Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പൂർണമായും ജോലിയിൽ മുഴുകി’; വിവാഹത്തെ കുറിച്ച് രാഹുൽ


വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങളോട് പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ്  രാഹുൽ ഗാന്ധി. അദ്ദേഹത്തിന്റെ ചർമ്മ സംരക്ഷണ എങ്ങനെ ?, അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ഭക്ഷണം എന്താണ് ? തുടങ്ങിയ ചോദ്യങ്ങൾക്കൊപ്പം എന്തുകൊണ്ടാണ് അദ്ദേഹം വിവാഹിതനാകാത്തത്? എന്ന ചോദ്യത്തോടും രാഹുൽ പ്രതികരിച്ചു.

തന്റെ ജോലിയിലും, കോൺഗ്രസിലും പൂർണമായും മുഴുകിയിരിക്കുന്നതിലാണ് താനൊരു ബാച്ചിലറായി തുടരുന്നതെന്നായിരുന്നു രാഹുലിന്റെ മറുപടി. ജയ്‌പൂരിൽ ഒരുകൂട്ടം വനിതാ വിദ്യാർത്ഥികളുമായി സംവദിക്കവെയാണ് അദ്ദേഹം ഈ ചോദ്യ ങ്ങൾക്ക് മറുപടി നൽകിയത്.

ജയ്‌പൂർ മഹാറാണി കോളേജിലെ വിദ്യാർത്ഥികളുമായുള്ള ഗാന്ധിയുടെ ആശയവി നിമയത്തിന്റെ വീഡിയോ ചൊവ്വാഴ്‌ച അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമു കളിൽ പങ്കുവെച്ചിരുന്നു. ജാതി സെൻസസ്, സ്വാതന്ത്ര്യ സമരത്തിലെ സ്ത്രീകളുടെ പങ്ക് തുടങ്ങിയ വിഷയങ്ങളിൽ നിന്ന് സാമ്പത്തിക സ്വാതന്ത്ര്യത്തിന്റെ ആവശ്യകതയി ലേക്കും അദ്ദേഹത്തിന്റെ ഇഷ്‌ടങ്ങളെ കുറിച്ചുള്ള ചോദ്യങ്ങളിലേക്കും ചർച്ച വഴിമാറി.

“നിങ്ങൾ വളരെ മിടുക്കനും സുന്ദരനുമാണ്… എന്തുകൊണ്ടാണ് നിങ്ങൾ ഒരു വിവാഹ ത്തെക്കുറിച്ച് ചിന്തിക്കാത്തത്?” 53കാരനായ മുൻ കോൺഗ്രസ് അധ്യക്ഷനോട് ഒരു യുവതി ചോദിച്ചു. “കാരണം ഞാൻ എന്റെ ജോലിയിലും കോൺഗ്രസ് പാർട്ടിയിലും പൂർണമായും മുഴുകിയിരിക്കുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ പെട്ടെന്നുള്ള മറുപടി.

തന്റെ പ്രിയപ്പെട്ട ഭക്ഷണത്തെ കുറിച്ച് ചോദിച്ചപ്പോൾ, കയ്പ്പയും കടലയും ചീരയും ഒഴികെ മറ്റെല്ലാം ഇഷ്‌ടമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. “ഞാൻ പോയിട്ടില്ലാത്ത എവിടെയും” തന്റെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനത്തെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി പറഞ്ഞു. “എനിക്ക് എപ്പോഴും പുതിയ സ്ഥലങ്ങൾ കാണാൻ ഇഷ്‌ടമാണ്.” രാഹുൽ വ്യക്തമാക്കി. 

എന്താണ് ചർമ്മ സംരക്ഷണത്തിനായി ഉപയോഗിക്കുന്നതെന്നും ഗാന്ധിയോട് വിദ്യാർ ത്ഥികൾ ചോദിച്ചു. ഒരിക്കലും മുഖത്ത് ക്രീമോ സോപ്പോ ഉപയോഗിക്കാറില്ലെന്നും വെള്ളത്തിൽ മാത്രം കഴുകുകയാണ് പതിവെന്നും രാഹുൽ പറഞ്ഞു.

അതേസമയം, സ്വാതന്ത്ര്യസമരത്തിൽ സ്ത്രീകളുടെ പങ്ക് പുരുഷന്മാരേക്കാൾ കുറവായിരുന്നില്ലെന്നും അതിനാൽ അവർക്ക് എന്തിന് കുറഞ്ഞ അവകാശങ്ങൾ നൽകണമെന്നും അദ്ദേഹം ചർച്ചയിൽ നിലപാടെടുത്തു. സ്ത്രീകളുടെ സാമ്പത്തിക സ്വയംഭരണത്തെക്കുറിച്ച് അദ്ദേഹം ദീർഘമായി സംസാരിച്ചു.

“പണം എങ്ങനെ പ്രവർത്തിക്കുന്നുവെന്നോ അധികാരം എങ്ങനെ പ്രവർത്തിക്കുന്നു വെന്നോ എന്താണ് പണമെന്നോ യഥാർത്ഥത്തിൽ സ്ത്രീകൾക്ക്വേണ്ടി ഒരിക്കലും വിശദീകരിച്ചിട്ടില്ല,” സമൂഹത്തിൽ സ്ത്രീകൾക്കെതിരായ വിവേചനത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഗാന്ധി പറഞ്ഞു.

“നിങ്ങൾ കഴിഞ്ഞ 20 വർഷമായി പഠിക്കുന്നു, പക്ഷേ ഇത് പണമാണെന്നോ, ഇതാണ് അതിന്റെ നിർവചനമെന്നോ നിങ്ങളോട് ആരും പറഞ്ഞില്ല, എന്തുകൊണ്ട്?” രാഹുൽ ചോദിച്ചു. അതിനെ കുറിച്ച് പഠിക്കുമ്പോൾ സ്ത്രീകൾ സ്വതന്ത്രരായിരിക്കുമെന്നും, അതിനാലാണ് അവരെ അത്  പഠിപ്പിക്കാത്തതെന്നുമായിരുന്നു ഒരു വിദ്യാർത്ഥിയുടെ മറുപടി.

“ഒരു സ്ത്രീക്ക് ജോലിയുണ്ടെങ്കിലും പണം എന്താണ് എന്ന് മനസ്സിലാക്കിയില്ലെങ്കിൽ, അത് പ്രവർത്തികമാകില്ല. ഒരു സ്ത്രീക്ക് ജോലി ഇല്ലെങ്കിലും പണം എന്താണെന്ന് മനസ്സിലാക്കുന്നുവെങ്കിൽ, അത് ഒരു നല്ല കാര്യമാണ്. സ്ത്രീകൾക്ക് ഈ കാര്യങ്ങൾ മനസ്സിലാകുന്നില്ലെങ്കിൽ, അവർ ജോലിയുള്ള അല്ലെങ്കിൽ ഈ കാര്യങ്ങൾ മനസ്സിലാക്കുന്ന ഒരു പുരുഷനെ എപ്പോഴും ആശ്രയിക്കുന്നു” അദ്ദേഹം പറഞ്ഞു.

സെപ്റ്റംബർ 23ന് നടന്ന ആശയവിനിമയത്തിനിടയിൽ, “ഖതം, ടാറ്റ, ബൈ-ബൈ” എന്ന് ഗാന്ധി പറയുന്ന ഒരു പ്രശസ്‌തമായ മീമും രാഹുൽ ഗാന്ധിയെ ഓർമ്മിപ്പിച്ചു. ചിലപ്പോൾ ഇത്തരം കാര്യങ്ങൾ പറയേണ്ടി വരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഒരു രാഷ്ട്രീയക്കാരനല്ലെങ്കിൽ എന്തായിരിക്കും എന്ന ചോദ്യത്തിന്, “ഞാൻ യഥാർത്ഥ ത്തിൽ പല കാര്യങ്ങളും ചെയ്യുന്നു. ഞാനൊരു അദ്ധ്യാപകനാണ്. ഞാൻ യുവാക്കളെ പഠിപ്പിക്കുന്നു… ഞാൻ ഒരു പാചകക്കാരനാണ്. അതിനാൽ, ഞാൻ ഒന്നിലധികം കാര്യങ്ങൾ ചെയ്യുമായിരുന്നു. അത് പാലിക്കുക സങ്കീർണമാണ്” രാഹുൽ ചൂണ്ടിക്കാട്ടി.

കന്യാകുമാരി മുതൽ കശ്‌മീർ വരെ നടത്തിയ ഭാരത് ജോഡോ യാത്രയുടെ തുടർച്ച യായി രാഹുൽ ഗാന്ധി സമൂഹത്തിലെ വിവിധ വിഭാഗങ്ങളുമായി സംവദിക്കുന്നത് തുടരുകയാണ്. മെക്കാനിക്കുകളും ചുമട്ടുതൊഴിലാളികളും മുതൽ വിദ്യാർത്ഥികളും മരപ്പണിക്കാരും വരെയുള്ള സമൂഹത്തിന്റെ നാനാതുറയിലുള്ളവരുമായി രാഹുൽ ആശയവിനിമയം നടത്തുന്നുണ്ട്. 


Read Previous

ഇസ്രയേൽ-ഹമാസ് യുദ്ധം; പലസ്‌തീനെ പിന്തുണച്ച് യോഗങ്ങൾ സംഘടിപ്പിക്കാൻ എസ്‌ഡിപിഐ

Read Next

പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് സൗദി കിരീടാവകാശി; സമാധാന ശ്രമങ്ങള്‍ തുടരുന്നു; പലസ്തീന്‍ പ്രസിഡന്റ് സൗദി കിരീടാവകാശിയെ ഫോണില്‍ ബന്ധപ്പെട്ടു; ഈജിപ്ത്, ജോര്‍ദാന്‍ ഭരണാധികാരികളുമായും എംബിഎസ് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »