
തിരുവനന്തപുരം: തൃശൂര്‍ പൂരം അലങ്കോലമാക്കിയതില്‍ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന് എഡിജിപി എം ആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട്. പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടില്ല. പൂരത്തിലെ പൊലീസ് നടപടി കോടതി നിര്‍ദേശം കൂടി പരിഗണിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
1200ലധികം പേജുകളുള്ള റിപ്പോര്‍ട്ട് ആണ് എംആര്‍ അജിത് കുമാര്‍ ഡിജിപിക്ക് സമര്‍പ്പിച്ചത്. പൂരത്തിന്റെ തുടക്കം മുതലുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ വിശദീകരി ച്ചിട്ടുണ്ട്. എത്ര പൊലീസുകാരെയാണ് ഓരോ ഇടങ്ങളിലും വിന്യസിച്ചത്, വെടിക്കെട്ട് നടന്നപ്പോള്‍ എന്താണ് സംഭവിച്ചത് തുടങ്ങി പൂരവുമായി ബന്ധപ്പെട്ട് പൊലീസിന്റെ നടപടിക്രമങ്ങളുടെ ഒരു പൂര്‍ണ രൂപമാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. ബാരിക്കേ ഡ് വച്ചതിനെ കുറിച്ചും പൊലീസുകാരെ വിന്യസിച്ചതിനെ കുറിച്ചും ഫോട്ടോ സഹിതമാണ് റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരിക്കുന്നത്.
പൂരം അലങ്കോലമാക്കി എന്ന ആക്ഷേപത്തെ പൂര്‍ണമായി തള്ളുന്നതാണ് റിപ്പോര്‍ട്ട്. പൂരം കലക്കിയിട്ടില്ല. എന്നാല്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. പൂരത്തിന്റെ ചില ചടങ്ങുകള്‍ പ്രതിഷേധത്തിന്റെ ഭാഗമായി ദേവസ്വങ്ങള്‍ മാറ്റിവെയ്ക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. പക്ഷേ ഇതൊന്നും ഒരു ഗൂഢാലോചനയുടെ ഭാഗമായിട്ടോ, ബാഹ്യ ഇടപെടലിന്റെ ഭാഗമായിട്ടോ അല്ല. ആരെങ്കിലും നല്‍കിയ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥന്‍ പ്രവര്‍ത്തിച്ചതല്ല. രാഷ്ട്രീയ പാര്‍ട്ടികളോ, ഏതെങ്കിലും ഹിഡന്‍ അജണ്ടയുള്ള ആളുകളോ നല്‍കിയ നിര്‍ദേശ ത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും പ്രവര്‍ത്തിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഒരു തെളിവും ലഭിച്ചിട്ടില്ല. ദേവസ്വം ബോര്‍ഡുകള്‍ക്കും അത്തരത്തില്‍ ആക്ഷേപമില്ല. അവര്‍ പറയുന്നത് പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായി എന്നാണ്. അത് ശരിയാണ് എന്നാണ് തനിക്ക് തോന്നുന്നത്. പൊലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായി എന്ന് പറയുമ്പോള്‍ റിപ്പോര്‍ട്ടില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് അന്ന് സിറ്റി പൊലീസ് കമ്മീഷണറായിരുന്ന അങ്കിത് അശോകനെയാണ്. അങ്കിത് അശോകന്റെ വീഴ്ചകളെ കുറിച്ച് പന്ത്രണ്ട് പേജുകളിലായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
അങ്കിത് അശോകന്‍ മലയാളിയാണ്. നല്ല പരിചയസമ്പത്തുള്ള ഉദ്യോഗസ്ഥന്‍ ആണ് അദ്ദേഹം. തൃശൂര്‍ പൂരം കൈകാര്യം ചെയ്യുന്നതില്‍ ഈ പരിചയസമ്പത്ത് വേണ്ടപോലെ അങ്കിത് അശോകന്‍ ഉപയോഗിച്ചില്ല. അക്രമികളെ കൈകാര്യം ചെയ്യുന്ന രീതിയിലാണ് അങ്കിത് അശോകന്‍ പെരുമാറിയത്. പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കുന്നതിനുള്ള ശ്രമം അദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. പ്രതിഷേധക്കാരോട് സ്വീകരിക്കുന്ന നിലപാടാണ് ഇവിടെ സ്വീകരിച്ചത്. സമീപനത്തില്‍ തെറ്റുപറ്റി എന്ന് തിരിച്ചറിഞ്ഞ് മേലുദ്യോഗസ്ഥരുടെ സഹായം തേടാനും അദ്ദേഹം ശ്രമിച്ചില്ല. തൃശൂര്‍ പൂരം കൈകാര്യം ചെയ്യുമ്പോള്‍ അനുനയശ്രമം നടത്തുന്നതില്‍ അങ്കിത് അശോകന് വീഴ്ച പറ്റി. ഇതാണ് ചടങ്ങുകള്‍ അലങ്കോലപ്പെടാന്‍ കാരണമായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
തൃശൂർ പൂരം കലക്കിയതിൽ ഗൂഢാലോചനയുണ്ടെന്ന് ആവർത്തിച്ച് സിപിഐ നേതാവ് വിഎസ് സുനില്‍കുമാര്‍. കമ്മിഷണർ ഒരാൾ മാത്രം വിചാരിച്ചാൽ പൂരം കലക്കാനാകില്ലെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പൂരത്തിന്റെ സമയത്ത് ആവശ്യമില്ലാതെ പഴി കേൾക്കേണ്ടി വന്നയാളാണ് താനെന്നും അതുകൊണ്ടാണ് വ്യക്തിപരമായി അതിൽ വ്യക്തത വരണമെന്ന് പറയുന്നതെന്നും സുനിൽകുമാർ മാധ്യമങ്ങളോട് പറഞ്ഞു.
വിഎസ് സുനിൽകുമാറിന്റെ വാക്കുകൾ
‘റിപ്പോർട്ട് പൂർണമായി പഠിച്ചതിന് ശേഷം മാത്രമേ വിശദമായി പ്രതികരിക്കാൻ കഴിയുകയുള്ളൂ. ഒരു കാര്യം ഞാൻ നേരത്തെ വ്യക്തമായി പറഞ്ഞിട്ടുണ്ട്. റിപ്പോർട്ട് എന്താണ് പറയുന്നതെന്ന് അറിയില്ല. തൃശൂർപൂരം 2024 അലങ്കോലപ്പെട്ടതിന് പിന്നിൽ വ്യക്തമായ ഗൂഢാലോചനയും അതുമായി ബന്ധപ്പെട്ടിട്ടുള്ള ഇടപെടലുകളും ഉണ്ടായിട്ടുണ്ടെന്നുള്ള കാര്യത്തിൽ എനിക്ക് സംശയമൊന്നുമില്ല.
റിപ്പോർട്ട് എന്താണ് പറയുന്നതെന്ന് പരിശോധിച്ചതിന് ശേഷം പറയാം. പൂരം കലക്കിയതിന് പിന്നിൽ അത്തരം ആളുകളുടെ രാഷ്ട്രീയ ഇടപെടലുകളും അതിന് വേണ്ടി മുൻകൂട്ടിയുള്ള ആസൂത്രണവും നടന്നിട്ടുണ്ടെന്ന് തന്നെയാണ് ഞാൻ ആവർത്തിച്ചു പറയുന്നത്. ഇത് പുതിയ കാര്യമൊന്നുമല്ല, ഞാൻ മുൻപ് പറഞ്ഞിട്ടുള്ളതാണ്’- സുനിൽ കുമാർ പറഞ്ഞു.
‘ഇപ്പോൾ റിപ്പോർട്ട് പുറത്തുവന്നുവെന്ന് നിങ്ങൾ പറയുന്നു. ശരിയാണ് റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. ആ റിപ്പോർട്ട് 1200 പേജുള്ള ഒരു റിപ്പോർട്ടാണ്. അത് മനസി ലാക്കാതെ സംസാരിച്ചാൽ അത് ശരിയായിട്ടുള്ള ഒരു നടപടിയല്ല. ആ റിപ്പോർട്ടിൽ എല്ലാം പറഞ്ഞു കൊള്ളണമെന്നില്ല. എനിക്ക് മനസിലായ കാര്യങ്ങൾ തന്നെ ആ റിപ്പോർട്ടിൽ വന്നു കൊള്ളണമെന്നില്ല.
ആ റിപ്പോർട്ട് പുറത്തുവരട്ടെ. പുറത്തുവരുമ്പോൾ നമ്മുക്ക് പറയാനുള്ള സംശയങ്ങളും അഭിപ്രായങ്ങളും പറയാമല്ലോ. ബാഹ്യ ഇടപെടലുണ്ടായിട്ടുണ്ടെന്ന് എനിക്കറിയാവുന്ന കൊണ്ടാണ് ഞാനത് പറഞ്ഞത്. ആ ഇടപെടൽ സംബന്ധിച്ച്, ആ റിപ്പോർട്ടിൽ അതില്ലെങ്കിൽ ബാക്കി റിപ്പോർട്ടിൽ അന്വേഷണം വേണോ വേണ്ടയോ എന്ന് പിന്നീട് തീരുമാനിക്കാം.
തൃശൂർ പൂരത്തിന്റെ കാര്യത്തിൽ ഇനിയെങ്കിലും ഇത്തരം കാര്യങ്ങൾ ആവർത്തി ക്കാതിരിക്കുക. പൂരം കാണാൻ വരുന്നത് ഒരു സന്തോഷത്തിനും സമാധാനത്തിനും നമ്മുടെ ഒരു കൊല്ലത്തെ ആഘോഷത്തിന്റെ ഭാഗമായിട്ടുമാണ്. അവിടെ എല്ലാവരും വരുന്നത് രാഷ്ട്രീയത്തിന്റെ കുപ്പായം അഴിച്ചുവച്ചിട്ടാണ്. ജനങ്ങളും അങ്ങനെ വരുന്നതാണ്. അവിടെയൊരു കലപിലയും കുഴപ്പങ്ങളും വരാൻ ആരും ആഗ്രഹിക്കുന്നതല്ല. മേലിൽ അത്തരം കാര്യങ്ങൾ ആവർത്തിക്കരുതെന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നതു കൊണ്ട് പറയുന്നതാണെന്നും’ സുനിൽകുമാർ വ്യക്തമാക്കി.
‘പൂരത്തിന്റെ സമയത്ത് ആവശ്യമില്ലാതെ പഴി കേൾക്കേണ്ടി വന്നയാളാണ് ഞാൻ. അതുകൊണ്ടാണ് വ്യക്തിപരമായി അതിൽ വ്യക്തത വരണമെന്ന് പറയുന്നത്. ആ റിപ്പോർട്ടിൽ വിശ്വസിച്ചു കൊണ്ടാണ് റിപ്പോർട്ട് പുറത്തുവരയട്ടെ എന്ന് പറയുന്നത്. കമ്മിഷണർ ഒരാൾ മാത്രം വിചാരിച്ചാൽ അത് നടക്കുന്ന കാര്യമല്ല, തൃശൂർ പൂരം എന്നു വച്ചാൽ നിസാര കാര്യമാണോ
അവിടെയൊരു ഐപിഎസുകാരൻ മാത്രമല്ലല്ലോ ഉണ്ടായിരുന്നത്. ഏതെങ്കിലും ഒരാൾ വിചാരിച്ചാൽ പൂരം നിർത്താൻ പറ്റുമോ. അതിന്റെ ചടങ്ങുകൾ അവസാനിപ്പിക്കാൻ പറ്റുമോ. ഇത് എങ്ങനെ സംഭവിച്ചുവെന്ന് എല്ലാവരും അറിയണം. അതിൽ ബന്ധപ്പെട്ട ആളുകൾക്ക് കൈ കഴുകാൻ കഴിയില്ലെന്നും’ അദ്ദേഹം കൂട്ടിച്ചേർത്തു.
തൃശൂര്‍ പൂരം അലങ്കോലമാക്കിയതില്‍ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന എഡിജിപി എം ആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട് ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ‘തൃശൂര്‍ പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട അന്വേഷണം എഡിജിപിയെ ഏല്‍പ്പിച്ചപ്പോള്‍ അന്ന് പ്രതികരിക്കാതിരുന്നത്, എഡിജിപി ആര്‍എസ്എസ് നേതാക്കളെ കണ്ട വാര്‍ത്ത അന്ന് പുറത്തുവന്നിരുന്നില്ല. റിപ്പോര്‍ട്ട് വരട്ടെ, അന്നിട്ട് തീരുമാനിക്കാമെന്നായിരുന്നു പാര്‍ട്ടിയും മുന്നണിയും ധാരണയില്‍ എത്തിയിരുന്നത്. എന്നാല്‍ പിന്നീട് അജിത് കുമാറും ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുടെ വാര്‍ത്ത പുറത്തു വന്നപ്പോള്‍, ഇനി ഞങ്ങള്‍ക്ക് വേണ്ടത് ജുഡീഷ്യല്‍ അന്വേഷണമാണെന്ന് അന്ന് തന്നെ പറഞ്ഞിരുന്നു. അജിത് കുമാറിന്റെ റിപ്പോര്‍ട്ട് എന്ത് തന്നെയായാലും വിശ്വാസ്യത ഇല്ല’- കെ മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.
‘തൃശൂര്‍ പൂരം അലങ്കോലമാക്കിയതുമായി ബന്ധപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം വേണം. ഇതിന്റെ ഗുണഭോക്താക്കള്‍ ബിജെപിയാണല്ലോ. അവരും പറയുന്നത് ജുഡീഷ്യല്‍ അന്വേഷണം. സിപിഐ നേതാവ് വി എസ് സുനില്‍കുമാറും പറഞ്ഞത് റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ല എന്നാണ്. മൂന്ന് പ്രധാനപ്പെട്ട കക്ഷികളും ഒരേ ആവശ്യത്തില്‍ എത്തി നില്‍ക്കുന്നു.എന്നിട്ടും ജുഡീഷ്യല്‍ അന്വേഷണം നടത്തു ന്നതില്‍ മുഖ്യമന്ത്രിക്ക് എന്തിനാണ് ഇത്ര വാശി? ജുഡീഷ്യല്‍ അന്വേഷണം വേണം. സംശയങ്ങള്‍ ഉണ്ട്. ഇത് ദൂരീകരിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം വേണം’- കെ മുരളീധരന്‍ പറഞ്ഞു.
‘പൂരം കലങ്ങിയ വിവാദമാണ് അതുവരെ ഉണ്ടായിരുന്ന രാഷ്ട്രീയ ചിത്രം മാറാന്‍ കാരണം. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെ പുറത്തു കൊണ്ടുവരണം. പൂരത്തിന് ഒരു വര്‍ഷം മുന്‍പാണ് അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. അന്നത്തെ ചര്‍ച്ച ഒരു പക്ഷേ എങ്ങനെ ബിജെപിയെയും ഇടതുപക്ഷ ത്തെയും പരസ്പരം സഹായിക്കാമെന്നതായിരിക്കാം. അന്ന് പൂരം കലക്കല്‍ അജണ്ടയില്‍ ഉണ്ടാവാന്‍ സാധ്യതയില്ല. എന്തായാലും ബിജെപിക്ക് ഒരു എംപി വേണമെന്ന കാര്യ ത്തില്‍ അവര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. പൂരത്തിന്റെ സമയം എത്തിയപ്പോള്‍ തെരഞ്ഞെടുപ്പിന്റെ ക്ലൈമാക്‌സ് ആയിരുന്നു.
പൂരം കലക്കിയാല്‍ അന്നത്തെ പ്രയോജനം തൃശൂരില്‍ കിട്ടും. പൂരം കലക്കിയത് അന്നത്തെ ചര്‍ച്ചയുടെ ഭാഗമായാകാം. ബിജെപിയുടെ ഒരാളെ എങ്ങനെ ജയിപ്പി ക്കാമെന്ന ചര്‍ച്ചയുടെ തുടക്കമാണ് അന്ന് നടന്നത്. സംശയം ദൂരീകരിക്കാന്‍ ജുഡീഷ്യല്‍ അന്വേഷണം ആയിക്കൂടെ?. ജയിച്ച എംപിയും തോറ്റ ഞങ്ങള്‍ രണ്ടുപേരും ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെടുന്നത്. പിന്നെ എന്തിനാണ് മുഖ്യമന്ത്രിക്ക് ജുഡീഷ്യല്‍ അന്വേഷണത്തോട് ഒരു അകല്‍ച്ച?’- കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.