ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

ബ്രിക്സ് രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്തുമെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിയെ ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇൻസിയോ ലുല ഡ സിൽവ തള്ളിക്കളഞ്ഞു. തിങ്കളാഴ്ച റിയോ ഡി ജനീറോയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയുടെ അവസാനം, “ലോകം മാറി. നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട” എന്ന് ലുല മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ആഗോള സമ്പദ്‌വ്യവസ്ഥയെ സംഘടിപ്പിക്കുന്നതിനുള്ള പുതിയ വഴികൾ തേടുന്ന രാജ്യങ്ങളുടെ ഒരു കൂട്ടമായാണ് അദ്ദേഹം ബ്രിക്‌സിനെ വിശേഷിപ്പിച്ചത്. “അതുകൊണ്ടാണ് ബ്രിക്‌സ് ആളുകളെ അസ്വ സ്ഥരാക്കുന്നത് എന്ന് ഞാൻ കരുതുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷം ആദ്യം അദ്ദേഹം ആരംഭിച്ച വ്യാപാര യുദ്ധത്തിന്റെ പുതിയ ഘട്ടമായി ഡൊണാൾഡ് ട്രംപ് 14 രാജ്യങ്ങൾക്ക് മേൽ ഉയർന്ന താരിഫ് ചുമത്തിയ സാഹചര്യത്തിലാണ് ലുല ഡ സിൽവയുടെ പ്രസ്താവന വന്നത്. ട്രൂത്ത് സോഷ്യലിൽ ട്രംപ് പോസ്റ്റ് ചെയ്ത കത്തുകൾ പ്രകാരം, പുതിയ താരിഫുകളിൽ ദക്ഷിണ കൊറിയയ്ക്കും ജപ്പാനും 25%, മ്യാൻമറിനും ലാവോസിനും 40%, ദക്ഷിണാഫ്രിക്കയ്ക്കും ബോസ്നിയ യ്ക്കും ഹെർസഗോവിനയ്ക്കും 30%, കസാക്കിസ്ഥാൻ, മലേഷ്യ, ടുണീഷ്യ എന്നിവയ്ക്ക് 25%, ഇന്തോനേ ഷ്യയ്ക്ക് 32%, ബംഗ്ലാദേശിനും സെർബിയയ്ക്കും 35%, കംബോഡിയയ്ക്കും തായ്‌ലൻഡിനും 36% എന്നിങ്ങനെയാണ് പുതിയ താരിഫുകൾ.
