ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
അബുദാബി: ഇറാൻ കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ച വ്യോമാക്രമണങ്ങളെത്തുടർന്ന് യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ വലിയ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎഇ പ്രതിരോധ സംവിധാനങ്ങൾ ഇതുവരെ 205 ബാലിസ്റ്റിക് മിസൈലുകളും 1,184 ഡ്രോണുകളും കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിൽ ഭൂരിഭാഗവും വിജയകരമായി തകർത്തെങ്കിലും, ജനവാസ കേന്ദ്രങ്ങളിൽ വീണ ഡ്രോൺ ശകലങ്ങൾ മൂലം മൂന്ന് സാധാരണക്കാർ കൊല്ലപ്പെടുകയും 112 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

നാശനഷ്ടങ്ങളുടെ കണക്കുകൾ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം: മിസൈലു കൾ: ആകെ 205 ബാലിസ്റ്റിക് മിസൈലുകളിൽ 190 എണ്ണം തകർത്തു. 13 എണ്ണം കടലിലും രണ്ടെണ്ണം യുഎഇ കരഭാഗത്തും പതിച്ചു. കണ്ടെത്തിയ 1,184 ഡ്രോണുകളിൽ 1,110 എണ്ണം തടഞ്ഞു. 74 എണ്ണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തകർന്നു വീണു.
നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് വിദേശ തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. ഇന്ത്യക്കാർ ഉൾപ്പെടെ 112 പേർക്ക് പരിക്കേറ്റു. ഈജിപ്റ്റ്, ഫിലിപ്പീൻസ്, ശ്രീലങ്ക തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരും ഇതിൽ ഉൾപ്പെടുന്നു.ഫുജൈറ ഓയിൽ ഇൻഡസ്ട്രി സോണിൽ (FOIZ) ഒരു ഡ്രോൺ തടയുന്നതിനിടെയുണ്ടായ ശകലങ്ങൾ വീണ് തീപിടുത്തമുണ്ടായി. എന്നാൽ അധികൃതർ ഉടൻ ഇടപെട്ട് തീ നിയന്ത്രണവിധേയമാക്കി. ഇവിടെ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
രാജ്യത്തിന്റെ പരമാധികാരവും സുരക്ഷയും സംരക്ഷിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഏത് ഭീഷണിയെയും നേരിടാൻ സജ്ജമാണെന്നും യുഎഇ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. സഖ്യകക്ഷി കളായ അമേരിക്കയും ബ്രിട്ടനും ബഹ്‌റൈനും യുഎഇക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
