ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
അബുദാബി: 2026 മാർച്ച് 16-ന് ഇറാനിൽ നിന്ന് യുഎഇയെ ലക്ഷ്യമാക്കി തൊടുത്തുവിട്ട വൻ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ രാജ്യത്തിന്റെ വ്യോമപ്രതിരോധ സംവിധാനം വിജയകരമായി പ്രതിരോധിച്ചു. 6 ബാലിസ്റ്റിക് മിസൈലുകളെയും 21 ആളില്ലാ വിമാനങ്ങളെയും (ഡ്രോണുകൾ) തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

രാജ്യത്തിന്റെ സുരക്ഷാ ചുമതല നിർവ്വഹിക്കുന്നതിനിടെ യുഎഇ സായുധ സേനയിലെ രണ്ട് അംഗങ്ങൾ വീരമൃത്യു വരിച്ചു. കൂടാതെ, പാകിസ്ഥാൻ, നേപ്പാൾ, ബംഗ്ലാദേശ്, പലസ്തീൻ എന്നിവിടങ്ങളിൽ നിന്നുള്ള അഞ്ച് പേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായും ഔദ്യോഗിക സ്ഥിരീകരണമുണ്ട്.
പരിക്കേറ്റ 145 പേരിൽ ഇന്ത്യക്കാരും ഉൾപ്പെടുന്നു. യുഎഇ, ഈജിപ്റ്റ്, പാകിസ്ഥാൻ, ഫിലിപ്പൈൻസ്, ബംഗ്ലാദേശ്, ശ്രീലങ്ക തുടങ്ങി 28 രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർ പരിക്കേറ്റവരുടെ പട്ടികയിലുണ്ട്. ഇവർക്ക് നിസ്സാരമായതു മുതൽ ഗുരുതരമായതുമായ പരിക്കുകൾ ഏറ്റിട്ടുണ്ടെന്നും ഇവർ ചികിത്സയിലാണെന്നും മന്ത്രാലയം വ്യക്തമാക്കി.
ഇറാനിൽ നിന്നുള്ള നേരിട്ടുള്ള ആക്രമണങ്ങൾ ആരംഭിച്ചതിന് ശേഷം യുഎഇ വ്യോമപ്രതിരോധ സേന കൈവരിച്ച നേട്ടങ്ങളുടെ കണക്കുകളും മന്ത്രാലയം പുറത്തുവിട്ടു:തകർക്കപ്പെട്ട ബാലിസ്റ്റിക്, മിസൈലു കൾ: 304, തകർക്കപ്പെട്ട ക്രൂയിസ് മിസൈലുകൾ: 15,തകർക്കപ്പെട്ട ഡ്രോണുകൾ: 1,627
രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും തകർക്കാൻ ശ്രമിക്കുന്ന ഏതൊരു നീക്കത്തെയും ശക്ത മായി നേരിടുമെന്ന് പ്രതിരോധ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കു ന്നതിനും ഏത് ഭീഷണിയെയും നേരിടുന്നതിനും രാജ്യം പൂർണ്ണ സജ്ജമാണെന്നും അധികൃതർ വ്യക്തമാക്കി.
