Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

‘സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷമില്ല, പക്ഷേ..’; പാകിസ്ഥാനിൽ വിജയം പ്രഖ്യാപിച്ച് നവാസ് ഷെരീഫ്


പാകിസ്ഥാൻ തിരഞ്ഞെടുപ്പിൽ വിജയം പ്രഖ്യാപിച്ച് മുൻ പ്രധാനമന്ത്രി നവാസ് ഷെരീഫ്. രാജ്യത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷി പിഎംഎൽ-എൻ(PML-N ) ആണെന്നും അദ്ദേഹം അവകാശപ്പെട്ടു. “സ്വന്തമായി സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഞങ്ങൾക്കില്ല, അതിനാൽ, സർക്കാർ രൂപീകരിക്കാൻ ഞങ്ങൾ മറ്റ് പാർട്ടികളെ ക്ഷണിക്കും. ഈ ചുമതല ഞാൻ ഷെഹ്ബാസ് ഷെരീഫിനെ ഏൽപ്പിച്ചു. പാക്കി സ്ഥാനിൽ സർക്കാർ രൂപീകരിക്കാനും നിലവിലെ പ്രതിസന്ധിയിൽ നിന്ന് രാജ്യത്തെ കരകയറ്റാനും പാർട്ടി ആസിഫ് അലി സർദാരിയെയും മൗലാന ഫസ്‌ലുർ റഹ്‌മാനെയും സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ‘സൗഖ്യമാക്കാൻ’ താൻ ആഗ്രഹിക്കുന്നു. ഞങ്ങൾ പൊതുജനങ്ങളുടെ ഉത്തര വിനെ മാനിക്കുന്നു. ലോകവുമായും അയൽക്കാരുമായും മികച്ച ബന്ധം പുലർത്തുക എന്നതാണ് ഞങ്ങളുടെ അജണ്ടയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഞങ്ങൾക്ക് വീണ്ടും വീണ്ടും തിരഞ്ഞെടുപ്പ് നടത്താൻ കഴിയില്ല. ഞങ്ങൾ എല്ലാവരും ഇന്നലെ ഒരുമിച്ച് ഇരിക്കുകയായിരുന്നു. പക്ഷേ ഫലം വരാത്തതിനാൽ നിങ്ങളെ അഭിസംബോധന ചെയ്തില്ല. തകർന്ന പാക്കിസ്ഥാനെ പുനർനിർമ്മിക്കാനും ഞങ്ങളോടൊപ്പം ഇരിക്കാനും ഞങ്ങൾ എല്ലാവരേയും ക്ഷണിക്കുന്നുവെന്നും നവാസ് ഷെരീഫ് പറഞ്ഞു.

പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിപി) കണക്കുകൾ പ്രകാരം 139 മണ്ഡലങ്ങളുടെ ഫലം പ്രഖ്യാപിച്ചിട്ടുണ്ട്. സർക്കാർ രൂപീകരിക്കാൻ 265 സീറ്റിൽ 133 സീറ്റും ഒരു പാർട്ടി നേടിയിരിക്കണം.

നേരത്തെ വോട്ടെണ്ണൽ നടക്കുന്നതിനിടെ പാകിസ്ഥാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീ ഷണറെ കാണാനില്ലെന്ന റിപ്പോർട്ടുകളും പ്രചരിച്ചിരുന്നു. പ്രസ്തുത വാർത്തയെ തുടർന്ന് സംഘർഷാവസ്ഥ രൂപപ്പെട്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഗൂഢാ ലോചന നടന്നുവെന്നുള്ള വാദങ്ങളെ പിന്തുണയ്ക്കുന്നതാണ് പുതിയ വാർത്തകൾ. നേരത്തെ, തിരഞ്ഞെടുപ്പ് അന്തിമ ഫലം നൽകാൻ എല്ലാ റിട്ടേണിംഗ് ഓഫീസർ മാർക്കും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സിക്കന്ദർ സുൽത്താൻ രാജ 30 മിനിറ്റ് സമയപരിധി നൽകിയിരുന്നു. ഇത് ചെയ്തില്ലെങ്കിൽ സസ്‌പെൻഷൻ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇതിനിടെ വോട്ടെണ്ണൽ വേളയിൽ പുറത്തുവരുന്ന ഫലങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർന്നുവരുന്നതായി പാകിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സാധാരണയായി പാകിസ്ഥാനിൽ തെരഞ്ഞെടുപ്പിന് ശേഷം അന്നുതന്നെയാണ് വോട്ടെണ്ണൽ ആരംഭിക്കു ന്നത്. അത് ഇത്തവണയും സംഭവിച്ചു. എന്നാൽ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കുന്ന സാഹചര്യം അകാരണമായി വൈകുകയായിരുന്നു.


Read Previous

നരസിംഹ റാവു, ചൗധരി ചരൺ സിങ്, എം എസ് സ്വാമിനാഥൻ എന്നിവർക്ക് ഭാരതരത്ന പുരസ്കാരം

Read Next

ബില്‍ക്കിസ് ബാനോ കേസ്: പ്രതികളില്‍ ഒരാള്‍ക്ക് പരോള്‍, കീഴടങ്ങിയത് രണ്ടാഴ്ച മുമ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »