Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹജ്ജ് തീർത്ഥാടകർക്കുള്ള നിബന്ധനകൾ പ്രഖ്യാപിച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഹജ് 2023 : 6700 പേർക്ക് സൂര്യാഘാതം, ആരോഗ്യ മന്ത്രാലയ ആശുപത്രിക ളിൽ ചികിത്സ തേടിയത് 2,15,000 ലേറെ പേർ


മിനാ : ഇത്തവണത്തെ ഹജ് സീസൺ ആരംഭിച്ച ശേഷം ഇതുവരെ 6700 പേർ സൂര്യാഘാതവും കടുത്ത ചൂടും മൂലമുള്ള ക്ഷീണവും ദേഹാസ്വാസ്ഥ്യങ്ങളും മൂലം ആശുപത്രികളിൽ ചികിത്സ തേടിയതായി ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദുൽആലി.

ദുൽഹജ് പത്തിനു മാത്രം 2000 ഓളം പേർ സൂര്യാഘാതവും കടുത്ത ചൂടും മൂലമുള്ള ക്ഷീണവും ദേഹാസ്വാസ്ഥ്യങ്ങളും മൂലം ആശുപത്രികളിൽ ചികിത്സ തേടി. ഇക്കൂട്ട ത്തിൽ 261 പേർ സൂര്യാഘാതമേറ്റവരാണ്.

ഇത്തവണത്തെ ഹജ് സീസൺ ആരംഭിച്ച ശേഷം ആരോഗ്യ മന്ത്രാലയ ആശുപത്രിക ളിൽ 2,15,000 ലേറെ പേർ ചികിത്സ തേടി. നാലായിരത്തിലേറെ ഹാജിമാരെ ആശുപത്രികളിൽ അഡ്മിറ്റ് ചെയ്തു. വെർച്വൽ ആശുപത്രി സേവനം 3500 ലേറെ പേർക്ക് പ്രയോജനപ്പെട്ടു. ഉയർന്ന താപനിലയാണ് ഈ വർഷത്തെ ഹജിന് ആരോഗ്യ മന്ത്രാലയം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
സൂര്യാഘാതം തടയാൻ തീർഥാടകർ ആവശ്യമായ മുൻകരുതലുകളെടുക്കണം. ദീർഘനേരം വെയിലത്തു നിൽക്കരുത്. തീർഥാടകർ കുടകൾ ഉപയോഗിക്കണമെന്നും ജ്യൂസുകളും വെള്ളവും മറ്റു പാനീയങ്ങളും ധാരാളമായി കുടിക്കണമെന്നും ആരോഗ്യ മന്ത്രാലയ വക്താവ് ആവശ്യപ്പെട്ടു.


Read Previous

മിനായിലെ തമ്പുകളിൽ ഹാജിമാർക്ക് ആശ്വാസവുമായി ആർ.എസ്.സി

Read Next

അന്താരാഷ്ട്ര വിദ്യാഭ്യാസ സമ്മേളനത്തിൽ ഡോ. ജയചന്ദ്രൻ സൗദിയെ പ്രതിനിധീകരിക്കും.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »