റിയാദ്: ഹരിത രാഷ്ട്രീയ പ്രസ്ഥാനത്തേയും ആശയത്തെയും ക്രിയാത്മകമായി തൻ്റെ ജീവിതത്തിലുടനീളം ചേർത്ത് പിടിച്ച നേതാവായിരുന്നു സക്കറിയ സാഹിബ് വാടാനപ്പിള്ളിയെന്ന് സൗദി റിയാദ് കെ.എം.സി.സി തൃശൂർ ജില്ല കമ്മറ്റി സംഘടിപ്പിച്ച അനുശോചന യോഗം അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ദിവസം വിടപറഞ്ഞ സക്കറിയ സാഹിബിൻ്റെ വിയോഗത്തിൽ കെ.എം. സി.സി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ ജില്ലാ ചെയർമാൻ അബ്ദുൽ കാദർ വേന്മേനാട് അധ്യക്ഷനായി. ജില്ലാ ട്രഷറർ ഉമർ ഫാറൂഖ് മുള്ളൂർക്കര ഉദ്ഘാടനം ചെയ്തു.
യു.എ.ഇ പ്രവാസത്തിന് ശേഷം സൗദിയിലെത്തി രണ്ട് പതിറ്റാണ്ടിലേറെ റിയാദി ലുണ്ടായ അദ്ദേഹം ജില്ല കമ്മറ്റിയുടെ സീനിയർ വൈസ് പ്രസിഡൻ്റായി കെ.എം.സി .സിയേ കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിക്കുകയും, കാർക്കശ്യമായ നിലപാടുകളിലൂടെ തൻ്റെ ആശയത്തെ മുന്നോട്ട് നയിക്കുകയും പ്രസിന്ധികളെ തരണം ചെയ്തും പാവങ്ങളെ ചേർത്ത് പിടിക്കുകയും ഹരിത രാഷ്ട്രീയത്തെ നെഞ്ചോട് ചേർത്ത് പിടിച്ച പ്രിയപ്പെട്ട നേതാവായിരുന്നു സക്കറിയ സാഹിബെന്ന് സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡൻ്റ് കബീർ വൈലത്തൂർ മുഖ്യ പ്രഭാഷണത്തിൽ അനുസ്മരിച്ചു.
യോഗത്തിൽ മുഹമ്മദ് ഷാഫി വടക്കേക്കാട്, മുഹമ്മദ് കുട്ടി ചേലക്കര, ഹിജാസ് തിരുനല്ലൂർ, ഉമർ ചളിങ്ങാട്, സ്വാലിഹ് അന്തിക്കാട്, നിസാർ മരതയൂർ, ഉസ്മാൻ തളി, സുബൈർ ഒരുമനയൂർ തുടങ്ങിയവർ സംസാരിച്ചു. അൻഷാദ് കയ്പമംഗലം സ്വാഗതവും സലീം പാവറട്ടി നന്ദിയും പറഞ്ഞു. ശിഫ്നാസ് ശാന്തിപുരം ഖിറാഅത്ത് നടത്തി.