Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൗദിയില്‍ ഡ്രൈവര്‍ തസ്തികയില്‍ എത്തുന്ന പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത; സ്വന്തം രാജ്യത്തെ ലൈസന്‍സ് ഉപയോഗിച്ച് മൂന്നു മാസത്തോളം വാഹനം ഓടിക്കാം.


സൗദിയില്‍ ഡ്രൈവര്‍ തസ്തികയില്‍ എത്തുന്ന പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത. സ്വന്തം രാജ്യത്തുനിന്ന് ഇഷ്യു ചെയ്ത അംഗീകൃത ലൈസന്‍സ് ഉപയോഗിച്ച് സൗദിയില്‍ വാഹനം ഓടിക്കാം. സൗദി ട്രാഫിക് ഡയറക്ടറേറ്റാണ് ഇക്കാര്യം അറിയിച്ചത്. മൂന്നു മാസത്തോളം ഇത്തരത്തില്‍ സ്വന്തം രാജ്യത്തെ ലൈസന്‍സുകള്‍ ഉപയോഗിച്ച് സൗദിയില്‍ വാഹനമോടിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.

ഈ ഇളവ് ലഭിക്കാന്‍ അംഗീകൃത കേന്ദ്രത്തില്‍ നിന്ന് വിദേശ ഡ്രൈവിംഗ് ലൈസന്‍സ് ട്രാന്‍സിലേറ്റ് ചെയ്ത് കരുതണം. വിദേശത്ത് ലൈറ്റ് വെഹിക്കിള്‍ ലൈസന്‍സുള്ളയാള്‍ക്ക് അതേ വാഹനം മാത്രമേ സൗദിയിലും ഓടിക്കാനാകൂ. ഹെവി ലൈസന്‍സുള്ളയാള്‍ക്ക് ഹെവി വാഹനങ്ങളും ഓടിക്കാം. കൂടാതെ ഡ്രൈവര്‍ വിസയില്‍ എത്തുന്ന വിദേശി ഓടിക്കുന്ന വാഹനത്തിന് അനുസൃതമായ ലൈസന്‍സ് ഉണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ട്.

നേരത്തെ സന്ദര്‍ശക വിസയില്‍ സൗദി അറേബ്യയില്‍ എത്തുന്നവര്‍ക്ക് സ്വന്തം രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗിച്ച് വാഹനം ഓടിക്കാന്‍ അനുമതി നൽകിയിരുന്നു. ഒരു വര്‍ഷത്തേക്കാണ് രാജ്യത്ത് വാഹനം ഓടിക്കുന്നതിന് വിദേശികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. സൗദി ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റ് ആണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

രാജ്യത്ത് പ്രവേശിക്കുന്ന തീയതി മുതല്‍ ഒരു വര്‍ഷത്തേക്കോ അല്ലെങ്കില്‍ ലൈസന്‍സ് കാലഹരണപ്പെടുന്ന തീയതി വരെയോ വാഹനം ഓടിക്കാമെന്നാണ് ജനറല്‍ ട്രാഫിക് ഡയറക്ടറേറ്റിന്റെ അറിയിപ്പ്. അന്താരാഷ്ട്ര ഡ്രൈവിങ് ലൈസന്‍സോ വിദേശ ലൈസന്‍സോ കൈവശമുള്ള സന്ദര്‍ശകര്‍ക്ക് സൗദി അറേബ്യയില്‍ വാഹനം ഓടിക്കുന്നതിന് തടസമില്ല. വിദേശ സന്ദര്‍ശകരെ കൂടുതലായി രാജ്യത്തേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ടൂറിസം മേഖലയുടെ വികസനം ലക്ഷ്യമിട്ട് വമ്പന്‍ മാറ്റങ്ങളാണ് സൗദി മുന്നോട്ട് വെയ്ക്കുന്നത്. സൗദി വിഷന്‍ 2030 എന്ന പേരിലാണ് ഈ പദ്ധതിയുടെ നടത്തിപ്പ്. നേരത്തെ ഒട്ടേറെ രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് സൗദി ഓണ്‍ അറൈവല്‍ ടൂറിസ്റ്റ് വിസ അനുവദിച്ചിരുന്നു. ഈ വര്‍ഷം 2.5 കോടി വിദേശ വിനോദസഞ്ചാരികളെയാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. 2030ഓടെ സന്ദര്‍ശകരുടെ എണ്ണം പത്ത് കോടിയാക്കി ഉയര്‍ത്താനും പദ്ധതിയുണ്ട്. ഈ സാഹചര്യത്തില്‍ വിസിറ്റ് ഇലക്ട്രോണിക് വിസ സംവിധാനം അടക്കമുള്ള സൗകര്യങ്ങളൊരുക്കി ടൂറിസം രംഗത്ത് ഊര്‍ജ്ജമേകുക യാണ് സൗദി ഭരണകൂടം.


Read Previous

രവീന്ദ്രസംഗീതം കുളിര്‍മഴപെയ്യിയ്ക്കുന്ന ഒരു രാവ്, “രവീന്ദ്രശോഭ “; നവംബര്‍ 4ന് വൈകിട്ട് 5 മണിമുതൽ 9 മണി വരെ

Read Next

ഓണം ആഘോഷിച്ച് കേളി മജ്മ യൂണിറ്റ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »