Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തിരഞ്ഞെടുപ്പിൽ തോൽപ്പിക്കാൻ ശ്രമിച്ചു; അട്ടിമറി ശ്രമം അന്വേഷിക്കണം; നേതൃത്വത്തിന് പരാതിയുമായി ശശി തരൂർ; ഡിസിസി അധ്യക്ഷന്‍ പാലോട് രവി പ്രചാരണം കൃത്യമായി ഏകോപിച്ചില്ല; അടുത്ത തിരഞ്ഞടുപ്പിൽ താൻ മത്സരിക്കില്ല, യുവാക്കള്‍ക്കായി മാറിനില്‍ക്കും.


ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി നിയുക്ത എം പി ശശി തരൂര്‍. തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഒരു വിഭാഗം പ്രവർത്തകർ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചില്ലെന്നാണ് പരാതി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ തരൂര്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കി.

അട്ടിമറി ശ്രമം അന്വേഷിക്കണമെന്നും തരൂരിൻ്റെ പരാതിയില്‍ പറയുന്നു. ഡിസിസി അധ്യക്ഷന്‍ പാലോട് രവിക്ക് എതിരെയും പരാതിയില്‍ പരാമര്‍ശമുണ്ട്. പ്രചാരണം കൃത്യമായി ഏകോപിപ്പിച്ചില്ലെന്നും ആത്മാര്‍ത്ഥമായ പ്രവര്‍ത്തനം ഉണ്ടായിട്ടില്ലെന്നും തനിക്ക് വോട്ട് കുറഞ്ഞതിന് പിന്നില്‍ ചില നേതാക്കള്‍ക്ക് പങ്കുണ്ടെന്നും തരൂർ പരാതിയില്‍ ആരോപിക്കുന്നുണ്ട്.

16,077 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തിരുവനന്തപുരത്ത് ഇത്തവണ ശശി തരൂര്‍ വിജയിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറാണ് രണ്ടാം സ്ഥാനത്ത്. എല്‍ഡിഎഫിൻ്റെ പന്ന്യന്‍ രവീന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. യുഡിഎഫും എന്‍ഡിഎയും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടിയ തലസ്ഥാനത്ത് തീരദേശ വോട്ടുകളാണ് തരൂരിന് തുണയായത്.

തിരുവനന്തപുരത്ത് മൂന്നു മണ്ഡലങ്ങളിൽ സംഘടനാ വീഴ്ചയുണ്ടായെന്ന് ശശി തരൂർ പറഞ്ഞു. നേമത്ത് ഇത്രയും തിരിച്ചടി പ്രതീക്ഷിച്ചില്ലെന്നും പാർട്ടി വിശദമായി പരിശോധിക്കുമെന്നും തരൂർ മനോരമന്യൂസിനോട് പ്രതികരിച്ചിരുന്നു.

വോട്ടെണ്ണലിൻ്റെ അവസാന നിമിഷമാണ് തരൂ‍ ലീഡ് ഉയ‍‍‍ർത്തിയത്. അതിന് തുണയായത് തീരദേശ, ഗ്രാമീണ വോട്ടുകളാണ്. നേമവും കഴക്കൂട്ടവും വട്ടിയൂർക്കാവും ഉൾപ്പെട്ട നഗരമേഖല പൂർണമായി കൈവിട്ടു. ഇന്നലെ രാവിലെ തിരഞ്ഞെടുപ്പ് സമിതിയുടെ യോഗം വിളിച്ചുച്ചേർത്ത തരൂർ ഇക്കാര്യം യോഗത്തിലും ഉന്നയിച്ചു. സംഘടനാ വീഴ്ചയുണ്ടായെന്ന് തരൂർ തന്നെ സമ്മതിച്ചു.

രാജീവ് ചന്ദ്രശേഖർ 342078 വോട്ടുകളും പന്ന്യൻ രവീന്ദ്രൻ 247648 വോട്ടുകളും നേടി.

ലോക്സഭാ തിരഞ്ഞെടുപ്പിലെ മാൻ ഓഫ് ദ മാച്ച് രാഹുൽ ​ഗാന്ധിയെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് ശശി തരൂർ. അദ്ദേഹം ലോക്‌സഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ടു. ബിജെപിയുടെ അഹങ്കാരത്തിനും ഏകാധിപത്യ ഭരണശൈലിക്കും ജനങ്ങള്‍ നല്‍കിയ തിരിച്ചടിയാണ് തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ അവരുടെ തോല്‍വിക്ക് കാരണമെന്നും തരൂര്‍ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് ശശി തരൂരിൻ്റെ പ്രതികരണം.

അടുത്ത തിരഞ്ഞടുപ്പിൽ താൻ മത്സരിക്കില്ലെന്നും യുവാക്കൾക്കായി മാറി നിൽക്കു മെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയിൽ തൻഅറെ പരമാവധി ചെയ്തുവെന്ന് കരുതുന്നു. ഒരു ഘട്ടം കഴിയുമ്പോൾ എവിടെ നിർത്തണമെന്നും യുവാക്കൾക്ക് അവസരം നൽകണമെന്നും എല്ലാവരും മനസിലാക്കണമെന്ന് വിശ്വസിക്കുന്നു. വോട്ടർമാർക്കായി പരമാവധി പ്രവർത്തിച്ചിട്ടുണ്ട്. അത് തുടരുമെന്നും തരൂർ കൂട്ടിച്ചേർത്തു. പക്ഷേ ലോക്‌സഭാംഗം അല്ലാതെ തന്നെ പൊതുജീവിതത്തിൽ സേവനമനുഷ്ഠിക്കാനുള്ള വഴികളുണ്ടെന്നും അദ്ദേഹം പറഞ്ഞു.


Read Previous

മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് മലയാളി ലോക്കോ പൈലറ്റിന് ക്ഷണം

Read Next

മാധ്യമ അതികായൻ രാമോജി റാവു അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »