Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആ 13,300 കോടി ഡോളര്‍ എന്തുചെയ്യും?, അമേരിക്ക റീഫണ്ട് നല്‍കുമോ? താരിഫ് റീഫണ്ടിന് 18 മാസം വരെ എടുത്തേക്കാം; യുഎസ് വിപണിയിൽ വൻ ആശയക്കുഴപ്പം”


വാഷിംഗ്ടണ്‍: വ്യാപാര കമ്മി കുറയ്ക്കാന്‍ ലക്ഷ്യമിട്ട് മറ്റു രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ട്രംപ് ഭരണകൂടം ചുമത്തിയ അധിക തീരുവ സുപ്രീംകോടതി റദ്ദാക്കിയതോടെ, ട്രംപിന്റെ പ്രഖ്യാപനം അനുസരിച്ച് ഈടാക്കി തുടങ്ങിയ ഉയര്‍ന്ന തീരുവ സംബന്ധിച്ച് ആശയക്കുഴപ്പം. ഇറക്കുമതി തീരുവയായി 13300 കോടി ഡോളറാണ് ഇതിനകം ട്രംപ് ഭരണകൂടം പിരിച്ചെടുത്തത്. ഇത്തരത്തില്‍ പിരിച്ചെടുത്ത ഇറക്കുമതി തീരുവ നിയമവിരുദ്ധമാണെന്ന് യുഎസ് സുപ്രീംകോടതി വിധിച്ചതോടെ, ഇത് കമ്പനികള്‍ക്ക് തിരികെ നല്‍കേണ്ടി വരുമോ എന്നതും നഷ്ടപരിഹാരം എത്രയായിരിക്കും എന്നതും സംബന്ധിച്ച ചോദ്യ​ങ്ങളാണ് ഉയരുന്നത്.

കമ്പനികള്‍ റീഫണ്ടിനായി സര്‍ക്കാരിനെ സമീപിച്ചതായാണ് വിവരം. എന്നാല്‍ പണം തിരികെ നല്‍കു ന്ന നടപടി സങ്കീര്‍ണമാകാം. ഇറക്കുമതിക്കാര്‍ക്ക് ഉയര്‍ന്ന തീരുവ പണമായി തിരികെ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് അഭിഭാഷകര്‍ പറയുന്നു. എന്നാല്‍ നടപടിക്രമം കുറച്ചുകാലത്തേക്ക് സങ്കീര്‍ണതകള്‍ സൃഷ്ടിച്ചേക്കാമെന്ന് വിന്‍സണ്‍ ആന്റ് എല്‍കിന്‍സ് നിയമ സ്ഥാപനത്തിലെ പങ്കാളിയായ അഭിഭാഷകന്‍ ജോയ്സ് അഡെറ്റുട്ടു പറഞ്ഞു.

1977 ലെ ഇന്റര്‍നാഷണല്‍ എമര്‍ജന്‍സി ഇക്കണോമിക് പവേഴ്സ് ആക്ട് (IEEPA) നടപ്പിലാക്കി ട്രംപ് കഴിഞ്ഞ വര്‍ഷം ലോകത്തിലെ മിക്കവാറും എല്ലാ രാജ്യങ്ങളിലും ചുമത്തിയ ഇരട്ട അക്ക താരിഫുകളാണ് പ്രശ്നം. ഇറക്കുമതിക്ക് നികുതി ചുമത്താന്‍ കോണ്‍ഗ്രസിനാണ് അധികാരം. പ്രസിഡന്റിന് നിയമം അധികാരം നല്‍കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അധിക തീരുവ സുപ്രീംകോടതി റദ്ദാക്കിയത്.

ഡിസംബര്‍ പകുതിയോടെ യുഎസ് കസ്റ്റംസ് ഏജന്‍സി 13300 കോടി ഡോളറാണ് ഇറക്കുമതി തീരുവ മായി പിരിച്ചെടുത്തത്. എന്നാല്‍ ഉപഭോക്താക്കള്‍ക്ക് റീഫണ്ട് ലഭിക്കാന്‍ സാധ്യത കുറവാണ്. ഉയര്‍ന്ന താരിഫ് നല്‍കി കമ്പനികള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാനാണ് സാധ്യത കൂടുതല്‍. ഉയര്‍ന്ന വില കൊടുത്ത് സാധനം വാങ്ങിയ ഉപഭോക്താക്കള്‍ക്ക് റീഫണ്ടിന് സാധ്യതയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. റീഫണ്ടുകള്‍ നടപ്പിലാക്കാന്‍ 12 മുതല്‍ 18 മാസം വരെ സമയമെടുത്തേക്കാം.

What to do with $13,300 crore?, Will America provide a refund? Tariff refunds may take up to 18 months; major confusion in the US market


Read Previous

കോണ്‍ഗ്രസിന് ജനം റീത്ത് വയ്ക്കും; പരാജയഭീതിയെന്ന് വീണാ ജോര്‍ജ്; റീത്ത് വയ്ക്കൽ കോൺഗ്രസ് ശൈലിയല്ല; മന്ത്രിയുടെ വീട്ടിൽ കയറിയുള്ള സമരത്തോട് യോജിപ്പില്ലെന്ന് വി.ഡി സതീശൻ വിരട്ടാൻ നോക്കേണ്ടെന്ന് ശിവൻകുട്ടി, സ്ത്രീത്വത്തെ അപമാനിച്ചെന്ന് പി.കെ ശ്രീമതി”

Read Next

“അമേരിക്കൻ കമ്പനിയിൽ നിന്ന് സി.പി.എം നാലുകോടി വാങ്ങി; കേരളത്തിന്റെ ആരോഗ്യമേഖല അമേരിക്കൻ കമ്പനിക്ക് തീറെഴുതി; പിണറായി വിജയനെതിരെ രേഖകളുമായി ശോഭാ സുരേന്ദ്രൻ”

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »