Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പാകിസ്ഥാന്‍ സൈനിക മേധാവിയെ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് ട്രംപ്: ആഘോഷമാക്കി പാക് മാധ്യമങ്ങള്‍


വാഷിങ്ടണ്‍: പാകിസ്ഥാന്‍ സൈനിക മേധാവിയെ വൈറ്റ് ഹൗസില്‍ ഉച്ചഭക്ഷണത്തിന് ക്ഷണിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസിലെ കാബിനറ്റ് റൂമില്‍ അമേരിക്കന്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിക്കാണ് സൈനിക മേധാവി അസിം മുനീറിനെ ക്ഷണിച്ചിരിക്കുന്നത്. പതിവില്ലാത്ത ട്രംപിന്റെ നീക്കത്തെ പാകിസ്ഥാന്റെ നയതന്ത്ര വിജയമായാണ് പാക് മാധ്യമങ്ങള്‍ ആഘോഷിക്കുന്നത്.

കാനഡയില്‍ നടക്കുന്ന ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നത് വെട്ടിച്ചുരുക്കി ട്രംപ് നേരത്തെ മടങ്ങിയി രുന്നു. ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ട്രംപ് കാനഡയില്‍ നിന്നു നേരത്തെ മടങ്ങിയതെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ഇപ്പോള്‍ അമേരിക്കയിലുള്ള അസിം മുനീര്‍ അമേരിക്കയിലെ പാകിസ്ഥാന്‍ വംശജരുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നില്‍ പാകിസ്ഥാനാണെന്ന് ഇന്ത്യ തെളിവുകള്‍ നിരത്തി സ്ഥാപിച്ചിട്ടും അത് നിഷേധിക്കുന്ന സമീപനമാണ് സൈനിക മേധാവി അവിടെയും സ്വീകരിച്ചത്.

1959-ല്‍ അയൂബ് ഖാന് ശേഷം ആദ്യമായി ഫീല്‍ഡ് മാര്‍ഷല്‍ പദവിയിലെത്തിയ സൈനിക ഉദ്യോഗ സ്ഥനാണ് അസിം മുനീര്‍. പാകിസ്ഥാന്റെ ചരിത്രത്തില്‍ ഈ പദവിയിലെത്തുന്ന രണ്ടാമത്തെ ഉന്നത സൈനിക ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. പാകിസ്ഥാനും ഇന്ത്യയും തമ്മില്‍ സംഘര്‍ഷമുണ്ടായി ദിവസങ്ങ ള്‍ക്ക് ശേഷമാണ് സ്ഥാനക്കയറ്റം ലഭിച്ചത്. ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് ശേഷമുള്ള മുനീറിന്റെ ആദ്യ യുഎസ് സന്ദര്‍ശനമാണിത്.

അസിം മുനീറുമായുള്ള കൂടിക്കാഴ്ച്ചയുടെ റിപ്പോര്‍ട്ടുകള്‍ ഏറെ ആകാംക്ഷയോടെയാണ് ഇന്ത്യയും ഉറ്റു നോക്കുന്നത്. അതേസമയം, യുഎസ് മിലിട്ടറി പരേഡിന് പാക് സൈനിക മേധാവിക്ക് ക്ഷണം ലഭിച്ചു വെന്ന റിപ്പോര്‍ട്ടുകള്‍ വൈറ്റ് ഹൗസ് തള്ളിയിരുന്നു. ഒരു വിദേശ സൈനിക നേതാക്കളെയും പരേഡിന് ക്ഷണിച്ചിട്ടില്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു. ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ ഇന്ത്യയില്‍ വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചതിന് പിന്നാലെയായിരുന്നു യുഎസ് വിശദീകരണം.


Read Previous

ഇറാൻ-ഇസ്രയേൽ സംഘർഷം അവസാനിപ്പിക്കണം, ചർച്ചകളിലേക്ക് മടങ്ങണമെന്ന് ഫ്രാൻസ്, ജർമ്മനി, യുകെ 

Read Next

പാകിസ്ഥാനോട് ഇഷ്ടം, മോദി അസാധാരണ വ്യക്തി’: ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് ഞാന്‍; വീണ്ടും ട്രംപ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »