഷം, ആരോ അത് പകർത്തി യിരുന്നു. ഹൃദയം നുറുങ്ങുന്ന വേദനയായിരുന്നു കണ്ട് നിന്നവർക്ക് പോലും. ആശുപത്രിയുടെ പോർട്ടി ക്കോവിൽ വരെ ആ ദമ്പതികളുടെ നിലവിളി അലയടിച്ചു. ‘ഇന്നലെ നിങ്ങളുടെ മുന്നിൽ കരയാൻ പോലും എനിക്ക് കഴിഞ്ഞില്ല. എനിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല, നമ്മുടെ കുട്ടികൾ ജീവനറ്റ് കിടക്കുന്നത് ഞാൻ കണ്ടു. നിങ്ങൾക്ക് പരിക്കേറ്റിരുന്നു, ഒരൊറ്റ ചിന്തയേ എനിക്ക് ഉണ്ടായിരുന്നുള്ളൂ നിങ്ങളോട് ഞാനിത് എങ്ങനെ പറയും എന്ന്’ -അരൂസ ഭർത്താവിനോട് പറഞ്ഞ് കരയുകയായിരുന്നു.

മൂന്ന് ആഴ്ചകൾക്ക് ശേഷം ചൊവ്വാഴ്ച (മെയ് 27) ജമ്മുവിലെ ഗവൺമെന്‍റ് മെഡിക്കൽ കോളജ് ആശുപത്രിയി ൽ നിന്ന് റമീസ് ഡിസ്ചാർജ് ചെയ്യപ്പെട്ടു. നിരവധി ശസ്ത്രക്രിയകൾക്ക് ശേഷമാണ് റമീസ് ആശുപത്രി വിട്ടത്. ഇിയുളള ചികിത്സ രജൗരി ഗവൺമെന്‍റ് മെഡിക്കൽ കോളജിലാണ്. നിലവിൽ ജമ്മുവിലെ ബന്ധു വീട്ടിലാണ് റമീസും ഭാര്യയും. നാളെ (മെയ് 28) രാവിലെ പൂഞ്ചിലെ കലാനിയിലേക്ക് റമീസ് ഭാര്യക്കൊ പ്പം പോകും. ഗ്രാമത്തിലെത്തുന്ന റമീസിനെ കാത്ത് വീടില്ല, വീട്ടുമുറ്റ് കളിച്ച് തളർന്ന മുഖവുമായി അയാളുടെ മക്കളില്ല. റമീസ് നേരെ പോകുക തന്‍റെ പൊന്നുമക്കളെ മറമാടിയ കബർസ്ഥാനിലേക്കാകും. ജീവിതത്തിൽ ഒരുപാട് സന്തോഷവും അതിനൊപ്പം നോവും തന്ന് കടന്നുപോയ മക്കളുടെ നിത്യശാന്തി ക്കായി പ്രാർഥിക്കണം റമീസിന്. റമീസിന് പ്രാർഥന എല്ലാം മറക്കാനുള്ള മരുന്നാകട്ടെ. മക്കളെ നഷ്ടപ്പെട്ടതിന്‍റെ ഞെട്ടലിൽ നിന്ന് അവൻ ഇതുവരെ മുക്തനായിട്ടില്ല, പക്ഷേ എങ്ങനെയെങ്കിലും അത് സഹിക്കാനുള്ള ക്ഷമ അല്ലാഹു അവന് നൽകിയിട്ടുണ്ട്’ -ബന്ധു പത്താൻ പറഞ്ഞു.

പരിക്കുകളൊന്നും തീർത്ത് ഭേദമായിട്ടില്ല റമീസിന്. 15 ദിവസത്തിനുള്ളിൽ കാര്യങ്ങൾ മെച്ചപ്പെട്ടി ല്ലെങ്കിൽ മറ്റൊരു ശസ്ത്രക്രിയ ആവശ്യമായി വരും. ഇടതുകൈയ്ക്ക് ഫിസിയോതെറാപ്പി ചെയ്യേണ്ട തുണ്ട്. ഇതിനായി ജമ്മുവിലെ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ (എസ്എസ്എച്ച്) ഫിസിയോതെ റാപ്പി സെന്‍ററിലും പോയിരുന്നു. ‘നെഞ്ചിലും മറ്റ് ഭാഗങ്ങളിലും അദ്ദേഹത്തിന് നിരവധി പരിക്കു കൾ പറ്റിയിരുന്നു, ശസ്ത്രക്രിയയും നടത്തിയിരുന്നു. ഇപ്പോൾ, ഇടതുകൈയുടെ കാര്യം മാത്രമാണ് പ്രശ്നം, അത് ഉടൻ തന്നെ നല്ല നിലയിലാകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു’ -ഇടിവി ഭാരതിനോട് സംസാരിച്ച ജിഎംസി ജമ്മു പ്രിൻസിപ്പലും ഡീനുമായ ഡോ. അശുതോഷ് ഗുപ്ത പറഞ്ഞു.

അന്നേ ദിവസം എന്താണ് സംഭവിച്ചതെന്ന് അറിയാൻ അരൂസയോട് ചോദിച്ചപ്പോൾ ‘എങ്ങനെയാണ് സംഭവിച്ചതെന്ന് എനിക്ക് ഓർമ്മയില്ല. ഞങ്ങൾ ഒരു വലിയ ശബ്ദം മാത്രമേ കേട്ടുള്ളൂ.’ എന്ന് പറഞ്ഞു. അരൂസയുടെ തൊട്ടടുത്തിരുന്ന സ്ത്രീയാണ് വിശദീകരിച്ചത്. ‘സംഘർഷത്തിനിടെ അവർ സുരക്ഷി തമായ സ്ഥലം തേടി സുരൻകോട്ടിലേക്ക് പോകുകയായിരുന്നു. പൂഞ്ചിൽ അപ്പോൾ ഷെല്ലുകൾ വർഷി ച്ചുകൊണ്ടിരുന്നു. ഇതിനിടെ ഷെല്ല് പതിച്ചാണ് സെയ്നും സോയയും കൊല്ലപ്പെട്ടത്. റമീസിന് സാരമായി പരിക്കേൽക്കുകയും ചെയ്തു.’ -ആ സ്ത്രീ പറഞ്ഞു.

സെയ്നിന്‍റെയും സോയയുടെയും മരണം രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തിയ സംഭവമാണ്. ഒരിക്കൽ പോലും ഇവരെ കണ്ടിട്ടില്ലാത്തവർ പോലും ആ ഓമന മക്കളുടെ മരണത്തിൽ കണ്ണീരണിഞ്ഞു. രാജ്യത്തെ മുഴുവൻ കരയിച്ച് കൊണ്ടാണ് അവർ നിത്യനിദ്രയിലേക്ക് മറഞ്ഞത്.


Read Previous

യുഡിഎഫുമായി സഹകരിക്കണോ എന്ന് അന്‍വറിന് തീരുമാനിക്കാം; നേതാക്കള്‍ പോയി കണ്ടത് പാര്‍ട്ടിയുടെ അറിവോടെയല്ല; വിഡി സതീശന്‍

Read Next

17500 വോട്ട് താമര ചിഹ്നത്തില്‍ വീണ നിലമ്പൂരില്‍ എന്തുകൊണ്ട് ബിജെപി മത്സരിക്കുന്നില്ല?; കച്ചവടക്കാരനെ പ്രസിഡന്റ് ആക്കിയാല്‍ ഇങ്ങനെയിരിക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »