ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

മലപ്പുറം: വഖഫ് നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതിന് പിന്നാലെ ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഡൽഹിയിലേക്ക്. നിയമനടപടികൾ ഏകോപിപ്പിക്കുക ഉദ്ദേശമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കബിൽ സിബൽ അടക്കമുള്ള നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തും.
വഖഫ് സുപ്രീം കോടതിയിൽ ചോദ്യം ചെയ്യും. ഇതേ പ്രശ്നം ഇന്ന് മറ്റ് കമ്യൂണിറ്റിയിലുള്ളവർക്കു നേരെ യും വരും. ഇതിനു പിന്നിലുള്ളത് രാഷ്ട്രീയ ലക്ഷ്യങ്ങളാണ്. മുനമ്പം പ്രശ്നം ഇവിടെ തന്നെ തീർക്കാൻ സാധിക്കുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
പ്രശ്നം പരിഹരിക്കാൻ സർക്കാർ മുൻകയ്യെടുത്താൽ എല്ലാ പിന്തുണയും നൽകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശം ജനശ്രദ്ധ കിട്ടാൻ വേണ്ടിയുള്ള ശ്രമം മാത്രമെന്നും കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.
പ്രസ്താവനയ്ക്ക് ശേഷം ഒരു പൂച്ചക്കുട്ടിയുടെ പിന്തുണ പോലും വെള്ളാപ്പള്ളിക്ക് ലഭിച്ചില്ല. ഇത് കേരള മാണ്. നോട്ടയ്ക്ക് ലഭിച്ച വോട്ട് പോലും തെരഞ്ഞെടുപ്പിൽ ഇവർക്കൊന്നും ലഭിക്കുന്നില്ലെന്നും കുഞ്ഞാ ലിക്കുട്ടി കുറ്റപ്പെടുത്തി. ഇവരൊക്കെ പ്രസ്താവന ഇറക്കിയാൽ ഭൂമി കുലുങ്ങും എന്നാണ് വിചാരം. ഇതൊ ക്കെ ചർച്ചയാക്കുന്ന നമ്മളെ പറഞ്ഞാൽ മതി. ഇത്രയും വൃത്തികെട്ട പ്രസ്താവന ചർച്ചയാക്കാൻ താത്പര്യ മില്ലെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
