ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ദുബായ്: ഈ വർഷത്തെ റമദാൻ മാസത്തിൽ ഫിത്ർ സക്കാത്തായി 25 ദിർഹം പണമോ 2.5 കിലോ അരിയോ നൽകണമെന്ന് യുഎഇ ഫത്‌വ കൗൺസിൽ വ്യക്തമാക്കി. റമദാനിൽ വ്യത്യസ്ത സാഹചര്യ ങ്ങളിൽ നോമ്പ് നഷ്ടപ്പെട്ടവർക്കുള്ള പ്രായശ്ചിത്ത തുകയും കൗൺസിൽ പ്രഖ്യാപിച്ചിട്ടുണ്ട്. മുതിർന്നവരെന്നോ കുട്ടികളെന്നോ വ്യത്യാസമില്ലാതെ കുടുംബത്തിലെ ഓരോ വ്യക്തിയുടെ പേരിലും കുടുംബനാഥൻ നൽകുന്ന സക്കാത്താണ് ഫിത്ർ സക്കാത്ത്. റമദാൻ അവസാനിക്കുന്നതിന് മുൻപ് ഈ സകാത്ത് നൽകണമെന്ന് ഫത്വ കൗൺസിൽ അറിയിച്ചു. പണമായോ ഭക്ഷണമായോ ഇത്രയും തുക കൈവശമുള്ള എല്ലാവരും ഈ സക്കാത്ത് നൽകണം.
പെരുന്നാൾ ദിവസം സമൂഹത്തിൽ ആരും പട്ടിണി കിടക്കുന്നില്ല എന്ന് ഉറപ്പുവരുത്തുക എന്ന ലക്ഷ്യ ത്തോടെ നടപ്പിലാക്കുന്നതാണ് സക്കാത്തുൽ ഫിത്ർ. ഒരു വ്യക്തി തന്റെ ശരീരത്തിന് വേണ്ടി നൽകുന്ന സക്കാത്തായാണ് ഇത് അറിയപ്പെടുന്നത്. ധനത്തിന്റെ സക്കാത്ത് നിശ്ചിത സമ്പത്ത് കൈവശമുള്ളവർ നൽകിയാൽ മതിയെങ്കിലും ഫിത്ർ സക്കാത്ത് അങ്ങനെയല്ല. പെരുന്നാൾ ദിവസത്തെ ചെലവിനുള്ള വക കഴിച്ച് പണമോ ധാന്യമോ ബാക്കിയുള്ളവരെല്ലാം, സ്ത്രീപുരുഷ, പ്രായ വ്യത്യാസമില്ലാതെ ഈ സക്കാത്ത് നൽകണം.
വ്യത്യസ്ത സാഹചര്യങ്ങളിൽ നോമ്പ് നഷ്ടപ്പെട്ട വ്യക്തികൾക്കുള്ള പ്രായശ്ചിത്ത തുകകളും കൗൺസിൽ നിശ്ചയിച്ചിട്ടുണ്ട്. കാരണമില്ലാതെ മനപൂർവം നോമ്പ് മുറിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുന്ന ആളുകൾ ആകെ അറുപത് ദരിദ്രർക്ക് 15 ദിർഹം വീതം ആകെ 900 ദിർഹം നൽകണം. പണം നൽകു ന്നതിന് പകരം ഭക്ഷണ സാധനം നൽകാൻ ആഗ്രഹിക്കുന്നവർ, ഓരോ വ്യക്തിക്കും 3.25 കിലോഗ്രാം വീതം ഗോതമ്പ് നൽകിയാൽ മതിയാവും.
ആരോഗ്യപരമോ മറ്റോ ആയ കാരണത്താൽ നോമ്പ് എടുക്കാൻ കഴിയാത്തവർ നഷ്ടപ്പെട്ട ഓരോ ദിവസ ത്തിനും ഒരാൾക്ക് 15 ദിർഹം വീതമോ 3.25 കിലോഗ്രാം ഗോതമ്പോ നൽകണം. ഒരാൾ മരണപ്പെടുന്ന പക്ഷം അയാൾക്ക് നിർബന്ധ നോമ്പ് ദിവസങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ, അയാൾക്കു വേണ്ടി അടുത്ത ബന്ധുക്കൾ, നഷ്ടപ്പെട്ട ഓരോ ദിവസത്തിനും 3.25 കിലോഗ്രാം വിലയുള്ള ഭക്ഷണം നൽകുകയോ 15 ദിർഹം നൽകുകയോ ചെയ്യണം.നേരത്തേ നഷ്ടപ്പെട്ട നോമ്പ് എടുത്തുവീട്ടാൻ വൈകിപ്പിച്ചവർ നഷ്ടപ്പെട്ട ഓരോ ദിവസത്തിനും ഒരാൾക്ക് 15 ദിർഹം നൽകണം. പണത്തിന് പകരം 3.25 കിലോഗ്രാം ഗോതമ്പ് നൽകിയാലും മതിയെന്നും ഫത്‌വ കൗൺസിൽ അറിയിച്ചു.
