Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

വെടിയൊച്ചകളും സ്‌ഫോടന ശബ്ദങ്ങളുമില്ല, എല്ലാം ശാന്തം; ജമ്മുകശ്മീർ സാധാരണ നിലയിലേക്ക്? ജാഗ്രത കൈവിടാതെ രാജ്യം


ന്യൂഡല്‍ഹി : ഇന്ത്യ – പാകിസ്ഥാന്‍ അതിര്‍ത്തി മേഖലകളെ അശാന്തമാക്കിയ യുദ്ധ ഭീതിക്ക് അവസാനം. പഹല്‍ഗാം ഭീകരാക്രമണവും ഇന്ത്യയുടെ ഓപ്പറേഷന്‍ സിന്ദൂറിനും പിന്നാലെ സംഘര്‍ഷ ഭൂമിയായി മാറിയ കശ്മീര്‍ അതിര്‍ത്തി മേഖലകള്‍ ശനിയാഴ്ച രാത്രി ദിവസങ്ങള്‍ക്ക് ശേഷം സാധാരണ നിലയിലേക്ക് മടങ്ങി. വിമാനങ്ങളുടെയും മിസൈലുകളുടെയും ഡ്രോണുകളുടെയും ശബ്ദങ്ങളാല്‍ ഭീതി നിറഞ്ഞു നിന്നിരുന്ന താഴ്‌വര ആറ് ദിവസങ്ങള്‍ക്ക് ശേഷമാണ് സാധാരണ നിലയിലേക്ക് മടങ്ങുന്നത്.

ശനിയാഴ്ച രാത്രി 11 മണിക്ക് ശേഷം കശ്മീരിലെ നിയന്ത്രണ രേഖയിലെ ഒരു മേഖലയിലും വെടിനിര്‍ത്തല്‍ ലംഘനം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതരെ ഉദ്ധരിച്ച് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യു ന്നു. ജമ്മു മേഖലയിലും രാത്രി അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തില്ല. അതിര്‍ത്തി ജില്ലകളായ പൂഞ്ച്, രജൗരി മേഖലകളില്‍ ഉള്‍പ്പെടെ ഞായറാഴ്ച ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങി.

ശനിയാഴ്ച വൈകുന്നേരം 5 മണിയോടെയാണ് നിയന്ത്രണ രേഖയിലും അന്താരാഷ്ട്ര അതിര്‍ത്തിയിലും വെടിനിര്‍ത്തല്‍ പാലിക്കാന്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ധാരണയായത്. കര, വ്യോമ, കടല്‍ മേഖല കളിലെ എല്ലാ വെടിവയ്പ്പുകളും സൈനിക നടപടികളും നിര്‍ത്താനായിരുന്നു തീരുമാനം. ഈ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയും കശ്മീരിലെ ചില മേഖലകളില്‍ വെടിവെപ്പ് ഉണ്ടായത് ആശങ്കയ്ക്ക് കാരണമായിരുന്നു.

ശനിയാഴ്ച വൈകുന്നേരവും കശ്മീര്‍ താഴ്വരയില്‍ ഡ്രോണുകളുടെ സാന്നിധ്യം ഉണ്ടായിരുന്നു. എന്നാല്‍ രാത്രിയില്‍ ഡ്രോണുകളുടെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. രാത്രി പതിനൊ ന്ന് മണിയോടെ കരാര്‍ പ്രകാരം അതിര്‍ത്തി ശാന്തമാവുകയായിരുന്നു. കശ്മീരിന് പുറമെ പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളിലെ അതിര്‍ത്തി പ്രദേശങ്ങളിലും വെടി നിര്‍ത്തല്‍ കരാറോടെ ജന ജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്.


Read Previous

വെടിനിർത്തൽ കരാർ വിശ്വസ്തതയോടെ നടപ്പിലാക്കും; പാകിസ്ഥാൻ

Read Next

വെടിനിര്‍ത്തലിൽ മൗനം പാലിച്ച് കേന്ദ്രം; പാക് ഡിജിഎംഒ ഇന്ത്യയുമായി രണ്ടുതവണ ബന്ധപ്പെട്ടു, വെടിനിർത്തൽ കരാറിൽ മധ്യസ്ഥത വഹിച്ചു ട്രംപ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »