
ലോസ് ഏഞ്ചലസിൽ സൈന്യത്തെ വിന്യസിച്ചതിനു പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഡെമോക്രാറ്റിക് പാർട്ടി നേതാക്കൾ വിമർശിച്ചു. മുൻ വൈസ് പ്രസിഡന്റും കാലിഫോർണിയ നിവാസിയുമായ കമലാ ഹാരിസിനു പിന്നാലെ ഇന്ത്യൻ അമേരിക്കൻ നേതാക്കൾ ട്രംപിനെതിരെ ആഞ്ഞടിച്ചു.ഭീതിയും വിഭജനവും നടപ്പാക്കാൻ ട്രംപ് ഭരണകൂടത്തിൻെറ ക്രൂരമായ, കരുതിക്കൂട്ടിയുളള നടപടിയെന്നാണ് അതിനെ ഹാരിസ് വിശേഷിപ്പിച്ചത്.
വാഷിംഗ്‌ടൺ റെപ്. പ്രമീള ജയപാൽ ‘സൈനികമായ കുടിയേറ്റ നടപടി’യെ വിമർശിച്ചു. 120 കുടിയേറ്റ ക്കാരെ അറസ്റ്റ് ചെയ്ത ഫെഡറൽ അധികൃതർ ലോസ് ഏഞ്ചലസിലും അഡെലാന്റോയിലും തടവറക ളിൽ അവരെ കാണാൻ ശ്രമിച്ച കോൺഗ്രസ് അംഗങ്ങളെ തടഞ്ഞു.”സമാധാനമായി പ്രതിഷേധിച്ച എസ് ഈ ഐ യു കാലിഫോർണിയ പ്രസിഡന്റ് ഡേവിഡ് ഹുവർത്തയെ അവർ അറസ്റ്റ് ചെയ്തു. ഈ ഭരണകൂടം അഭിപ്രായ സ്വാതന്ത്ര്യവും എതിർപ്പും ഈ രാജ്യത്തു പാടില്ല എന്ന നിലപാടിലാണ്.”
കൂട്ട നാടുകടത്തലിനു ശ്രമിക്കുന്ന അധികൃതർ അഭിഭാഷകരെ അനുവദിക്കാത്തതു കൊണ്ടാണ് പ്രതിഷേധം ഉണ്ടായതെന്ന് ജയപാൽ ചൂണ്ടിക്കാട്ടി. പ്രതിഷേധം സമാധാനപരമായിരുന്നു. പക്ഷെ അതിന്റെ നേരിട്ടത് അമിത ബലം കൊണ്ടാണ്.”ട്രംപ് സൈന്യത്തെ ജനങ്ങൾക്കെതിരെ ആയുധമാക്കു കയാണ്. കുടിയേറ്റക്കാർക്കെതിരെയും. അദ്ദേഹത്തിന് നിയമത്തോടു യാതൊരു ബഹുമാനവുമില്ല.”
റെപ്. റോ ഖന്ന (കാലിഫോർണിയ) പറഞ്ഞു: “ഇവിടെ ഫെഡറലിസത്തിന്റെ കരുത്തു പരിശോധി ക്കയാണ്. എക്സിക്യൂട്ടീവ് അമിത അധികാരം പ്രയോഗിക്കുന്നു. രാഷ്ട്രീയ അക്രമം അപലപനീയം തന്നെ. പക്ഷെ എക്സിക്യൂട്ടീവിന്റെ അമിതാധികാര പ്രയോഗവും അങ്ങിനെ തന്നെ.”കാലിഫോർണിയ നിയന്ത്രണത്തിൽ ആയിരുന്നു. ഗാർഡുകളുടെ മേൽ ഗവർണർ ന്യൂസമിനുള്ള അധികാരത്തിന്മേൽ കടന്നുകയറിയ ട്രംപ് ഭരണഘടനയെയും പരിമിത ഫെഡറൽ അധികാരമെന്ന തത്വത്തെയും കാറ്റിൽ പറത്തി.”
നാഷനൽ ഗാർഡുകളെ ട്രംപ് നിയോഗിച്ചതിനെ കുറിച്ചു റെപ്. ആമി ബെറ (കാലിഫോർണിയ) അമ്പരപ്പ് പ്രകടിപ്പിച്ചു. “ഇത് ക്രമസമാധാനം ഉറപ്പാക്കാനല്ല. ഭരണകൂടം തീ ആളിക്കത്തിക്കയാണ്. പ്രകടനക്കാരെ പ്രകോപിപ്പിച്ചു കൂടുതൽ ബലപ്രയോഗം നടത്താനാണ്.” ട്രംപ് കരുതിക്കൂട്ടി സംഘർഷം സൃഷ്ടിച്ചു അദ്ദേഹത്തിന്റെ പരാജയങ്ങളിൽ നിന്നു ശ്രദ്ധ തിരിക്കാൻ ശ്രമിക്കയാണെന്നു റെപ്. ശ്രീ തനെദാർ പറഞ്ഞു. ആരോഗ്യ രക്ഷയും ഭക്ഷണ സഹായവും കഠിനമായി വെട്ടിക്കുറച്ച ട്രംപ് കരുതിക്കൂട്ടിയാണ് തീ ആളിക്കാൻ നോക്കുന്നത്.