ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ്: അറബികൾ കഴിക്കുന്ന പല തരത്തിലുള്ള ഭക്ഷണത്തെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ ജറാദ് എന്ന് അറബിയിൽ അറിയപ്പെടുന്ന വെട്ടുകിളികളെ കഴിക്കുന്ന അറബികളും ഉണ്ട്. സൗദിയിലെ ബുറൈദയിൽ ആണ് ഈ കിളികളെ കഴിക്കുന്ന അറബികൾ ഉള്ളത്. സീസൺ സമയം ആയാൽ വെട്ടുകിളികളെ കഴിക്കുന്നവരുടെ എണ്ണം കൂടും മാർക്കറ്റിൽ ജറാദുകളുടെ പ്രതിദിന വിറ്റുവരവ് 10000ത്തിന് മുകളിൽ ആയിരിക്കും. വെട്ടുകിളികളെ പിടിച്ച് ഒരു ചാക്കിലാക്കിയാണ് മാർക്കറ്റിൽ എത്തിക്കുക. ഒരു സഞ്ചിക്ക് 250 റിയാൽ വരെ വിലവരും. സൗദിയിലെ ഏറ്റവും വലിയ വെട്ടുകിളി മാർക്കറ്റാണ് ഖസീം പ്രവിശ്യയിലെ ബുറൈദയിൽ ഉള്ളത്.

വെട്ടുകിളി സീസൺ ആയാൽ മാർക്കറ്റ് നിറയും. നിരവധി പേർ വെട്ടുകിളികളെ വാങ്ങാൻ വേണ്ടി മാർക്കറ്റിൽ എത്തും. ചില സമയങ്ങളിൽ ലേലം വിളി നടക്കും. വിലപേശലും, ഓഫർ പ്രെെസിന് വരെ വെട്ടുകിളികളെ ലഭിക്കും. വെട്ടുകിളികളെ ശേഖരിക്കുന്നത് പാടങ്ങളിൽ നിന്നും മരുഭൂമിയിൽ നിന്നുമാണ്. അവിടെ നിന്നും ശേഖരിച്ചാണ് മാർക്കറ്റിൽ എത്തിക്കുന്നത്. പ്ലാസ്റ്റിക് സഞ്ചികളിൽ ആയിരിക്കും ഇവയെ നിറക്കുക. എന്നിട്ട് വാഹനങ്ങളിൽ കയറ്റി മാർക്കറ്റിൽ എത്തിക്കും.
