ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
പശ്ചിമേഷ്യയിൽ നടന്നുകൊണ്ടിരിക്കുന്ന സംഘർഷത്തിനിടെ വ്യാപാര കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാർ കൊല്ലപ്പെടുകയും മറ്റൊരാളെ കാണാതാവുകയും ചെയ്തതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. മേഖലയിലെ ശത്രുതയ്ക്കിടെ ലക്ഷ്യമിട്ടുള്ള വാണിജ്യ കപ്പലുകളിലായിരുന്ന ഇന്ത്യക്കാർക്കാണ് പരിക്കേറ്റത്.

വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ ഇക്കാര്യം സ്ഥിരീകരിച്ചു. ദുരിതബാധിതരായ പൗരന്മാർക്കും അവരുടെ കുടുംബങ്ങൾക്കും പിന്തുണ നൽകിക്കൊണ്ട് സർക്കാർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംഘർഷ മേഖലയിൽ പ്രവർത്തിക്കുന്ന വ്യാപാര കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ ഇന്ത്യൻ പൗരന്മാർ കുടുങ്ങിയതായി രൺധീർ ജയ്‌സ്വാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
“ചിലർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്. രണ്ട് ഇന്ത്യൻ പൗരന്മാരെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു, ഒരാളെ കാണാനില്ല. ഈ മൂന്ന് ഇന്ത്യൻ പൗരന്മാരും മരിച്ചു അല്ലെങ്കിൽ കാണാതാവുകയാണ്. ആക്രമണത്തി നിരയായ വ്യാപാര കപ്പലുകളിലായിരുന്നപ്പോഴാണ് ഇത് സംഭവിച്ചത്,” അദ്ദേഹം പറഞ്ഞു.
ഗൾഫ് മേഖലയിൽ പരിക്കേറ്റ നിരവധി ഇന്ത്യക്കാർക്ക് വൈദ്യചികിത്സ ലഭിക്കുന്നുണ്ടെന്ന് വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ദുബായിൽ പരിക്കേറ്റ ഒരു ഇന്ത്യൻ പൗരൻ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
