മൈചോങ് ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചു; തമിഴ്‌നാട് അതീവ ജാഗ്രതയിൽ 118 ട്രെയിനുകൾ റദ്ദാക്കി


തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം(Cyclone)അടുത്ത 24 മണിക്കൂറിനുള്ളിൽ ‘മൈചൗങ്’ ചുഴലിക്കാറ്റായി മാറാനുള്ള സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. വടക്കൻ തമിഴ്‌നാട്ടിലെയും തെക്കൻ ആന്ധ്രയിലെയും തീരദേശ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഐഎം ഡിയുടെ കണക്കനുസരിച്ച്, പുതുച്ചേരിയിൽ നിന്ന് ഏകദേശം 440 കിലോമീറ്റർ കിഴക്ക്-തെക്ക് കിഴക്കും ചെന്നൈയിൽ നിന്ന് 420 കിലോമീറ്റർ തെക്കുകിഴക്കുമാണ് ചുഴലി ക്കാറ്റ് രൂപപ്പെടുന്നത്.

ആഴത്തിലുള്ള ന്യൂനമർദം അടുത്ത 24 മണിക്കൂറിനുള്ളിൽ പടിഞ്ഞാറ്-വടക്കു പടിഞ്ഞാറേക്ക് നീങ്ങി തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒരു ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. അതിനുശേഷം, വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും തെക്കൻ ആന്ധ്രാപ്രദേശിൽ നിന്ന് പടിഞ്ഞാറ്-മധ്യ ബംഗാൾ ഉൾക്കടലിലേക്കും അതിനോട് ചേർന്നുള്ള വടക്കൻ തമിഴ്‌നാട് തീരങ്ങളിലേക്ക് തിങ്കളാഴ്ച ഉച്ചയോടെ എത്തുമെന്നും ഐഎംഡി പ്രവചിക്കുന്നു.

ഡിസംബർ അഞ്ചിന്, നെല്ലൂരിനും മച്ചിലിപട്ടണത്തിനും ഇടയിൽ തെക്കൻ ആന്ധ്രാ പ്രദേശ് തീരം കടക്കുന്ന മൈചോങ് ചുഴലിക്കാറ്റ്, മണിക്കൂറിൽ അതിന്റെ പരമാവധി 80-90 കിലോമീറ്റർ വേഗതയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇത് മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗതയിലാണ് സാധാരണ വീശുക. തെക്കൻ ആന്ധ്രാപ്രദേശിലെ തീരദേശ ജില്ലകളിലും വടക്കൻ തമിഴ്‌നാട്ടിലെയും പുതുച്ചേരിയിലെയും തീരദേശ ജില്ലകളിൽ വസ്തുവകകൾക്കും ദുർബല പ്രദേശങ്ങൾക്കും നാശനഷ്ടം സംഭവിക്കു മെന്നും ഐഎംഡി മുന്നറിയിപ്പ് നൽകുന്നു.

മഴ മുന്നറിയിപ്പ്

വടക്കൻ തീരദേശ തമിഴ്നാട്, പുതുച്ചേരി: ഇവിടങ്ങളിലെ ചില സ്ഥലങ്ങളിൽ ഞായറാഴ്ച ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഡിസംബർ നാലിന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും അതിനുശേഷം കുറയുമെന്നും ഐഎംഡി അറിയിച്ചു. സംസ്ഥാന തലസ്ഥാനമായ ചെന്നൈയിലും വരും ദിവസ ങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ശനിയാഴ്ച രാത്രി തമിഴ്‌നാട്ടിലും പുതുച്ചേരിയിലും മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ചെന്നൈ കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തീരദേശ ആന്ധ്രാപ്രദേശ്: തെക്കൻ തീരദേശ ആന്ധ്രാപ്രദേശിൽ ഞായറാഴ്ച കനത്തതോ അതിശക്തമായതോ ആയ മഴയ്‌ക്കൊപ്പം മിക്ക സ്ഥലങ്ങളിലും നേരിയതോ മിതമായതോ ആയ മഴയും പെയ്യും. തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ആന്ധ്രാപ്ര ദേശിലെയും യാനാമിലെയും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും ഡിസംബർ ആറിനും സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഞായർ, തിങ്കൾ ദിവസങ്ങളിൽ ഒറ്റപ്പെട്ട കനത്ത മഴയ്‌ക്കൊപ്പം രായലസീമ മേഖലയിലും മിക്കയിടങ്ങളിലും നേരിയതോ മിതമായതോ ആയ മഴ ലഭിച്ചേക്കാം. ഒഡീഷ: തിങ്കൾ മുതൽ ബുധൻ വരെ തെക്കൻ തീരപ്രദേശങ്ങളിലും അതിനോട് ചേർന്നുള്ള തെക്കൻ ഉൾപ്രദേശങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്.

അതീവ ജാഗ്രതയിൽ തമിഴ്നാട്

മൈചോങ് ചുഴലിക്കാറ്റ് തീരദേശ ജില്ലകളിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ തമിഴ്‌നാട്ടിലുടനീളം പോലീസും ഉദ്യോഗസ്ഥർ ഉൾപ്പടെയുള്ളവർ കനത്ത ജാഗ്രതയിലാണ്. തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഒഡീഷ, പുതുച്ചേരി എന്നിവിടങ്ങളിൽ 18 ടീമുകളെ ദേശീയ ദുരന്തനിവാരണ സേന (എൻഡിആർഎഫ്) ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ 10 അധിക ടീമുകളെ അപ്രതീക്ഷിതമായ ഏത് സാഹചര്യവും നേരിടാനും സജ്ജരാക്കിയിട്ടുണ്ട്.

കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപേട്ട്, തിരുവള്ളൂർ ജില്ലകളിലെ സ്‌കൂളുകൾക്കും കോളേജുകൾക്കും അധികൃതർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. മഴ സാഹചര്യം കണക്കിലെടുത്ത് മദ്രാസ് സർവകലാശാലയും അണ്ണാ സർവകലാശാലയും തിങ്കളാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകൾ മാറ്റിവച്ചു.

ട്രെയിനുകൾ റദ്ദാക്കി

ഡിസംബർ മൂന്ന് മുതൽ ആറ് വരെ മറ്റ് സംസ്ഥാനങ്ങളിലെ ദീർഘദൂര ട്രെയിനുകൾ ഉൾപ്പെടെ തമിഴ്‌നാട്ടിൽ 118 ട്രെയിനുകൾ ദക്ഷിണ റെയിൽവേ റദ്ദാക്കി. നിസാമുദ്ദീൻ ചെന്നൈ തുരന്തോ എക്സ്പ്രസ്, കൊച്ചുവേളി – ഗോരഖ്പൂർ രപ്തിസാഗർ എക്സ്പ്രസ്, ഗയ ചെന്നൈ എക്സ്പ്രസ്, ബറൗണി – കോയമ്പത്തൂർ സ്പെഷ്യൽ ട്രെയിൻ, വിജയവാഡ ജനശതാബ്ദി, തിരുവനന്തപുരം സെക്കന്തരാബാദ് ശബരി എക്സ്പ്രസ്, പട്ന-എറണാകുളം സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, ബെംഗളൂരു-ഹൗറ വീക്ക്ലി സൂപ്പർ ഫാസ്ട്രം എക്സ്പ്രസ് -ന്യൂഡൽഹി കേരള എക്സ്പ്രസ്, ഉൾപ്പടെയുള്ള 118 ട്രെയിനുകളാണ് റദ്ദാക്കിയത്.


Read Previous

ഫിലിപ്പീൻസിൽ അതിതീവ്ര ഭൂകമ്പം: 7.6 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

Read Next

അഭ്യൂഹങ്ങള്‍ വിശ്വസിക്കരുത്; വിജയകാന്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി’; വ്യക്തമാക്കി നാസര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »