Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കുട്ടികൾ മാത്രം 8,000, സ്ത്രീകൾ 6200: 75 ദിവസത്തെ യുദ്ധത്തിനിടയിൽ ഇസ്രായേൽ കൊന്നത് 20,000 പലസ്തീനികളെ


ഗാസയിൽ ഇസ്രായേലും ഹമാസും തമ്മിൽ രൂക്ഷമായ പോരാട്ടം നടക്കുന്നതിനി ടയിൽ വെടി നിർത്തലിനുള്ള ശ്രമങ്ങൾക്കായി ഐക്യരാഷ്ട്ര സംഘടന ഉൾപ്പെടെ ലിങ്ക് ഇരിക്കുകയാണ്. ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേലിലേക്ക് കടന്നു കയറി ആക്രമണം നടത്തിയതിന് പിന്നാലെയാണ് രൂക്ഷമായ യുദ്ധം ആരംഭിച്ചത്. ഇതിനെത്തുടർന്ന് തിരിച്ചടിച്ച ഇസ്രായേൽ ഗാസയെ പൂർണ്ണമായും നശിപ്പിച്ചി രുന്നു. ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ കൊല്ലപ്പെട്ട പലസ്തീനികളുടെ എണ്ണം 20,000 ആയതായാണ് റിപ്പോർട്ടുകൾ ഇപ്പോൾ പുറത്തുവരുന്നത്. ഹമാസ് നടത്തുന്ന സർക്കാർ മാധ്യമമാണ് ഈ കണക്കുകൾ പുറത്തുവിട്ടത്. കൊല്ലപ്പെട്ടവരെ കൂടാതെ ലക്ഷക്കണക്കിന് ഗാസ സ്വദേശികൾ നാട് ഉപേക്ഷിച്ച് പലായനം ചെയ്തതായും കണക്കുകളിൽ നിന്നും വ്യക്തമാവുകയാണ്.

ഇസ്രായേൽ ആക്രമണത്തിൽ മരിച്ചവരിൽ 8,000-ത്തിലധികം കുട്ടികളും 6,200 സ്ത്രീകളും ഉൾപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ. 52,000-ത്തിലധികം ജനങ്ങൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതേസമയം ഗാസയിൽ നിന്ന് 6,700 പേരെ കാണാതായിട്ടുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവരുന്നുണ്ട്. 310 മെഡിക്കൽ ജീവനക്കാരും 35 സിവിൽ ഡിഫൻസ് ഉദ്യോഗസ്ഥരും 97 മാധ്യമപ്രവർത്തകരും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് മാധ്യമം വ്യക്തമാക്കുന്നത്.

അതേസമയം, വെസ്റ്റ്ബാങ്ക് നഗരങ്ങളായ ഹെബ്രോണിലും ബെത്‌ലഹേമിലും ഇസ്രായേൽ സൈനികരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് പലസ്തീനികൾ കൊല്ലപ്പെട്ടതായി ഫലസ്തീൻ ആരോഗ്യ മന്ത്രാലയം ബുധനാഴ്ച അറിയിച്ചു. ഗസയിലെ പലയിടത്തും അതിരൂക്ഷമായ ഇസ്രായേൽ ആക്രമണം നടന്നുവരികയാണെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

ഒക്‌ടോബർ ഏഴിന് തെക്കൻ ഇസ്രയേലിൽ ഹമാസ് നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് പ്രതികാരമെന്നവണ്ണമാണ് ഇസ്രായേൽ പ്രത്യാക്രമണം ആരംഭിച്ചത്. ഇസ്രായേലിൻ്റെ ആക്രമണത്തിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായത്. ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ 1200 ഓളം പേർ കൊല്ലപ്പെടുകയും 200 ലധികം പേര് ഹമാസ് ബന്ധികളാക്കുകയും ചെയ്തിരുന്നു.

ഇതിനിടെ കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ ഇസ്രായേൽ സൈന്യം സൈനിക നടപടി ശക്തമാക്കിയിരിക്കുകയാണ്. ഇക്കാലയളവിൽ ഖാൻ യൂനിസിലെ നിരവധി ഭീകരരുടെ ഒളിത്താവളങ്ങൾ ഐഡിഎഫ് തകർത്തുവെന്നാണ് റിപ്പോർട്ടുകൾ. ഇസ്രായേൽ സേനയ്ക്ക് നേരെ ടാങ്ക് വേധ മിസൈലുകൾ തൊടുത്ത ഹമാസ് ഭീകരനെ ഇസ്രായേൽ സൈന്യം വധിച്ചു. ഷെജയ്യയിലെ സ്‌കൂളിന് സമീപത്തെ മെഡിക്കൽ ക്ലിനിക്കിൽ സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കൾ ഇസ്രായേൽ സേന പരിശോധനയിൽ കണ്ടെടുത്തു. തെക്കൻ ഗാസയിലെ കടൽത്തീരത്തിനടുത്തുള്ള ടണൽ ഷാഫ്റ്റ് ഇസ്രായേൽ സൈനികർ സൈനിക നീക്കത്തിനിടെ തകർക്കുകയും ചെയ്തു.


Read Previous

പാക് കരസേനാ മേധാവി യുഎസില്‍; ആശങ്ക അറിയിച്ച് ഇന്ത്യ

Read Next

സംസ്ഥാനത്ത് ഇന്നലെ 265 പേര്‍ക്ക് കോവിഡ്; ചികിത്സയിലുള്ളവരുടെ എണ്ണം 2606 ആയി; ഒരു മരണം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »