തോല്‍ക്കാൻ മനസില്ലാത്തവര്‍ നേര്‍ക്കുനേര്‍; ഫൈനലില്‍ തീപാറും; ഒരു ജയമകലെ കിരീടം; കലാശപ്പോരിന് ഇന്ത്യയും ദക്ഷിണാഫ്രിക്കയും, ഭീഷണിയായി കാലാവസ്ഥ, ആദ്യ ഐസിസി ട്രോഫി പ്രോട്ടീസിന്‍റെ ലക്ഷ്യം. മത്സരം ഇന്ന് വൈകീട്ട് ഇന്ത്യന്‍ സമയം 8 മണിക്ക്


ബാര്‍ബഡോസ്: ടി20 ലോകകപ്പിന്‍റെ കലാശപ്പോരാട്ടത്തിനായി ടീം ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്. കരുത്തരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി. ബാര്‍ബഡോസിലെ കെൻസിങ്ടണ്‍ ഓവല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി എട്ടിനാണ് മത്സരം ആരംഭിക്കുന്നത്.

ആദ്യ സെമി ഫൈനലില്‍ അഫ്‌ഗാനിസ്ഥാനെ 9 വിക്കറ്റിന് വീഴ്‌ത്തിയാണ് ദക്ഷിണാ ഫ്രിക്ക ഫൈനലിന് യോഗ്യത നേടിയത്. ബ്രയാൻ ലാറ സ്റ്റേഡിയത്തില്‍ അഫ്‌ഗാനി സ്ഥാനെ 56 റണ്‍സില്‍ എറിഞ്ഞിട്ട പ്രോട്ടീസ് 8.5 ഓവറില്‍ ലക്ഷ്യം കാണുകയായിരുന്നു. തങ്ങളുടെ ചരിത്രത്തിലെ ആദ്യ ഫൈനലിനായാണ് ദക്ഷിണാഫ്രിക്ക നാളെ കളത്തി ലിറങ്ങുക.

ഗയാനയിലെ പ്രൊവിഡൻസ് സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന രണ്ടാം സെമി ഫൈന ലില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിന് ടിക്കറ്റെ ടുത്തത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത് 171 റണ്‍സ് നേടിയ ഇന്ത്യ മറുപടി ബാറ്റി ങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ 103 റണ്‍സില്‍ ഓള്‍ ഔട്ടാക്കി ജയം നേടുകയായിരുന്നു. പ്രഥമ ടി20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യയുടെ മൂന്നാം ഫൈനലാണിത്.

കലാശപ്പോരിന് ബാര്‍ബഡോസ്: ബാര്‍ബഡോസിലെ കെൻസിങ്ടണ്‍ ഓവല്‍ സ്റ്റേഡി യമാണ് ടി20 ലോകകപ്പ് ഫൈനലിന് വേദിയാകുന്നത്. ജൂണ്‍ 29 രാത്രി ഇന്ത്യൻ സമയം 7.30ന് ടോസ് വീഴും. എട്ട് മണിയ്‌ക്കാണ് മത്സരം ആരംഭിക്കുന്നത്. കെൻ സിങ്ടണ്‍ പിച്ച് റിപ്പോര്‍ട്ട്: പേസര്‍മാര്‍ക്ക് അനുകൂലമായ സാഹചര്യങ്ങളാണ് കെൻസി ങ്ടണ്‍ ഓവ ലിലേത്. ആദ്യ ഓവറുകള്‍ മുതല്‍ക്ക് തന്നെ ബാറ്റര്‍മാരെ പ്രതിരോധ ത്തിലാക്കാൻ പേസ് ബൗളര്‍മാര്‍ക്ക് സാധിക്കും. കൂടാതെ, ഈ വിക്കറ്റില്‍ എക്‌സ്ട്രാ ബൗണ്‍സും പേസര്‍മാര്‍ക്ക് ലഭിക്കാൻ സാധ്യതകള്‍ ഏറെയാണ്.

തുടക്കത്തിലെ വെല്ലുവിളി മറികടക്കുന്ന ബാറ്റര്‍മാര്‍ക്ക് മത്സരം പുരോഗമിക്കുന്നതിന് അനുസരിച്ച് മികച്ച രീതിയില്‍ റണ്‍സ് കണ്ടെത്താനും സാധിക്കും. സ്പിന്നര്‍മാര്‍ക്ക് പിച്ചില്‍ നിന്നും കാര്യമായ സഹായം ലഭിക്കാൻ സാധ്യത കുറവാണ്. ബാര്‍ബഡോസി ലെ ഒന്നാം ഇന്നിങ്‌സ് ശരാശരി സ്കോര്‍ 160 റണ്‍സാണ്. ഈ വേദിയില്‍ ഇതുവരെ കളിച്ച 32 ടി20 മത്സരങ്ങളില്‍ 19 എണ്ണത്തിലും ജയം നേടിയത് ആദ്യം ബാറ്റ് ചെയ്‌ത ടീമായിരുന്നു. 11 തവണയാണ് ചേസിങ് ടീമിന് ജയം നേടാൻ സാധിച്ചത്.

ലോകകപ്പില്‍ ഇംഗ്ലണ്ടും യുഎസ്‌എയും തമ്മിലേറ്റുമുട്ടിയ സൂപ്പര്‍ എട്ടിലെ പോരാട്ടമായി രുന്നു ബാര്‍ബഡോസില്‍ അവസാനം നടന്നത്. ഈ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത യുഎസ്‌എ 115 റണ്‍സില്‍ പുറത്തായപ്പോള്‍ പത്ത് ഓവറിനുള്ളില്‍ ഇംഗ്ലണ്ട് അനായാസം തന്നെ ജയത്തിലേക്ക് എത്തുകയായിരുന്നു.

കാലാവസ്ഥ പ്രവചനം: മഴ ഭീഷണിയിലായിരുന്നു ടി20 ലോകകപ്പിലെ ഇന്ത്യ ഇംഗ്ലണ്ട് രണ്ടാം സെമി ഫൈനല്‍ പോരാട്ടം നടന്നത്. ഈ സാഹചര്യത്തില്‍ കലാശപ്പോരാട്ട ത്തിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നതും. നിലവില്‍ ബാര്‍ബഡോസില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് ഇന്ത്യ ദക്ഷിണാഫ്രിക്ക ഫൈനലിലും മഴ പെയ്യുമെന്നാണ്. നിലവില്‍ 70 ശതമാനം മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം.

അതേസമയം, രണ്ടാം സെമി ഫൈനല്‍ പോരാട്ടത്തിന് വിപരീതമായി ടി20 ലോകക പ്പിന്‍റെ കലാശപ്പോരിന് ഐസിസി റിസര്‍വ് ദിനം അനുവദിച്ചിട്ടുണ്ട്. ജൂണ്‍ 30നാണ് റിസര്‍വ് ദിനം. ഇന്ന് മത്സരം മഴയെടുത്താല്‍ തൊട്ടടുത്ത ദിവസം ഫൈനല്‍ നടക്കും.

ടി20 ലോകകപ്പ് കലാശപ്പോരിനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ് ഇന്ത്യയും ദക്ഷി ണാഫ്രിക്കയും. ബാര്‍ബഡോസിലെ കെൻസിങ്ടണ്‍ ഓവല്‍ സ്‌റ്റേഡിയം വേദിയാകുന്ന മത്സരം ഇന്ന് രാത്രി ഇന്ത്യൻ സമയം എട്ടിന് ആരംഭിക്കും. ടി20 ലോകകപ്പ് ചരിത്രത്തില്‍ രണ്ടാം കിരീടം തേടി ഇന്ത്യ ഇറങ്ങുമ്പോള്‍ ആദ്യ ഐസിസി ട്രോഫി യാണ് പ്രോട്ടീ സിന്‍റെ ലക്ഷ്യം.

യുഎസിലും വിൻഡീസിലുമായി നടന്ന ടി20 ലോകകപ്പിലുടനീളം സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്‌ചവെച്ച രണ്ട് ടീമുകളാണ് ഫൈനലില്‍ ഏറ്റുമുട്ടാനിറങ്ങുന്നത്. തോല്‍വി കള്‍ ഒന്നുമറിയാതെയാണ് ഇരു ടീമും ഫൈനല്‍ വരെയെത്തിയത്. അതുകൊണ്ട് തന്നെ ഫൈനലില്‍ തുല്യശക്തികള്‍ പോരടിക്കുമ്പോള്‍ തീപാറും പോരാട്ടം കാണാനാകു മെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.

പ്രാഥമിക റൗണ്ടില്‍ ഗ്രൂപ്പ് എയിലെയും ഡിയിലെയും ചാമ്പ്യന്മാരായാണ് ഇന്ത്യ ദക്ഷി ണാഫ്രിക്ക ടീമുകള്‍ സൂപ്പര്‍ എട്ടിലേക്ക് കടന്നത്. ആദ്യഘട്ടത്തില്‍ കളിച്ച നാല് മത്സര വും ദക്ഷിണാഫ്രിക്ക ജയിച്ചു. ഇന്ത്യയാകട്ടെ മൂന്ന് ജയം നേടിയപ്പോള്‍ കാനഡയ്‌ക്കെതി രായ ഒരു മത്സരം ഉപേക്ഷിക്കുകയായിരുന്നു.

സൂപ്പര്‍ എട്ടിലും രണ്ട് ടീമുകള്‍ക്കും മികവ് തുടരാനായി. ഗ്രൂപ്പ് ഒന്നില്‍ അഫ്‌ഗാനി സ്ഥാൻ, ബംഗ്ലാദേശ്, ഓസ്‌ട്രേലിയ ടീമുകളെ തകര്‍ത്ത ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ സെമി ഫൈനലില്‍ കടന്നു. ദക്ഷിണാഫ്രിക്കയാകട്ടെ ഇംഗ്ലണ്ട്, വെസ്‌റ്റ് ഇൻഡീസ്, യുഎസ്എ ടീമുകളെയാണ് സൂപ്പര്‍ എട്ടില്‍ തോല്‍പ്പിച്ചത്.

സൂപ്പര്‍ എട്ടിലെ ഒന്നാം ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ അഫ്‌ഗാനിസ്ഥാനെ സെമി ഫൈനലില്‍ 9 വിക്കറ്റിന് തോല്‍പ്പിച്ചാണ് ദക്ഷിണാഫ്രിക്ക ഫൈനലില്‍ കടന്നത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാനെ 56 റണ്‍സില്‍ എറിഞ്ഞിടാൻ ദക്ഷി ണാഫ്രിക്കൻ ബൗളര്‍മാര്‍ക്കായി. മറുപടി ബാറ്റിങ്ങില്‍ 8.5 ഓവറില്‍ ജയത്തിലേക്ക് എത്തുകയായിരുന്നു.

രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 68 റണ്‍സിന്‍റെ ജയം നേടിയാണ് ഇന്ത്യ ഫൈനല്‍ ടിക്കറ്റെടുത്തത്. ഗയാനയിലെ പ്രൊവിഡൻസ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 171 റണ്‍സ് നേടുകയും മറുപടി ബാറ്റിങ്ങി നിറങ്ങിയ ഇംഗ്ലണ്ടിനെ 103 റണ്‍സില്‍ എറിഞ്ഞൊതുക്കുകയുമായിരുന്നു.


Read Previous

നെറ്റ് പരീക്ഷയുടെ പുതിയ തീയതികൾ പ്രഖ്യാപിച്ചു

Read Next

നടി മീര നന്ദന് താലിചാര്‍ത്തി ശ്രീജു, വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് പുലര്‍ച്ചെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular