Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഖദര്‍ പഴയ ഖദറല്ല; ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, വിവാദം അനാവശ്യമെന്ന് കെ മുരളീധരന്‍


തിരുവനന്തപുരം: കോണ്‍ഗ്രസിനകത്തെ ഖദര്‍ വിവാദം അനാവശ്യമെന്ന് പാര്‍ട്ടി നേതാവ് കെ മുരളീധര ന്‍. ഇപ്പോഴത്തെ സാഹചര്യത്തില്‍ ചര്‍ച്ച ചെയ്യേണ്ടത് ആരോഗ്യവകുപ്പിലെയും  ഭാരാതാം ബയുമുള്‍ പ്പടെയുള്ള വിഷയങ്ങളാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഇഷ്ടമുള്ള വസ്ത്രം ധരിക്കാമെന്നും ഖദര്‍മേഖലയെ സംരക്ഷിച്ചാല്‍ മതിയെന്നും മുരളീധരന്‍ പറഞ്ഞു.

‘ഇപ്പോള്‍ ഖദര്‍ വസ്ത്രങ്ങള്‍ തന്നെ പല നിറത്തില്‍ വരുന്നുണ്ട്. ഖദര്‍ പഴയ ഖദറൊന്നുമല്ല, പുതിയ പുതിയ വെറൈറ്റികള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ആരോഗ്യവകുപ്പിലെ പ്രശ്‌നങ്ങള്‍ ഭാരാതാംബ വിഷയം ഇതൊക്കെ ചര്‍ച്ച ചെയ്യേണ്ട സമയത്ത് ഖദറിനെ ചൊല്ലി തര്‍ക്കമുണ്ടാക്കുന്നത് അനാവശ്യമാണ്. ഇഷ്ടമുള്ളവര്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. താന്‍ ഖദറും ഖദറാല്ലത്തതും ധരിക്കാറുണ്ട്. ആരോഗ്യവകുപ്പിലെയും ഭാരാതാബയുമുള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സമയത്ത് ഖദര്‍ വിവാദം അനാവശ്യമാണ്’- മുരളീധരന്‍ പറഞ്ഞു.

യുവതലമുറയ്ക്ക് എന്തിനാണ് ഖദറിനോട് ഇത്ര നീരസമെന്ന അജയ് തറയിലിന്റെ ഫെയ്‌സ ബുക്ക് പോ സ്റ്റിന് പിന്നാലെയാണ് ഖദര്‍ ചര്‍ച്ചയ്ക്ക് തുടക്കമായത്. വസ്ത്രമേതായാലും മനസ് നന്നായാല്‍ മതിയെന്ന് കെഎസ് ശബരീനാഥന്റെ തിരിച്ചടിയോടെ ചര്‍ച്ച സജീവമാകുകയും ചെയ്തു. അതിന് പിന്നാലെയാണ് കെ മുരളീധരന്റെ പ്രതികരണം.

ഭാരാതംബയുടെ വിഷയത്തില്‍ കേരള സര്‍വകലാശാല രജിസ്ട്രാറുടെ നടപടി ശരിയാണെന്നും മുരളീ ധരന്‍ പറഞ്ഞു. ഈ ഭാരാതംബ ആര്‍എസ്എസിന്റെതാണ്. രജിസ്ട്രാറെ സസ്‌പെന്‍ഡ് ചെയ്ത വിസിയുടെ നടപടി ശരിയല്ലെന്നും മറ്റ് നിയമനടപടികള്‍ സര്‍ക്കാരും സിന്‍ഡിക്കേറ്റുമാണ് തീരുമാനിക്കേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു. ഭാരാതാംബയുടെ ചിത്രം വച്ച് പരിപാടി നടത്തിയ സംഘാടകരോട് സര്‍ക്കാര്‍ വിശദീകരണം തേടണം. ഒരിക്കലും ഇതുപോലെയുള്ള ചിത്രങ്ങള്‍ പൊതുപരിപാടിയില്‍ വയ്ക്കരുത്. ഭാരാത് മാതാ കീ ജയ് എന്ന് കോണ്‍ഗ്രസും വിളിക്കാറുണ്ട്. അതിനെ ഒരു ചിത്രത്തിന്റെ രൂപത്തില്‍ ആരും ഡിസൈന്‍ ചെയ്തിട്ടില്ല. ഇത് ഭാരാതംബയല്ല. ഈ ചിത്രം ആര്‍എസ്എസ് ഉപയോഗിക്കുന്നതാണെ ന്നും മുരളീധരന്‍ പറഞ്ഞു.


Read Previous

രജിസ്ട്രാർക്ക് ഭരണഘടന നൽകി എസ്എഫ്ഐയുടെ സ്വീകരണം, വി സിക്കെതിരെ നിയമപരമായും രാഷ്ട്രീയപരമായും നീങ്ങുമെന്ന് സിൻഡിക്കേറ്റ് അംഗങ്ങൾ

Read Next

പ്രതിഷേധത്തിനിടെ കേരള സർവകലാശാലയിൽ താത്കാലിക വിസി സിസ തോമസ് ചുമതലയേറ്റു; രജിസ്ട്രാറുടെ സസ്പെൻഷൻ തർക്കത്തിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »