ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന്(പിന്നാലെ മുഖ്യമന്ത്രി മാരെ തീരുമാനിക്കാന്‍ നീക്കം ആരംഭിച്ച് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്ന മൂന്ന് സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര നിരീക്ഷകരെ(central observers) അയക്കും. നിരീക്ഷകരുടെ സാന്നിധ്യത്തില്‍ ചേരുന്ന നിയമസഭാ കക്ഷി യോഗത്തില്‍ മുഖ്യമന്ത്രി യുടെ പേര് അന്തിമമാക്കും. അതേസമയം നിരീക്ഷകരെ നിശ്ചയിക്കാന്‍ ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേരുമെന്നാണ് വിവരം.

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നുവെങ്കിലും ഒരിടത്തും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ബിജെപി പ്രഖ്യാപിച്ചിരുന്നില്ല. ഇപ്പോള്‍ മൂന്ന് സംസ്ഥാനങ്ങളിലെ ബമ്പര്‍ വിജയത്തിന് ശേഷം സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തിരഞ്ഞെടുക്കാനാണ് ബിജെപിയുടെ അടുത്ത പദ്ധതി. ഇതിനായി മൂന്ന് സംസ്ഥാനങ്ങളിലേക്കും നിരീക്ഷകരെ അയക്കും. ഈ കേന്ദ്ര നിരീക്ഷകര്‍ സംസ്ഥാനങ്ങളില്‍ പോയി നിയമസഭാ കക്ഷി യോഗങ്ങളില്‍ പങ്കെടുക്കുകയും തുടര്‍ന്ന് നിയമസഭാ കക്ഷി നേതാവിനെ ഏകകണ്ഠമായി തിരഞ്ഞെടുക്കുന്നതിനൊപ്പം മുഖ്യമന്ത്രിയുടെ പേര് അന്തിമമാക്കുകയും ചെയ്യും.
മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപി മിന്നുന്ന ജയം സ്വന്തമാക്കിയത്. തെലങ്കാനയില്‍ കോണ്‍ഗ്രസ് ഭരണത്തിലേറി. ബിജെപി ജയിച്ച മൂന്നിടത്തും ഒട്ടേറെ പ്രമുഖരുടെ പേരുകള്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. മധ്യപ്രദേശില്‍ നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അടുത്ത തവണയും മുഖ്യമന്ത്രിയാകുമോ എന്ന് വ്യക്തമല്ല. രാജസ്ഥാനിലും സ്ഥിതി വ്യത്യസ്തമല്ല. ആരെ മുഖ്യമന്ത്രിയാക്കണമെന്ന് തീരുമാനിക്കുക എന്നതാണ് ബിജെപിയുടെ അടുത്ത ദൗത്യം. ഛത്തീസ്ഗഡിലും രമണ്‍ സിങ്ങിനെക്കൂടാതെ നിരവധി പേര്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ടെങ്കിലും തീരുമാനമായിട്ടില്ല.
ശിവരാജ് സിംഗ് ചൗഹാന്‍, കൈലാഷ് വിജയവര്‍ഗിയ, നരേന്ദ്ര സിംഗ് തോമര്‍… എംപിയിലെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള മത്സരത്തില്‍ ഈ പേരുകളൊക്കെ ഉള്‍പ്പെടുന്നുണ്ട്. നാല് തവണ മുഖ്യമന്ത്രിയായ ശിവരാജിനൊപ്പമായിരുന്നു മധ്യപ്രദേശില്‍അധികാരത്തിന്റെ കടിഞ്ഞാണ്‍.എന്നാല്‍, ഈ തിരഞ്ഞെടുപ്പില്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നില്ല.പ്രധാനമന്ത്രി മോദിയെ ഉയര്‍ത്തിക്കാട്ടിയായിരുന്നു പാര്‍ട്ടി മത്സരിച്ചത്. ഇത്തരമൊരു സാഹചര്യത്തില്‍ മധ്യപ്രദേശില്‍ ശിവരാജ് അല്ലാതെ ഏത് നേതാവിനെയും മുഖ്യമന്ത്രിയാക്കാന്‍ ബിജെപിക്ക് കഴിയുമെന്നാണ് കരുതുന്നത്. എംപിയില്‍ ബിജെപി വിജയിച്ച രീതി കണക്കിലെടുക്കുമ്പോള്‍, ശിവരാജ് സിംഗാണ് മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പരിഗണനാ പട്ടികയില്‍ മുന്നില്‍.
ഈ തിരഞ്ഞെടുപ്പില്‍ 3 കേന്ദ്രമന്ത്രിമാരുള്‍പ്പെടെ 7 എംപിമാരെയാണ് ബിജെപി മത്സരിപ്പിച്ചത്.ഇതിന് പുറമെ പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൈലാഷ് വിജയവര്‍ഗിയയും മത്സരിച്ചിരുന്നു. ഇക്കുറി മധ്യപ്രദേശിന് പുതിയ മുഖ്യമന്ത്രിയെ കിട്ടിയേക്കുമെന്ന് അന്നുമുതല്‍ ചര്‍ച്ചയുണ്ട്. ശിവരാജിന് പുറമെ നരേന്ദ്ര സിംഗ് തോമര്‍, പ്രഹ്ലാദ് സിംഗ് പട്ടേല്‍, കൈലാഷ് വിജയവര്‍ഗിയ, നരോത്തം മിശ്ര തുടങ്ങിയവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചര്‍ച്ച ചെയ്യുന്നത്.
രാജസ്ഥാനില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ട്. ഇവിടെയും മധ്യപ്രദേശിലെ പ്പോലെ മുഖ്യമന്ത്രിയുടെ മുഖം പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നില്ല. ഇതിന് പുറമെ നിരവധി കേന്ദ്രമന്ത്രിമാരും എംപിമാരും തിരഞ്ഞെടുപ്പില്‍ മത്സരിച്ചു. ബിജെപിയുടെ ഈ നീക്കം വിജയിക്കുമെന്നാണ് സൂചന. രാജസ്ഥാനില്‍ മുഖ്യമന്ത്രി പദത്തിനായുള്ള മത്സരത്തില്‍ വസുന്ധര രാജെയാണ് മുന്നില്‍. ഇവരെക്കൂടാതെ എംപി ദിയാകുമാരി, സിപി ജോഷി, ഓം ബിര്‍ള, ഭൂപേന്ദ്ര യാദവ്, ഗജേന്ദ്ര സിംഗ് ഷെഖാവത്ത്, ബാബ ബാലക്നാഥ് തുടങ്ങിയവരും പരിഗണനാ പട്ടികയിലുണ്ട്.
ഹിന്ദി ബെൽറ്റിലെ ഈ മൂന്ന് സംസ്ഥാനങ്ങളിലും പ്രധാനമന്ത്രി മോദി വൻ റാലികളും റോഡ് ഷോകളും നടത്തി ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെല്ലുകയായിരുന്നു. പാർട്ടിയുടെ തിരഞ്ഞെടുപ്പ് മുദ്രാവാക്യങ്ങളും പ്രധാനമന്ത്രിയെ ചുറ്റിപ്പറ്റിയായിരുന്നു. മധ്യപ്രദേശിൽ ‘എംപി കെ മാൻ മേ മോദി ഹേ’ എന്ന മുദ്രാവാക്യവും രാജസ്ഥാനിൽ ‘മോദി സാത്ത് അപ്നോ രാജസ്ഥാൻ’ എന്ന മുദ്രാവാക്യവുമാണ് തിരഞ്ഞെടുപ്പ് രംഗത്ത് മുഴങ്ങിക്കെട്ടത്. മധ്യപ്രദേശിൻ്റെ മനസ്സിൽ മോദിജിയും മോദിജിയുടെ മനസ്സുിൽ മധ്യപ്രദേശുമാണെന്ന് വോട്ടെണ്ണൽ നടക്കുന്നതിനിടെ സംസ്ഥാന മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ അപാരമായ ആദരവും അതിനനുസരിച്ചുള്ള വിശ്വാസവും ജനങ്ങൾക്കുണ്ട്. മോദിയുടെ നേതൃത്വത്തിൽ പൊതുയോഗങ്ങൾ നടത്തുകയും അതിലൂടെ ജനങ്ങളോട് സംസാരിക്കുകയും ചെയ്തിരുന്നു. അവയെല്ലാം ജനങ്ങളുടെ ഹൃദയത്തെ സ്പർശിച്ചു. അതിൻ്റെ ഫലമാണ് വോട്ടെണ്ണിയപ്പോൾ കാണാൻ കഴിയുന്നതെന്നും ശിവരാജ് സിംഗ് ചൗഹാൻ പറഞ്ഞു.
നവംബർ രണ്ടിനും 27 നും ഇടയിൽ മോദി ഈ മൂന്ന് സംസ്ഥാനങ്ങളിലായി 42 റാലികളും നാല് വലിയ റോഡ് ഷോകളും നടത്തി. മധ്യപ്രദേശിലും രാജസ്ഥാനിലുമാണ് അദ്ദേഹം ഏറ്റവും കൂടുതൽ ശ്രദ്ധ പതിപ്പിച്ചത്. മധ്യപ്രദേശിൽ 15 റാലികളാണ് പ്രധാനമന്ത്രി നടത്തിയത്. ഇൻഡോറിൽ വലിയ റോഡ് ഷോ നടത്തി. രാജസ്ഥാനിൽ 15 റാലികളും ജയ്പൂർ, ബിക്കാനീർ എന്നിവിടങ്ങളിൽ റോഡ് ഷോകളും നടത്തി. ഛത്തീ സ്ഗഡിൽ പ്രധാനമന്ത്രി മോദി നേതൃത്വം നൽകിയ നാല് റാലികളാണ് നടന്നത്. എന്നാൽ കർണാടകയിൽ നടത്തിയ ശക്തമായ പ്രചാരണം മാത്രം ഫലം കണ്ടിരുന്നില്ല. ബിജെപിക്ക് വലിയ പരാജയമാണ് കർണാടകയിൽ നേരിടേണ്ടിവന്നത്.
