Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇത് മോദിക്കും കേന്ദ്ര സര്‍ക്കാരിനുമുള്ള പാഠം’; ലാറ്ററൽ എൻട്രി നിയമനം പിന്‍വലിച്ചതില്‍ കെസി വേണുഗോപാൽ


ന്യൂഡൽഹി: ഉന്നത തസ്‌തികകളില്‍ ലാറ്ററൽ എൻട്രി വഴി നിയമനം നടത്താനുള്ള പരസ്യം കേന്ദ്ര സര്‍ക്കാര്‍ പിൻവലിച്ചതില്‍ പ്രതികരിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. ഇന്നലെയാണ് (ഓഗസ്റ്റ് 20) വിവാദങ്ങള്‍ക്ക് ഒടുവില്‍ സര്‍ക്കാര്‍ പരസ്യം നീക്കം ചെയ്‌തത്. ഇത് നരേന്ദ്ര മോദിക്കും ബിജെപി-ആർഎസ്എസ് ഭരണകൂട ത്തിനുമുളള പാഠമാണെന്ന് കോൺഗ്രസ് നേതാവ് പ്രതികരിച്ചു.

സംവരണത്തിന് തുരങ്കം വയ്‌ക്കുന്ന തീരുമാനമായിരുന്നു ബിജെപിയുടെ ലാറ്ററൽ എൻട്രി സമ്പ്രദായം എന്ന് വേണുഗോപാൽ ആരോപിച്ചു. ഭരണഘടനയെ അട്ടിമറിക്കാ തിരിക്കാനുള്ള ഒരു പാഠമാകട്ടെ ഇതെന്നും അദ്ദേഹം പറഞ്ഞു. ലാറ്ററൽ എൻട്രി സമ്പ്രദായം ആദ്യമായി അവതരിപ്പിക്കുന്നത് 2018ലാണ്. അതിന് ശേഷമുളള ആറ് വര്‍ഷങ്ങളില്‍ ഇതിനെതിരെ വലിയ രീതിയിലുളള വാദങ്ങളാണ് ഉയര്‍ന്നുവന്നത്.

കോൺഗ്രസ് പ്രസിഡൻ്റ് മല്ലികാർജുൻ ഖാർഗെയുടെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിന് കീഴിൽ കോൺഗ്രസ് ഭരണഘടനയുടെ സംരക്ഷണം ഉറപ്പുവരുത്തും. എസ്‌സി, എസ്‌ടി, ഒബിസി വിഭാഗങ്ങളുടെ പ്രാതിനിധ്യവും മൗലികാവ കാശങ്ങളും ഇല്ലാതാക്കാനുള്ള ഒരു ശ്രമവും കോൺഗ്രസ് അനുവദിക്കില്ലെന്നും വേണു ഗോപാല്‍ എക്‌സിലൂടെ പറഞ്ഞു. ബിജെപിയുടെ നീതിയുക്തമല്ലാത്ത തീരുമാനത്തി നെതിരെ നിലകൊണ്ടതിന് എൻഡിഎയുടെ നേതാക്കളെ വേണുഗോപാല്‍ പ്രശംസിക്കു കയും ചെയ്‌തു.

നേരത്തെ കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശും കേന്ദ്ര സർക്കാരിനെ കടന്നാ ക്രമിച്ച് രംഗത്തുവന്നിരുന്നു. സർക്കാർ വകുപ്പുകളിലെ സ്പെഷ്യലിസ്റ്റുകളുടെ നിയ മനം എന്ന് വിളിക്കപ്പെടുന്ന ലാറ്ററൽ എൻട്രി വഴി 45 ജോയിൻ്റ് സെക്രട്ടറിമാർ, ഡയറക്‌ട ർമാർ, ഡെപ്യൂട്ടി സെക്രട്ടറിമാർ എന്നിവരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള വിജ്ഞാപനം ഓഗസ്റ്റ് 17ന് യുപിഎസ്‌സി പുറത്തിറക്കിയിരുന്നു. എന്നാൽ കേന്ദ്ര നീക്കത്തിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്ത് എത്തിയതിനെ തുടര്‍ന്ന് ഇത് നീക്കം ചെയ്യുകയായിരുന്നു.


Read Previous

എസ്പിയെ അധിക്ഷേപിച്ച പി.വി അന്‍വര്‍ മാപ്പ് പറയണം: മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് ഐപിഎസ് അസോസിയേഷന്‍

Read Next

ആട്ടിപ്പായിച്ചിട്ടും പോകാന്‍ കൂട്ടാക്കിയില്ല; യജമാനന്‍ മരിച്ചതറിയാതെ ആശുപത്രി വാര്‍ഡിന് പുറത്ത് കാവല്‍ നിന്നത് 15 ദിവസം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »